ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് സംയുക്ത വര്‍മ. വെറും നാലു വര്‍ഷത്തെ സിനിമ ജീവിതം കൊണ്ട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി മാറാന്‍ സംയുക്തയ്ക്കായി. ഇക്കാലയളവില്‍ നിരവധി പുരസ്കാരങ്ങളും സംയുക്ത വര്‍മ്മ നേടിയിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നില്ല എങ്കിലും സിനിമാ മേഖലയിലെ എല്ലാവരുമായും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് സംയുക്ത വര്‍മ്മ. സിനിമയിലെ സുഹൃത്തുക്കളുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ വ്യക്തിയുമാണ് സംയുക്ത മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ചില് ചെയ്തിരിക്കുന്ന ചിത്രങ്ങളും താരം പുറത്തു വിടാറമുണ്ട്. അതേ സമയം നടന് ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ അഭിനയം അവസാനിപ്പിച്ചത്. കുടുംബ ജീവിതം ആസ്വദിക്കാം എന്നുള്ള തീരുമാനം ആണ് സിനിമയോടും അഭിനയത്തോടും വിട പറയാന്‍ സംയുക്തയെ പ്രേരിപ്പിച്ചത്. നടി ഭാവനയും സംയുക്തയും സഹോദരിമാരെ പോലെ…
Read MoreDay: June 24, 2022
കോട്ടയം മെഡിക്കൽ കോളജിലെ റേ ഡിയേഷൻ യന്ത്രം തകരാറിൽ; കാൻസർ രോഗികൾ വലയുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന യന്ത്രം തകരാറിലായതോടെ കാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാകുവാൻ വൈകുന്നു. റേഡിയേഷൻ നൽകേണ്ടിവരുന്ന കാൻസർ രോഗികൾക്ക് ലീനിയർ ആക്സിലേറ്റർ യന്ത്രം വഴിയാണ് ചികിത്സ നൽകുന്നത്. യന്ത്രത്തിന്റെ ചില്ലർ ക്യാപ്സൂൾ ഭാഗമാണ് തകരാറിലായത്. യന്ത്രം ഉപയോഗിക്കുന്പോൾ അതിന്റെ താപനില നിയന്ത്രിക്കുന്ന ഭാഗമാണിത്. ബ്ലൂസ്റ്റാർ കന്പനിയാണ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യന്ത്രം തകരാറിലായപ്പോൾ കന്പനിയുടെ സാങ്കേതിക വിദഗ്ധൻ യന്ത്രം നന്നാക്കിപോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച യന്ത്രം വീണ്ടും തകരാറിലായി. കന്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധിക്കുകയും സിസ്റ്റം മുഴുവനായി മാറ്റിവ്ക്കണമെന്നും നിർദ്ദേശിച്ചു. 12 വർഷം പഴക്കമുള്ള യന്ത്രമാണിത്. തകരാറിലായ ഭാഗം മാത്രം മാറ്റിയാൽ വീണ്ടും പ്രവർത്തന രഹിതമാകും എന്നുള്ളതുകൊണ്ടാണ് മുഴുവൻ യന്ത്രഭാഗവും മാറ്റുവാൻ കന്പനി പ്രതിനിധികൾ നിർദ്ദേശിച്ചത്. ഇതിന് എട്ടു…
Read Moreമുമ്പ് ലോണടയ്ക്കാന്‍ വഴിയില്ലാതെ ബാങ്കിലെ പലരുടെയും വീട്ടുപടിക്കല്‍ ചെന്നു നിന്നിട്ടുണ്ട് ! ഇന്ന് ബാങ്കുകാര് ടാര്‍ജറ്റ് തികയ്ക്കാന്‍ തന്നെ തേടിയെത്തുന്നുവെന്ന് രശ്മി പശുപാലന്…
മലയാളികള്‍ക്ക് നല്ലവണ്ണം അറിയാമാവുന്ന മോഡലും സോഷ്യല്‍ മീഡിയ താരവും ഇടതുപക്ഷ സഹയാത്രികയുമാണ് രശ്മി ആര് നായര്‍ എന്ന രശ്മി പശുപാലന്. ഇവര്‍ക്ക് നിരവധി ആരാധകരുമുണ്ട്. ഫോട്ടോകള്‍ മിക്കതും അതീവ ഗ്ലാമറസ് ആയതിനാല്‍ നിരവധി കാഴ്ചക്കാരും എത്താറുണ്ട്. നിരവധി വിവാദങ്ങളിലും ഉള്പ്പെട്ടിട്ടുള്ളതിലാല് മാധ്യമ ലൈംലൈറ്റില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന ഒരു താരം കൂടിയാണ് രശ്മി. അതേ സമയം സമകാലീക സാമൂഹിത രാഷട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായവും നിലപാടുകളും വെട്ടിത്തുറന്ന് പറയാനും ഇവര്‍ മടികാണിക്കാറില്ല. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനിയാണ് രശ്മി. ഇപ്പോഴിതാ ഇത്തരത്തില്‍ രശ്മി പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറി ഇരിക്കുന്നത്. താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്. രശ്മി ആര് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: ഏഴു വര്‍ഷം മുന്‍പ് ഞാന്‍ നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്തതുകൊണ്ട്…
Read Moreബിജെപി നേതാവ് ശങ്കു ടി. ദാസിന് ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്ക്; ദൂരൂഹതയെന്ന് ബിജെപി; പോലീസ് അന്വേഷണം
