നോംപെൻ: ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിൽ കണ്ടെത്തി. 300 കിലോഗ്രാം ഭാരമുള്ള ശുദ്ധജല തെരണ്ടിയാണിത്. 3.98 മീറ്റർ നീളവും 2.2 മീറ്റർ വീതിയുമുണ്ട്. മെക്കോംഗ് നദിയിൽനിന്ന് 12ന് ഒരു മീൻപിടിത്തക്കാരനാണ് ഇതിനെ പിടിച്ചത്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ ശുദ്ധജലമത്സ്യമാണിതെന്ന് ഒരു വിഭാഗം ഗവേഷകർ അവകാശപ്പെട്ടു. 2005ൽ തായ്ലൻഡിൽ കണ്ടെത്തിയ 293 കിലോഗ്രാം ഭാരമുള്ള കാറ്റ്ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തിന്റെ റിക്കാർഡാണ് മറികടന്നത്. നിരീക്ഷണത്തിനുള്ള ഉപകരണം ഘടിപ്പിച്ചശേഷം തെരണ്ടിയെ നദിയിലേക്കു തന്നെ തിരിച്ചുവിട്ടു.
Read MoreDay: June 22, 2022
പോക്സോ കേസിൽ വിധികേട്ട അറുപത്തിമൂന്നുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; 48 വർഷം ജയിലിൽ കിടക്കട്ടെയെന്ന വിധി വന്നതോടെ കൈയിൽ കരുതിയ വിഷപ്പൊടി കഴിക്കുകയായിരുന്നു
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 48 വർഷം കഠിനതടവ് ശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ വിധികേട്ട പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാട്ടിക ചേർക്കര സ്വദേശി ചേന്നംകാട് വീട്ടിൽ കൊച്ചുമോൻ മകൻ ഗണേശനെ (63) ആണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് കെ.പി. പ്രദീപ്കുമാർ ശിക്ഷിച്ചത്. വിധി പ്രസ്താവിച്ച് അല്പസമയത്തിനു ശേഷം പ്രതി ചുവന്ന നിറത്തിലുള്ള പൊടി വിഴുങ്ങുന്നതു കണ്ട പോലീസുകാർ ഉടനെ വായ കഴുകിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി…
Read Moreമാസ്ക് ധരിക്കാൻ പറഞ്ഞതിൽ വൈരാഗ്യം! ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു
കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ചൊവ്വാഴാച രാത്രിയാണ് സംഭവം. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. ഇവർ ഒളിവിലാണ്. ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണികൃഷ്ണന്, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു മാസ്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് ശ്യാമിലി പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം വിഷ്ണുവിനോട് മാസ്ക് ധരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്നാണ് ഇവര്‍ ചൊവ്വാഴ്ച രാത്രി എത്തി ആക്രമണം നടത്തിയത്. അതേസമയം, പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ല മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ചികിത്സാനിഷേധം ഉണ്ടായിട്ടില്ലെന്നും മാസ്ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെജിഎംഒഎ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിലെ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി! അറുപത്തിയാറ് വയസുകാരന് കിട്ടിയ ശിക്ഷകേട്ട് ഞെട്ടരുത്; സംഭവം തൊടുപുഴയില്‍
തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയാറ് വയസുകാരന് 81 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കഞ്ഞിക്കുഴി സ്വദേശിയെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 81 വര്‍ഷത്തെ തടവ്. എന്നാൽ പോക്സോ വകുപ്പ് പ്രകാരം ഉയർന്ന ശിക്ഷയായ 30 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. മൂന്നാം ക്ലാസ് മുതൽ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നു വ്യക്തമായത്. ഗർഭസ്ഥശിശുവിന്റെ സാന്പിൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയിൽനിന്ന് ഇടാക്കുന്ന പിഴത്തുകയ്ക്കു പുറമെ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നൽകാൻ കോടതി ഉത്തരവിട്ടു.
