ബാലുശ്ശേരിയില്‍ എസ്ഡിപിഐയുടെ ഫ്ളക്സ് തകര്‍ത്തതില്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ പരാതി നല്‍കിയത് ഡിവൈഎഫ്ഐ പ്രവര്ത്തകന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നജാഫ് ഫാരിസാണ് നേതാവായ ജിഷ്ണുവിനെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. നജാഫ് ഫാരിസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. നജാഫും ജിഷ്ണുവിനെ തല്ലിയ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് നിഗമനം. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതൃത്വം ജിഷ്ണുവിനെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ പ്രതികരണം. നജാഫ് ഫാരിസിനെതിരായ കേസ് പിന്‍വലിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് കാണിച്ച വ്യഗ്രത സംശയം ഉളവാക്കിയിരുന്നു. എന്നാല്‍ നജാഫ് സംഘടനയുടെ സജീവ പ്രവര്ത്തകന് അല്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. കേസില്‍ ഇതുവരെ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി.…
Read MoreDay: June 24, 2022
മാഹിയില്‍ നിന്ന് മദ്യം കടത്തിയ യുവ സംഗീത സംവിധായകന് അറസ്റ്റില്‍ ! ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍…
മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്തിയ കേസില്‍ യുവ സംഗീത സംവിധായകന് അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനാണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണ് ശരത്ത്. ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ശരത്തിനെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം സ്ഥാപിക്കാനും ശ്രമം നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരേ നടക്കുന്നുണ്ട്. 2013ല്‍ മാഹി മദ്യം കൈവശം വെച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോള്‍ വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പോലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
Read Moreവീട് ജപ്തി ചെയ്തു ബാങ്ക് അധികൃതർ ഇറക്കിവിട്ടു; 13 ദിവസം കഴിഞ്ഞത് വീട്ടുവരാന്തയിൽ;തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിൽ അമ്മയും മകനും വീണ്ടും വീട്ടിലേക്ക്…
കോട്ടയം: വീട് ജപ്തി ചെയ്തതോടെ വീട്ടുവരാന്തയില്‍ കഴിഞ്ഞ് കുടുംബം. കോട്ടയം മുള്ളന്‍കുഴിയിലെ ശകുന്തളവും കുടുംബവുമാണ് 13 ദിവസമായി ജപ്തി ചെയ്ത വീടിന്റെ വരാന്തയില്‍ കഴിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇടപെട്ടതോടെ വീട് തുറന്നുകൊടുക്കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. സര്‍ഫാസി ആക്റ്റ് പ്രകാരം ആക്സിസ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. ഭവനവായ്പ്പ എടുത്ത ആറു ലക്ഷം തിരിച്ച് അടയ്ക്കാത്തതിനാലാണ് നടപടി. 2016ലാണ് ഭവനവായ്പയായി ആറ് ലക്ഷം രൂപയെടുത്തത്. 2018 വരെ 90,000 രൂപ തിരികെ അടച്ചു. പീന്നീട് പ്രളയവും കൊവിഡ് പ്രതിസന്ധിയും മൂലം ബാക്കി തുക അടയ്ക്കാന്‍ കഴിഞ്ഞില്ല. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വീട്ടിലെത്തി ബാങ്ക് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടതോടെ വീട് തുറന്നു നല്‍കാമെന്ന് അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു.