കോഴിക്കോട്: ബിജെപി നേതാവ് അഡ്വ.ശങ്കു ടി. ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ അടിയന്തര ചികില്‍സയ്ക്ക് വിധേയനാക്കി. ഇന്ന് രാവിലെ ഏഴോടെയാണ് കോഴിക്കോട് മിംസില്‍ പ്രവേശിപ്പിച്ചത്. അപകടം ഉണ്ടായി റോഡരികില്‍ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. അപകട ശബ്ദം കേള്‍ക്കുന്നതിന് തൊട്ടു മുന്‍പ് മറ്റൊരു വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. വിദഗ്ധചികിത്സയ്ക്ക്…വിവരം അറിഞ്ഞെത്തിയ സന്ദീപ് വാര്യരാണ് അദ്ദേഹത്തെ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അപകടത്തിൽ… ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. പന്തളം…
Read Moreചിലരുടെ വാക്കിന്റെ പുറത്താണ് സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയത് ! താന്‍ മനസ്സിലാക്കിയത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സരിത…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ വലിയ സംഘങ്ങളുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍. സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ പി.സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുളള വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു. സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യമൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നമ്മളൊന്നും കാണാത്ത വലിയ വലിയ തിമിംഗലങ്ങളുണ്ട് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചത് പി.സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും ഇതിനു പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയക്കാര്‍ കാണുമെന്നും സരിത പറഞ്ഞു. വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മന:പൂര്‍വ്വം വന്നു ചാടിയതല്ല എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകേണ്ടേ…
Read Moreഅമ്മൂമ്മേ കുടിക്കാൻ കുറച്ച് വെള്ളം വേണം, വെള്ളം എടുക്കാൻ തിരിഞ്ഞ വൃദ്ധയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണം കവർന്നു; മോഷ്ടാവ് വീട്ടിലെത്തിയത് മരുന്ന് വിൽപനയുടെ പേരിൽ
തളിപ്പറമ്പ്: വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. തലയോട്ടിക്കു ക്ഷതംകുറുമാത്തൂര് കീരിയാട്ടെ തളിയന്‍ കാര്‍ത്യായനി (78) നാണ് കവർച്ചയ്ക്കിരയായത്. തലയ്ക്ക് അടിയറ്റതിനെ തുടർന്ന് കാർത്യായനിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയില്‍ മൂന്ന് സ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെള്ളം ചോദിച്ചശേഷംഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ അജ്ഞാതന്‍ കാർത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നശേഷം രക്ഷപെടുകയുമായിരുന്നു. മൂന്നരയോടെ മകന് സജീവന് എത്തിയപ്പോഴാണ് അവശനിലയില്‍ വീണുകിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍…
Read Moreവടിവാള്‍ പിടിപ്പിച്ച് ഫോട്ടോയെടുപ്പിച്ചു ! ബാലുശ്ശേരി ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; എസ്ഡിപിഐയോട് സിപിഎം ഗാന്ധിമാര്‍ഗം സ്വീകരിക്കുമ്പോള്‍…
എസ്ഡിപിഐയുടെ ഫ്ളക്സ് കീറിയെന്നാരോപിച്ച് ബാലുശ്ശേരി പാലോളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദനത്തിന് ശേഷം പോലീസെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസിനോടും ഫ്ളക്സ് കീറിപ്പോയെന്ന് കുറ്റസമ്മതം നടത്തുന്ന ജിഷ്ണുരാജിനെ പോലീസുകാര്‍ക്ക് മുമ്പിലിട്ടും മര്‍ദിക്കുന്നുണ്ട്. പോലീസിനോട് കയര്‍ക്കുന്നതും പോലീസിന് മുന്നിലിട്ട് അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിഷ്ണുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്ത വടിവാള്‍ പോലീസിന്റെ മുന്നില്‍വച്ച് നിര്‍ബന്ധിച്ച് പിടിപ്പിക്കാനും ഫോട്ടോയെടുക്കാനും ആവശ്യപ്പെടുന്നുണ്ട്. പോലീസ് ഇത് അനുവദിക്കാതിരുന്നതോടെ തെറിവിളിക്കുകയും പോലീസിനോട് കയര്‍ക്കുന്നതുമാണ് രണ്ടാമതായി പുറത്തുവന്ന വീഡിയോയിലുള്ളത്. വ്യാഴാഴ്ചയാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് മര്‍ദിച്ച ശേഷം വടിവാള്‍ പിടിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് നിര്‍ബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു. സംഭവത്തില്‍ 30 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ. തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണുരാജ്.…
