പാറശാല∙ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നതു പലതും സാങ്കൽപിക കഥകളും കഥാപാത്രങ്ങളും. മൊഴികളിലെ ഈ വൈരുധ്യമാണ് ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കാൻ സഹായകമായത്. ആദ്യ ഭർത്താവ് മരിക്കും എന്ന ജ്യോതിഷ പ്രവചനം അടക്കം കെട്ടിച്ചമച്ചതാണെന്നാണ് സൂചനകൾ. തന്റെ വീട്ടിൽ നിന്ന് ജ്യൂസ് കഴിച്ച ഒരു ഓട്ടോ ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഒരു ഒാട്ടോ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോകിലാക്ഷം കഷായമാണ് ഷാരോണിനു നൽകിയതെന്നും അതുവാങ്ങി നൽകിയത് ഒരു ബന്ധുവാണെന്നുമാണ് ആദ്യം ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. ഒരു മെഡിക്കൽ സ്റ്റോറിന്റെ പേരും പറഞ്ഞിരുന്നു. എന്നാൽ ഈ കഷായം ഇതുവരെ വിൽപന നടത്തിയിട്ടില്ലെന്നാണ് അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. . പിന്നീടുള്ള ചോദ്യംചെയ്യലിൽ കഷായത്തിന്റെ പേര് കദളീകൽപ രസായനം ആണെന്നാണ് ഗ്രീഷ്മ പറഞ്ഞത്. അതിന്റെ ബോട്ടിൽ ആവശ്യപ്പെട്ടപ്പോൾ തമിഴ്നാട്ടിൽ ജോലിക്കു പോയ…
Read MoreDay: November 1, 2022
എന്നെ സംശയമുണ്ടോ സാറേ..? പോലീസിനേയും വട്ടംചുറ്റിച്ച് ഗ്രീഷ്മ; എസ്ഐയെ തുടര്‍ച്ചയായി വിളിച്ചു, കരഞ്ഞു; തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം
തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസിന് മുന്നിൽ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്തദിവസം തന്നെ സമനില വീണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.യെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു. ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് എസ്.ഐ. എസ്.എസ്.സജി പറഞ്ഞു. അതിനാൽ പിന്നീട് രണ്ടു തവണ കൂടി ഗ്രീഷ്മ വിളിച്ചപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവസാനം വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞാണ്. ഈ ദിവസങ്ങളിൽ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലായിരുന്നു…
Read Moreപ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം തന്നെ ! ഭര്‍ത്താവ് പോക്സോക്കേസില്‍ കുടുങ്ങുമെന്ന് കോടതി…
പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന നീരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളുകയായിരുന്നു. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്സോ അനുസരിച്ച് ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പൊലീസ്…
Read Moreമാട്രിമോണി വഴി അടുപ്പം, വിവാഹവസ്ത്രം വരെ വാങ്ങിനല്‍കും, പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങും; സഞ്ജുവിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…
മലപ്പുറം: ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വർണവും വാങ്ങി മുങ്ങിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വെബ്സൈറ്റിൽനിന്ന് സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടിൽ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും പ്രതി ബന്ധം സ്ഥാപിക്കും. എറണാകുളത്ത് താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് വലയിലാക്കിയത്. പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹവസ്ത്രം വാങ്ങിക്കൊടുത്തും കല്യാണക്കത്ത് തയ്യാറാക്കിയും വിശ്വാസം പിടിച്ചുപറ്റും. കല്യാണം രജിസ്റ്റർചെയ്യാനുള്ള രേഖകൾ വാങ്ങുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയവയും ചെയ്യും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും. ഒരു പരാതിക്കാരിയിൽനിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 10 ലക്ഷവും ആറുപവനും ഇയാൾ കൈക്കലാക്കിയെന്നാണ്…
Read Moreദമ്പതികളും ജോലിക്കാരിയും വീടിനുള്ളിൽ മരിച്ച നിലയിൽ! സാക്ഷിയായി രണ്ട് വയസുള്ള കുഞ്ഞ്
ന്യൂഡൽഹി: ഡൽഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളായ സജീർ അഹ്ജു, ശാലു, വീട്ടുജോലിക്കാരി സ്വപ്ന എന്നിവരെ അശോക് വിഹാറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ദമ്പതികളുടെ രണ്ടുവയസുള്ള മകൾ സുരക്ഷിതയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടു ജോലിക്കാരി സ്വപ്ന രാവിലെ 7.30നാണ് ജോലിക്കായി എത്തുക. അതിനു ശേഷമായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിലേക്ക് മോട്ടോർ സെക്കിളുകളിലായി അഞ്ച് പേർ ഇന്ന് രാവിലെ വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreമ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം ! പ്രതിയെ തിരിച്ചറിഞ്ഞു; നിര്‍ണായകമായത് പ്രതിയുടെ കാര്‍…
