ജിഷ്ണുവിനെ മര്‍ദിച്ചവരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ! പോലീസ് കേസെടുത്തതും നജാഫിന്റെ മൊഴിയില്‍; എസ്ഡിപിഐക്കാര്‍ സിപിഎമ്മിനെ വിഴുങ്ങുന്നുവോ ?

ബാലുശ്ശേരിയില്‍ എസ്ഡിപിഐയുടെ ഫ്‌ളക്‌സ് തകര്‍ത്തതില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരേ പരാതി നല്‍കിയത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നജാഫ് ഫാരിസാണ് നേതാവായ ജിഷ്ണുവിനെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.

നജാഫ് ഫാരിസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. നജാഫും ജിഷ്ണുവിനെ തല്ലിയ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് നിഗമനം.

നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി ഉയര്‍ന്നത്.

ഡിവൈഎഫ്ഐ നേതൃത്വം ജിഷ്ണുവിനെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ പ്രതികരണം.

നജാഫ് ഫാരിസിനെതിരായ കേസ് പിന്‍വലിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് കാണിച്ച വ്യഗ്രത സംശയം ഉളവാക്കിയിരുന്നു. എന്നാല്‍ നജാഫ് സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്.

കേസില്‍ ഇതുവരെ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

ഡിവൈഎഫ്ഐ തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറി പാലോളി കരിവള്ളി കുന്നുമ്മല്‍ വാഴേന്റെ വളപ്പില്‍ ജിഷ്ണു രാജ് (24) നാണ് മര്‍ദനമേറ്റത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നേരത്തെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലും പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

എസ്ഡിപിഐ പാലോളി ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച മലബാര്‍ സ്വാതന്ത്യസമര പോരാളികളുടെ പട്ടിക ഉള്‍പ്പെടുന്ന ഫ്‌ളക്‌സ് ബോര്‍ഡാണ് ബൈക്കിലെത്തിയ ജിഷ്ണു രാജ് നശിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമം.

സമീപത്തെ വയലിലിട്ടാണ് മര്‍ദ്ദിച്ചത്. ജിഷ്ണു രാജിന്റെ ബൈക്കും വയലിലേക്ക് തള്ളിയിട്ടു. പോലീസ് എത്തി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമി സംഘം പോലീസിനെ അസഭ്യം പറയുകയും ചെയ്തിരുന്നു.

സിപിഎം നേതൃത്വം പറഞ്ഞിട്ടാണ് ബോര്‍ഡ് നശിപ്പിക്കാന്‍ വടിവാളുമായി വന്നതെന്നും നേരത്തെ പാലോളിയിലെ അലേഖ വായനശാല നശിപ്പിച്ചതും മുസ്ലിം ലീഗിന്റെ പതാക നശിപ്പിച്ചതും താനാണെന്നും എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വീഡിയോയില്‍ ജിഷ്ണു രാജ് സമ്മതിക്കുന്നുണ്ട്.

അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ് വന്നതെന്നും ജിഷ്ണുരാജ് പറയുന്നു.

എന്നാല്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി കളവ് പറയിപ്പിച്ച് പ്രചരിപ്പിച്ചതാണെന്നാണ് ജിഷ്ണു രാജിന്റെ വിശദീകരണം.

ബോര്‍ഡ് നശിപ്പിച്ചതിനും മാരകായുധം കൈവശം വച്ചതിനും ജിഷ്ണു രാജിനെതിരെയും ആള്‍ക്കൂട്ട അക്രമം നടത്തിയതിന് എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

ജിഷ്ണു രാജിന്റെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി നല്കിയിട്ടുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കം സിപിഎം ഉന്നത നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞെങ്കിലും സജീവമായി സിപിഎമ്മിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന നജാഫ് പോപ്പുലര്‍ ഫ്രണ്ട് അനുഭാവിയായിരുന്ന കാര്യം പുറത്തു വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായിട്ടുണ്ട്.

ഇത്തരത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഒരേ സമയം എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

Related posts

Leave a Comment