വാര്‍ത്തകളില്‍ വൈറലായി അസാമാന്യ വലിപ്പമുള്ള നീരാളിയുടെ ചിത്രങ്ങള്‍. 18 എല്‍ബിഎസ് ഭാരമുള്ള ഇതിനെ ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ടിലെ വില്‍ട്ഷെയറിലുള്ള ക്രിസ് റഷ്ടോണ്‍ എന്നയാള്‍ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.തന്റെ ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കി ടെ ജെഴ്സിയിലെ ഒരു ദ്വീപില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഈ നീരാളിയെ കണ്ടെത്തിയത്. ഏതായാലും നീരാളിയുടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ക്രിസ് അതിനെ കടലിലേക്ക് തന്നെ തിരികെ അയച്ചു. സാധാരണ നീരാളികള്‍ ഇത്രയും വലിയതാകുന്നത് വളരെ അപൂര്‍വമാണെന്ന് ജെഴ്സിയിലെ മറൈന്‍ റിസോഴ്സ് വിഭാഗം തലവനായ പോള്‍ ചേംബേഴ്സ് അഭിപ്രായപ്പെട്ടു.
Read MoreDay: June 22, 2022
കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി! പ്ലസ്ടു ഫലം അറിഞ്ഞ ശേഷം കൂട്ടുകാരുമൊത്ത് ഇവർ കുളിക്കാനായി ഇറങ്ങുകയായിരുന്നു…
ചവറ: കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി . ചവറ കോവിൽത്തോട്ടം 132 ഭാഗത്തായിട്ടാണ് ഇവർ കുളിക്കാനായി ഇറങ്ങിയത്. ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17), പന്മന വടക്കുംതല പാലവിള കിഴക്കതിൽ പരേതനായ ബിജു- സുനിത ദമ്പതികളുടെ മകൻ പനയന്നാർകാവ് സ്കൂളിൽ നിന്നും എസ് എസ് എൽ സി വിജയിച്ച ബിനീഷ് ( 16) എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ബിനീഷിന്റെ മൃതദേഹം കരിത്തുറ ഭാഗത്തുനിന്നും ജയകൃഷ്ണന്റെ മൃതദേഹം നീണ്ടകര ഹാർബറിനു പടിഞ്ഞാറു ഭാഗത്തു നിന്നും കണ്ടെത്തിയത്. സംഭവമറിഞ്ഞ് സമയം മുതൽ നീണ്ടകര കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ചവറ ഫയർഫോഴ്സ് , ചവറ പോലീസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ നടത്തി നടത്തിയിരുന്നു. എന്നാൽ ഇരുവരേയും കണ്ടെത്താൻ സാധിച്ചില്ല ശക്തമായ…
Read Moreവൈപ്പിൻ തീരത്തെ ഉല്ലാസക്കുളികൾ അപകടക്കെണി ആകുന്നു; ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് ആരും ഗൗനിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം
വൈപ്പിൻ: വൈപ്പിൻ തീരത്തെ ഉല്ലാസക്കുളികൾ അപകടക്കെണി ആകുന്നു. വളപ്പ് ബീച്ച്, ചെറായിരക്തേശ്വരി ബീച്ച് , പുതുവൈപ്പ് ബീച്ച് എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിലായി ഇക്കഴിഞ്ഞ ദിവസം 24 മണിക്കൂറുകൾക്കുള്ളിൽ രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ കുളിക്കാനിറങ്ങി കാണാതായതോടെ തീരം മരണഭീതിയാൽ വിറങ്ങലിച്ചു നിൽക്കുകയാണ്. മൂന്നാഴ്ച മുന്‍പ് ഇടുക്കി സ്വദേശിയായ ഒരു ഐടിസി വിദ്യാർഥിയും രക്തേശ്വരി ബീച്ചിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ചിരുന്നു. ഇതോടെ ബീച്ചുകളിലെ സുരക്ഷപാളിച്ചയെക്കുറിച്ചും വ്യാപകമായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ചെറായി, മുനന്പം, കുഴുപ്പിള്ളി എന്നീ മൂന്ന് ബീച്ചുകൾ മാത്രമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിൽ വരുന്ന ബീച്ചുകൾ ഇതിൽ മുനന്പത്തും, ചെറായിയിലും മാത്രമാണ് ലൈഫ് ഗാർഡുകളുടെ സേവനമുള്ളു. ബാക്കി സന്ദർശകർ എത്തുന്ന പുതുവൈപ്പ്, എൽഎൻജി, മാലിപ്പുറം വളപ്പ്, എടവനക്കാട് ചാത്തങ്ങാട്, ചെറായി രക്തേശ്വരി, പള്ളിപ്പുറം ആറാട്ട് കടവ് എന്നീ ബീച്ചുകളിൽ ലൈഫ് ഗാർഡുകളുടെ സേവനമില്ല. അവധി ദിവസങ്ങളിൽ…