Read Moreസിപിഎം നേതാവിന് ആള്‍ക്കൂട്ട മര്‍ദനം; അഞ്ചുപേര്‍ കസ്റ്റഡിയില്‍; വാള് കൈയില്‍ പിടിപ്പിച്ചു, രണ്ടു മണിക്കൂറോളം മര്‍ദിച്ചു ;നടന്നത് ക്രൂരമര്‍ദനമെന്ന് പോലീസ്; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സിപിഎം നേതാവ് ജിഷ്ണുവിനെ രണ്ടു മണിക്കൂറോളം ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ക്രൂരമായി മര്‍ദിച്ചശേഷം വാള് കൈയില്‍ പിടിപ്പിച്ച് ഇതെല്ലാം ചെയ്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പറയിപ്പിച്ച് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയായിരുന്നു. കേസെടുത്തുസംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. 29 പേര്‍ക്കെതിരേ ജാമ്യ മില്ലാവകുപ്പുപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎമ്മും ഡിവൈഎഫ്ഐയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം ദ്രുതഗതിയിലാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം തത്കാലം വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. അധിക്ഷേപിച്ചത്…രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.…
Read Moreകഴക്കൂട്ടത്ത് വൻ കഞ്ചാവ് വേട്ട; ആഡംബരക്കാറിൽ ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നത് 125 കിലോ കഞ്ചാവ്; മൂന്നു യുവാക്കൾ പിടിയിൽ
കഴക്കൂട്ടം : ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെവീട് പ്രീതഭവനിൽ കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (33) മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തൻ വീട്ടിൽ സജീവ് (26), തൈക്കാട് രാജാജി നഗർ സ്വദേശി സുബാഷ് (34) എന്നിവരെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എഗനസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വിൽപ്പന നടത്തുന്ന പ്രധാന സംഘമാണ് പോലീസ് വലയിലായത്. ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിര്‍ദേശ പ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മാസങ്ങളായി സംഘം…
Read Moreറിട്ടയേർഡ് എസ്ഐയെ കൊലപ്പെടുത്തിയ കേസിൽ 25 വർഷം ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ജെറ്റ് സന്തോഷ് അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് സാഹസികമായി
സ്വന്തം ലേഖകൻ തിരുവനന്തപുരം: റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസിൽ 25 വർഷക്കാലമായി ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പള്ളിത്തുറ നെഹ്റു ജംഗ്ഷൻ തിരുഹൃദയ ലെയ്നിൽ താമസിക്കുന്ന സന്തോഷ് (ജെറ്റ് സന്തോഷ് -43) നെ തുന്പ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാടൻതോക്കും ആറ് തിരകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാളുടെ വീട് വളഞ്ഞ പോലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. തുന്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിനു ശ്രീദേവിയുടെ നെറ്റിയിൽ തോക്ക് ചൂണ്ടുകയും ആഴത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് പോലീസുകാർക്കു നേരെ വെടിയുതിർക്കാനുള്ള ശ്രമം ചെറുത്ത് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അട്ടക്കുളങ്ങര സബ് ജയിലിനുസമീപം ബോംബേറിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടയായിരുന്ന എൽടിടിഇ കബീറിന്റെ സംഘത്തിലെ അംഗമായിരുന്നു ജെറ്റ് സന്തോഷ്.…
Read More