Read Moreചിക്കന്‍ പുഴുക്കള്‍ ! ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിറയെ പുഴുക്കള്‍; ഇക്കാര്യം ഹോട്ടലുടമയോടു പറഞ്ഞപ്പോള്‍ സംഭവിച്ചത്…
ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണിയില്‍ നിന്ന് പുഴുക്കളെ കിട്ടിയെന്ന് പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു. സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് ജീവനോടെയുള്ള പുഴുക്കളെ ലഭിച്ചത്. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം ഹോട്ടല്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ പറഞ്ഞയയ്ക്കുകയായിരുന്നു. ഈ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫീസര്‍ ഉറപ്പുനല്‍കിയതായി പരാതിക്കാരന് പറഞ്ഞു. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന് പറയുന്നു. തൃക്കാക്കര…
Read Moreപെണ്‍കുട്ടികളെ വളയ്ക്കാന്‍ വേണ്ടി മാത്രം മസിലുരുട്ടി നടക്കുന്നവരെ എനിക്ക് ഇഷ്ടമില്ല; വിവാഹ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് സായ് പല്ലവി
പ്രേമം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ താരസുന്ദരിയാണ് സായി പല്ലവി. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍പൊരിക്കല്‍ സായ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഏറെക്കാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ച ചില കാര്യങ്ങളെപ്പറ്റിയാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയുള്ള ആളെയാണ് ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സായി നല്‍കിയത്. ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് ഒരു നിയമവുമില്ല. എന്നാല്‍ ഹൃദയത്തില്‍ സെന്‍സിറ്റീവായ ആണ്‍കുട്ടികളെ ഞാന്‍ സ്നേഹിക്കുന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ നിന്ന് എന്തെങ്കിലും പറഞ്ഞാല്‍, അതെനിക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ കണ്ണുനീര് പൊഴിക്കുന്നുവെങ്കില്‍, എനിക്ക് അവരെ ഇഷ്ടമാണ്. എനിക്ക് മാച്ചിംഗ് ആയിട്ടുള്ളവരെ ഇഷ്ടമല്ല. പെണ്‍കുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ അത് ചെയ്യുന്ന ആണ്‍കുട്ടികളുടെ ത്യാഗവും ഞാന്‍ ഇഷ്ടപ്പെടുന്നു. അതേ സമയം പെണ്‍കുട്ടികളെ വളയ്ക്കാന്‍ വേണ്ടി മാത്രം മസിലുരുട്ടി നടക്കുന്നവരെ എനിക്ക്…
Read Moreവനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം അംഗങ്ങളുടെ കയ്യേറ്റം ! വസ്ത്രം വലിച്ചു കീറി…
പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയ്ക്കെതിരേ സിപിഎം പഞ്ചായത്തംഗങ്ങളുടെ കയ്യേറ്റം. കയ്യേറ്റക്കാര്‍ സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് കോയിപ്രം പോലീസില്‍ സൗമ്യ പരാതി നല്കി. പ്രസിഡന്റിനെതിരായ എല്‍ഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു. സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്, ഷിജു പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍…
Read Moreതാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ സർവീസ് അനുഭവങ്ങൾ…സിഐ സുബ്രഹ്മണ്യൻ കണ്ട ഹെവൻ
സീമ മോഹൻലാൽ താൻ കണ്ടും അനുഭവിച്ചും അറിഞ്ഞ സർവീസ് അനുഭവങ്ങൾ… തനിമ ചോരാതെ അത് വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഹെവൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി.എസ്. സുബ്രഹ്മണ്യൻ. ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് ഇദ്ദേഹം. ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹെവന്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഹെവനിലേക്ക് എത്തിയ നാൾ വഴികളെക്കുറിച്ച് പി.എസ്. സുബ്രഹ്മണ്യൻ സംസാരിക്കുന്നു. ഹെവന്റെ പിറവിപോലീസ് ഫോറൻസിക് സർജൻ ഡോ.ഷേർലി വാസു എഴുതിയ “പോസ്റ്റുമോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലെ ഒരു പാരഗ്രാഫാണ് ഹെവന്റെ പിറവിക്കു പിന്നിൽ. നാലു വർഷത്തെ തയാറെടുപ്പിനു ശേഷമാണ് ഹെവൻ പിറവിയെടുത്തത്. ഷേർളി മാഡത്തിന്റെ പുസ്തകം വായിച്ചപ്പോൾ അതിലെ ഒരു പാരഗ്രാഫാണ് എന്നെ ചിത്രത്തിന്റെ ത്രെഡിലേക്ക് നയിച്ചത്. പിന്നെ അവിടെ നിന്ന് ഓരോ ഭാഗങ്ങൾ…