Read Moreകേസിൽനിന്ന് പിൻമാറിയാൽ ലക്ഷങ്ങൾ..! പരാതി നൽകിയ യുവതിക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് കോൾ; മനുഷ്യക്കടത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പരാതി നൽകിയ ഫോർട്ടുകൊച്ചി സ്വദേശിയായ യുവതിക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് കോളുകൾ. കേസിൽനിന്ന് പിൻമാറിയാൽ ലക്ഷങ്ങൾ നൽകാമെന്നു പറഞ്ഞാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി യുവതിയുടെ നന്പറിലേക്ക് കോളുകൾ എത്തുന്നത്. യുവതിയുടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ തൃക്കാക്കര സ്വദേശിനി ഇന്നലെ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകി. കഴിക്കാൻ കൊടുത്തിരുന്നത് ഒരു കുബൂസ് മാത്രം കുവൈത്തിലെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് മാർച്ച് നാലിന് കൊച്ചിയിലെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി നേരിട്ടത് കൊടിയ പീഡനം. കുട്ടിയെ നോക്കാൻ എന്നു പറഞ്ഞാണ് ഇവരെ അറസ്റ്റിലായ അജുമോന്റെ നേതൃത്വത്തിൽ കുവൈറ്റിലേക്ക് കയറ്റിവിട്ടത്. 60,000 രൂപയാണ് ശന്പളം വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ മനുഷ്യക്കടത്തിന്റെ ആസൂത്രകനായ മജീദ് (എം.കെ. ഗസാലി) ഇവരെ മൂന്നരലക്ഷം രൂപയ്ക്ക് ഒരു അറബി കുടുംബത്തിന് വിറ്റതായി…
Read Moreസാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്..! പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് മുൻകൂർ ജാമ്യം; കർശന ഉപാധികള്‍ ഇങ്ങനെ…
കൊച്ചി:പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഈ മാസം 27-ന് അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണവുമായി പൂർണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഉപാധികളിൽ പറയുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് വിജയ്ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റു രേഖപ്പെടുത്തിയാൽ ഇയാളെ ജാമ്യത്തിൽ വിട്ടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്.കോടതി നിർദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുനേരത്തെ കോടതിയെ അറിയിച്ചിരുന്നു. നടിയുമായുള്ള ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് വിജയ്ബാബു കോടതിയെ അറിയിച്ചത്. എന്നാൽ വിജയ് ബാബുവിൽനിന്ന് അതിക്രൂരമായ ലൈംഗിക പീഡനം തനിക്ക് ഏൽക്കേണ്ടിവന്നുവെന്നാണ് പുതുമുഖ നടി കോടതിയെ അറിയിക്കുകയുണ്ടായി. ഇവർ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും…
Read MoreRuthless Automatic Dog Feeder Strategies Abused
A gravity pet feeder, because the name implies works via gravity. Once the food within the feed bowl drops under a particular stage, the feeder releases extra food. Automatic feeders are pre-programmed to launch a particular amount of food at a particular time. This can either be from a central hopper right into a food bowl or by uncovering a new section of a meals carousel at a specific time. For the last four years this factor has done it’s job and carried out it well. Only minor dislike is…
Read Moreവീണ്ടും ചോദ്യംചെയ്യലിനായി സ്വപ്ന ഇഡിക്കു മുന്നിൽ! കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വർണക്കടത്തിലെ കള്ളപ്പണകേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വിശദമായി ചോദ്യം ചെയ്യും. സാന്പത്തിക കുറ്റാന്വേഷണ കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന നൽകിയ 164 മൊഴിയിലാണ് ഇ ഡി തുടർ അന്വേഷണം നടത്തുന്നത്. ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്ന സുരേഷിന് ഇ ഡി നിർദ്ദേശം നൽകിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോണ്‍സുൽ ജനറലിന്റെ വീട്ടിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരേയും 164 മൊഴിയിൽ വെളിപ്പെടുത്തലുകളുണ്ട്. മൊഴി…
Read Moreകോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് അകത്താക്കിയത് മൂന്നു കോഴികളെ ! പാമ്പുശല്യത്തിൽ വലഞ്ഞ് മലയോരം