Read Moreആനക്കോട്ടയിലെ കൊമ്പൻമാർ ഇനി ലൈജുമോളുടെ ചട്ടത്തിൽ; ആനക്കോട്ട മാനേജരായി ദേവസ്വത്തിൽ ആദ്യ വനിത
ഗുരുവായൂർ: ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ആദ്യ വനിത മാനേജരായി ലെജുമോൾ ചുമതലയേറ്റു. ആനക്കോട്ടയിൽ ആദ്യമായാണ് ഒരു വനിത മാനേജർ സ്ഥാനത്തെത്തുന്നത്. ആനക്കാരുടെ കുടുംബത്തിൽ നിന്നാണു ലെെജുവിന്റെ വരവ്. ചെറുപ്പം മുതൽ ആനകളെ കണ്ട് ആനകളോട് ഇഷ്ടമുള്ള ലൈജുമോളുടെ വരവു പുതിയ ചരിത്രമാവുകയാണ്.അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് ശങ്കരനാരായണനും ദേവസ്വത്തിൽ പ്രഗത്ഭരായ ആനക്കാരായിരുന്നു. ഭർത്താവ് പ്രസാദും മുൻ ആനക്കാരനായിരുന്നു. ഇന്നു രാവിലെ ജീവധനം ഡിഎ ഇൻചാർജ് പ്രമോദ് കളരിക്കലിനു മുന്‍പാകെയാണ് ലെെജുമോൾ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മാനേജർ വി.സി. സുനിൽകുമാറിൽ നിന്ന് ആനക്കോട്ടയുടെ താക്കോൽ ലെെജുമോൾ ഏറ്റുവാങ്ങി. ഇപ്പോൾ 44 ആനകളുണ്ട്. നൂറ്റന്‍പതിലേറെ ജീവനക്കാർ. അതിൽ ഭൂരിപക്ഷവും ആനക്കാർ തന്നെ. ഗുരുവായൂരപ്പന്റെ ഗജസന്പത്തിന്റെ നിയന്ത്രണവും പരിപാലനവും ഇനി ലെെജുവിന്റെ കെെയിൽ ഭദ്രമാകും. 1996ൽ എൽഡി ക്ലാർക്കായി ഗുരുവായൂർ ദേവസ്വം സർവീസിലെത്തിയ ലെെജുമോൾ മരാമത്ത് വിഭാഗം മാനേജരായിരിക്കെയാണു ജീവധനവിഭാഗത്തിലെ പുതിയ നിയോഗം.…
Read Moreപക്വതയില്ലാത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ സ്ത്രീകളുടെ മനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാകമ്മീഷന്
കൊല്ലം: വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിക്കുന്നത് സ്ത്രീകളുടെ മനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാകമ്മീഷന്. ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിംഗില്‍ ആയിരുന്നു കമ്മീഷന്റെ പരാമര്‍ശം. സ്വയം പര്യാപ്തത നേടാതെ വിവാഹത്തിലേക്ക് പോകുകയും പിന്നീട് ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ വിഷാദരോഗം ഉള്‍പ്പടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് പോകുന്ന നിരവധി കേസുകളാണ് മുന്നില്‍ വരുന്നതെന്ന് അദാലത്തിന് നേതൃത്വം നല്കിയ കമ്മീഷന് അംഗം ഷിജി ശിവജി പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് പെണ്‍കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയണം. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ദാമ്പത്യബന്ധത്തെ ബാധിക്കുന്നതായും കമ്മീഷന് പറഞ്ഞു. 125 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. 40 എണ്ണം തീര്‍പ്പാക്കി. മൂന്ന് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടാനും 82 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു.
Read Moreമൂന്നുവയസുകാരനെ മദ്യം നല്കി അശ്ലീല വീഡിയോകള്‍ കാണിച്ചു ഉപദ്രവിച്ചത് പിതാവ്; ചോദ്യം ചെയ്ത മാതാവിനെ കമ്പിപഴുപ്പിച്ചു പൊള്ളലേൽപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്
അഞ്ചല്‍ : കടയ്ക്കലില്‍ മൂന്ന് വയസുള്ള മകന് മദ്യം നല്‍കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്യുന്നതായി മാതാവിന്റെ പരാതി. ഇത് തടയാന്‍ ശ്രമിച്ച മാതാവിനെ പൊള്ളലേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്ള പരാതി റൂറല്‍ പോലീസ് മേധാവിക്ക് നല്‍കുകയായിരുന്നു. പരാതി കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി എങ്കിലും ആദ്യം നടപടി എടുക്കാന്‍ വിസമ്മതിച്ച പോലീസ് പിന്നീട് മാധ്യമ വാര്‍ത്തകള്‍ വന്നതോടെ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ അഞ്ച് വർഷങ്ങൾക്കു മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്തവരാണ്. എന്നാല്‍ വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞതോടെ ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന് മാതാവ് പറയുന്നു. പല ദിവസങ്ങളിലും വീട്ടില്‍ എത്തി മദ്യപിക്കുന്ന ഭര്‍ത്താവ് സെവന് അപ്പ് എന്ന് പറഞ്ഞു കുട്ടിക്ക് ബിയര്‍ നല്‍കും.പിന്നീട് അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്യും. എന്നാല്‍ കുട്ടി ഇതുപോലെ ആവര്‍ത്തിച്ചതോടെ താന്‍ തടയുകയും തടഞ്ഞ…
Read More