Read Moreമനുഷ്യക്കടത്തിന്റെ ഇരയായി എറണാകുളം ചെറായി സ്വദേശിനിയും; ഒന്നര മാസത്തിലേറെയായി അറബിയുടെ വീട്ടുതടങ്കലില്‍; മജീദിനായി വലവിരിച്ച് പോലീസ്
ഹരുണി സുരേഷ് വൈപ്പിന്‍: കുട്ടികളെ നോക്കാനെന്നു പറഞ്ഞ് എജന്റ് മുഖേന കുവൈറ്റിലേക്ക് ജോലിക്കു പോയ എറണാകുളം ചെറായി സ്വദേശിനിയും മനുഷ്യക്കടത്തിന്റെ ഇരയെന്ന് സംശയം. ഭക്ഷണവും വൈദ്യസഹായവും ശമ്പളവുമില്ലാതെ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി യുവതി ജോലിചെയ്യുന്ന അറബിയുടെ വീട്ടില്‍ തടങ്കലില്‍ എന്നപോലെ കഴിയുകയാണെന്നാണ് ഭര്‍ത്താവ് പറയുന്നു. യാതൊരു പൈസയും വാങ്ങാതെ വിസയും, വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നല്കി പ്രതിമാസം 30,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്താണ് അജിതയെ ഏജന്റും ഇയാളുടെ ഒരു വനിതാ സുഹൃത്തും ചേര്‍ന്ന് കുവൈറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയത്. വീട്ടിലെ ദാരിദ്ര്യം ഓര്‍ത്തിട്ടാണ് അന്യനാട്ടില്‍ പോയി തൊഴില്‍ ചെയ്യാൻ യുവതി ഒരുങ്ങിയത്. അങ്ങിനെ ഏപ്രില്‍ 14നു നാട്ടില്‍ നിന്ന് പുറപ്പെട്ട വീട്ടമ്മ ഒരാഴ്ചയോളം ഏജന്റിന്റെ വനിതാ സുഹൃത്തിന്റെ കൂടെയായിരുന്നത്രേ. പിന്നീടാണ് ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി എത്തിച്ചത്. ഏതാണ്ട് 25 ദിവസത്തോളം കടന്നുപോയതിനുശേഷമാണ് പീഡനം തുടങ്ങിയത്. കുട്ടികള്‍ കത്തികൊണ്ട്…
Read Moreഇംഗ്ലീഷ് അക്ഷരങ്ങള്‍ പറയാഞ്ഞതിന് നാലു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന് ! മാതാപിതാക്കളുടെ പരാതിയില്‍ അറസ്റ്റ്…
പള്ളുരുത്തിയില്‍ നാലുവയസുകാരന് ട്യൂഷന് അധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റു. തക്ഷശില ട്യൂഷന് സെന്റര്‍ അദ്ധ്യാപകന് നിഖിലാണ് എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി മര്‍ദനത്തിനിരയായത്. ചൊവ്വാഴ്ച കുട്ടിയ്ക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കാലില്‍ അടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഇംഗ്ളീഷ് അക്ഷരങ്ങള്‍ പറയാത്തതിനാലാണ് മര്‍ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തു. നിഖില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Read Moreനമ്പർ തിരുത്തിയ ലോട്ടറിയുമായി വഴിയോര ലോട്ടറി കച്ചവടക്കാരെയും വിടാതെ തട്ടിപ്പുകാർ
കറുകച്ചാൽ: നിരത്തുകളിൽ ലോട്ടറി വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം സജീവമാകുന്നു. നന്പർ തിരുത്തിയ ലോട്ടറികളുമായാണ് ചെറുകിട വ്യാപാരികളെ തേടി ഇവർ എത്തുന്നത്. ജില്ലയിൽ വിവധ ഇടങ്ങളിൽ ഇത്തരം സംഭവം നടക്കുന്നുണ്ട്. നന്പർ തിരുത്തി 1000, 5000 രൂപയുടെ സമ്മാനമുണ്ടെന്നു പറഞ്ഞെത്തുന്ന സംഘം വ്യാപാരികളുടെ കയ്യിലുള്ള പണവും ടിക്കറ്റും അപഹരിക്കുകയാണ്. വ്യാപാരികൾ ലോട്ടറി ഓഫീസിലെത്തുന്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഇത്തരത്തിൽ ഏറ്റവും അവസാനം നടന്നത് ബുധനാഴ്ച 11.30ന് കറുകച്ചാൽ നെത്തല്ലൂർ ക്ഷേത്രത്തിന് സമീപം കോട്ടയം റോഡിലായിരുന്നു. ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറി ടിക്കറ്റുകളും 1000 രൂപയും തട്ടിയെടുത്തു. നിരത്തിൽ നടന്നു ലോട്ടറി കച്ചവടം നടത്തുന്ന മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി. ജോസഫി (70)ന്റെ പണവും ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്. ലോട്ടറി ടിക്കറ്റുകളുമായി തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ ആൾ ജോസഫിന് സമീപത്ത് ബൈക്ക്…
Read More