കൊന്നക്കാട് : മലയോരത്ത് ദിനംപ്രതി കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കുന്നതിനൊപ്പം കാടിറങ്ങി വരുന്ന ഇഴ ജന്തുക്കളും കർഷകർക്ക് ഭീക്ഷണിയാകുന്നു. പെരുമ്പാന്പിന്റെ ശല്യം മിക്ക ഇടങ്ങളിലും കർഷകരുടെ കോഴിയെയും മൃഗങ്ങളെയും നഷ്ടമാകുന്നത്തിനു കാരണമാകുന്നു. കഴിഞ്ഞദിവസം കൊന്നക്കാട് വട്ടക്കയത്തെ കടവിൽ ജോർജിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്നു കോഴികളെ അകത്താക്കി. വിവരം അറിഞ്ഞെത്തിയ അയൽവാസി ജോളി ചേരിയിൽ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരൻ സിബിൻ സെബാസ്റ്റ്യനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥനായ സുരേന്ദ്രൻന്റെയും സിബിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം പാമ്പിനെ പിടികൂടി കാട്ടിൽ അയച്ചു. പാമ്പ് ശല്യം പ്രദേശവാസികളുടെയും കർഷകരുടെയും ആശങ്കയും വർധിപ്പിക്കുകയാണ്. വനംവകുപ്പ് വിവിധ ഇടങ്ങളിൽ നിന്നും പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ തുറന്നുവിടുന്നതായി പരാതിയുണ്ട്. ഉൾവനങ്ങളിൽ തുറന്നു വിടേണ്ട പാമ്പുകളെ ഇങ്ങനെ ചെയ്യുന്നത് മൂലം വീണ്ടും ഇവ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നു. മുമ്പെങ്ങും ഇല്ലാത്ത വിധം…
Read More“ഇതുതന്നെ ദൈവത്തിന്റെ സ്വന്തം നാട്’, ഈ നാട്ടിലേക്ക് ഞങ്ങളെ എത്തിച്ചത് ദൈവവും’; മകന്റെ ഹൃദയതാളം തിരിച്ചുകിട്ടിയ സന്തോഷത്തിൽ നൈജീരിയന്‍ ദമ്പതികൾ …
കൊച്ചി: “ഇതുതന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്. ഈ നാട്ടിലേക്ക് ഞങ്ങളെ എത്തിച്ചത് ദൈവവും’-നൈജീരിയയില്‍നിന്നുള്ള മൂന്നു വയസുകാരന് ഇഫെയ്ന്‍ ഇമ്മാനുവലിന്റെ ഹൃദയതാളം കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ സൗജന്യ ചികില്‍സയിലൂടെ വീണ്ടെടുത്തപ്പോള്‍ മാതാപിതാക്കൾ നന്ദിയോടെ ഉരുവിട്ട വാക്കുകളാണിത്. അപൂര്‍വതരം ഹൃദ്രോഗം ബാധിച്ച മകൻ ഇഫെയ്ന്റെ ജീവനൊപ്പം തിരിച്ചുകിട്ടിയത് തങ്ങളുടെ ജീവിതം കൂടിയാണെന്ന് നിർധന ദന്പതികളായ ആബിയയും തെരേസയും പറഞ്ഞു. ടെട്രോളജി ഓഫ് ഫാലോട്ട് എന്ന രോഗാവസ്ഥയായിരുന്നു ഇഫെയ്ന്‍. ഓക്സിജന്‍ അളവ് കുറവായതിനാല്‍ വളരെവേഗം ശരീരം തളരുന്ന സ്ഥിതി. നൈജീരിയയില്‍ തുടര്‍ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. പഴയവസ്ത്രങ്ങള്‍ ശേഖരിച്ച്, അതു വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ദമ്പതികള്‍ക്ക് പുറംരാജ്യത്ത് പോയി ചികിത്സ നടത്തുകയെന്നത് ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ആബിയയുടെ സഹോദരി, ആസ്റ്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പനെ ഇമെയില്‍ വഴി…
Read Moreഎട്ടുമാസമായി പിണങ്ങിക്കഴിഞ്ഞ ഭാര്യയെ നടുറോഡിൽകുത്തി വീഴ്ത്തി ഭർത്താവ്; ഒളിവിൽ പോയ അശോകനെ തേടി പോലീസ്
കോതമംഗലം: നെല്ലിമറ്റത്ത് പട്ടാപ്പകൽ നടുറോഡിൽ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ കുത്തേറ്റു. നെല്ലിമറ്റം നെടുന്പാറ സ്വദേശി ജോബി (44) ക്കാണ് കുത്തേറ്റത്. ഭർത്താവ് മോളയിൽ അശോകൻ (48) സംഭവശേഷം ഒളിവിൽപോയി. ഇന്നലെ രാവിലെ ഏഴരയോടെ കുറുങ്കുളം ഭാഗത്തായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ജോബി ജോലിസ്ഥലത്തേക്ക് പോകുംവഴി വഴിയിൽ കാത്തുനിന്ന അശോകൻ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോബിക്ക് മൂന്ന് കുത്തേറ്റിട്ടുണ്ട്.സംഭവം കണ്ട നാട്ടുകാർ ബഹളം കൂട്ടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ജോബിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണിച്ചർ പണിക്കാരനായ അശോകനും ജോബിയും എട്ട് മാസത്തോളമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കുട്ടികൾ ജോബിക്കൊപ്പമാണ് താമസിക്കുന്നത്. ഊന്നുകൽ പോലീസ് കേസെടുത്ത് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.
Read More