പ്രഭാത സവാരിയ്ക്കെത്തിയ വനിതാ ഡോക്ടറെ മ്യൂസിയം വളപ്പില്‍വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കുറവന്‍കോണത്ത് വീടുകളില്‍ കയറിയതും ഇയാളെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് ഏഴാം ദിവസമാണ് പോലീസിന് പ്രതിയെ കണ്ടെത്താനായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മുന്‍പായിരുന്നു വനിതാ ഡോക്ടര്‍ക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായതെന്നാണ് പൊലീസ് പറയുന്നത് ഇതേ വാഹനത്തില്‍ ടെന്നിസ് ക്ലബ്ബിനു സമീപം ഇയാള്‍ എത്തിയതായി പോലീസിനു ലഭിച്ച വിവരമാണ് നിര്‍ണായകമായത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. മ്യൂസിയം പരിസരത്ത് ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയയാളും കുറവന്‍കോണത്തു വീടുകളില്‍ കയറിയയാളും രണ്ടാണെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞത്. എന്നാല്‍,…
Read Moreഎനിക്ക് ഒരുപാട് വിഷമമായ ഒരു കമന്റാണ് ഇത്..! തെറി വിളിച്ചവന് വ്യത്യസ്ഥകരമായ മറുപടി നല്കി നിമിഷ ബിജോ
മലയാളികള്‍ക്ക് സുപരിചയായ താരമാണ് നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലും താരമായ നിമിഷയുടെ ഫോട്ടോഷൂട്ടുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. എന്നാല്‍ പലരും താരത്തിന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്റുകള്‍ ചൊരിയാറുണ്ട്. അത്തരത്തിലൊരു കമന്റിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിമിഷ പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ ’90 ഏജ് ആയി കിളവി അവളുടെ ഒരു വീഡിയോ എടുത്തോണ്ടു പോടീ മൈ****’ എന്നാണ് പ്രണവ് കാഞ്ഞങ്ങാട് എന്നയാള്‍ കമന്റ് ചെയ്തത്. അയാളുടെ കമന്റിന്റെ സ്ക്രീന്‍ഷോട്ടും അയാളുടെ ചിത്രവും പങ്കുവെച്ചുകൊണ്ട് നിമിഷ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. നിമിഷയുടെ മറുപടി ഇങ്ങനെ… Pranav kanhangad എന്നെ കുറെ പേര് തെറി വിളിക്കുന്നുണ്ട് അതെല്ലാം കണ്ടിട്ടും ഞാന്‍ പ്രതികരിക്കാറില്ല… പക്ഷേ ഒരു പെണ്ണായാ എന്നെ പച്ചയ്ക്ക് തെറി വിളിച്ച ഈ കൊച്ചു മോനോട് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് എന്താണ് പറയാനുള്ളത്…..…
Read Moreഷാരോണ്‍ വധക്കേസ്! നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി; കുപ്പി ലഭിച്ചത് ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിനിടെ
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തുള്ള കുളത്തില്‍നിന്നാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മല്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസിന് കുപ്പി ലഭിച്ചത്. ഇയാള്‍ നാലുമാസം മുമ്പ് കൃഷിയാവശ്യത്തിന് വാങ്ങിയ കളനാശിനിയുടെ കുപ്പിയാണിതെന്നു പോലീസ് പറഞ്ഞു. ഷാരോണ്‍ രാജ് വധക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരുമായി രാമവര്‍മന്‍ ചിറയിലെ വീടിനു സമീപം അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
Read Moreതലയ്ക്കു പകരം മറ്റൊരു അവയവം കൊണ്ട് ചിന്തിക്കുന്നവരായിരുന്നു അവര്‍ ! സ്റ്റേജില്‍ നിന്ന് ഓടി രക്ഷപ്പെട്ടിട്ടും അവര്‍ പിന്നാലെ പാഞ്ഞു വന്നെന്ന് പൂനം പാണ്ഡെ…
ഫോട്ടോഷൂട്ടുകളിലൂടെയും വിവാദങ്ങളിലൂടെയും ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ നഗ്നയായി ഓടുമെന്ന പ്രസ്താവനയാണ് പൂനം പാണ്ഡെയെ ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നത്. പിന്നീട് അഭിനയത്തിലും മോഡലിംഗിലും സജീവമയ പൂനം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഹോട്ട് ചിത്രങ്ങളും വീഡിയോകളും താരം സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് പൂനം മുമ്പോട്ടു പോകുന്നത്.ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്വന്തം വീട്ടുകാരില്‍ നിന്നു പോലും മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൂനത്തിന്. താരത്തിന്റെ ദാമ്പത്യ ജീവിതവും പ്രശ്നഭരിതമായിരുന്നു. അതുപോലെ പരിപാടി അവതരിപ്പിക്കാന്‍ പോയിടത്തു നിന്നു പോലും പൂനത്തിന് മോശം അനുഭവം നേരിട്ടിട്ടുണ്ട്. ഒരിക്കലുണ്ടായ അനുഭവത്തെ തുടര്‍ന്ന് താന്‍ ഇനിയൊരിക്കിലും ന്യൂ ഇയര്‍ ആഘോഷത്തിന് പരിപാടി അവതരിപ്പിക്കില്ലെന്ന് വരെ പൂനം തീരുമാനിച്ചിരുന്നു. ബാംഗ്ലൂരില്‍ നടന്നൊരു ന്യൂ ഇയര്‍ ആഘോഷത്തിനിടെയുണ്ടായ ദുരനുഭവമായിരുന്നു പൂനം പാണ്ഡെയെക്കൊണ്ട്…
Read Moreവിവാഹമോചനം വേദനനിറഞ്ഞ അനുഭവം; മുറിവുണങ്ങാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കൂവെന്ന അപേക്ഷയുമായി സാമന്ത
വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായി വരുന്ന കള്ളപ്രചാരണങ്ങളില്‍ ഞാന്‍ തകര്‍ന്നുപോകില്ല. വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്ക്കും നന്ദി. അവര്‍ പറയുന്നത് എനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു. വിവാഹമോചനത്തിന്റെ മുറിവുണങ്ങാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കുക. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല. -സാമന്ത
Read More