കര്‍ണാടകത്തിലെ ഐഎഎസ്-ഐപിഎസ് പോര് പുതിയ തലത്തിലേക്ക്. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി.രൂപ. ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഡി. രൂപ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് രോഹിണി സിന്ദൂരി അയച്ചുനല്‍കിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ഏഴ് ചിത്രങ്ങള്‍ രൂപ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം. എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ച രോഹിണി. ഡി രൂപയുടെ മാനസിക നിലയ്ക്ക് എന്തോ തകരാറുണ്ടെന്നാണ് പ്രതികരിച്ചത്. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്നും വാട്സാപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയാണെന്നും രൂപയ്ക്കെതിരേ നിയമനടപടികള്‍…
Read MoreDay: February 20, 2023
നിങ്ങളുടെ പേരിന് നേരെ ബ്ലൂ ടിക് വീഴും; ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ബ്ലൂ ടിക് വാങ്ങാൻ ചെയ്യേണ്ടത് എന്തെക്കെയെന്നറിയാം…
ന്യൂയോർക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക് വാങ്ങാം. സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാമെന്ന് മാതൃകമ്പനിയായ മെറ്റയുടെ സിഇഒയും ചെയർമാനുമായ മാർക്ക് സുക്കർബർഗ് അറിയിച്ചു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസം 11.99 ഡോളറും (992.36 ഇന്ത്യൻ രൂപ) ഐഒഎസിൽ 14.99 ഡോളറും(1,240.65 ഇന്ത്യൻ രൂപ) ആയിരിക്കുമെന്ന് സുക്കർബർഗ് വ്യക്തമാക്കി. വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇതോടെ ഇല്ലാതാക്കാം എന്ന് സുക്കർബർഗ് വ്യക്തമാക്കി. മെറ്റ സേവനങ്ങളുടെ ആധികാരികതയും സുരക്ഷയും വർധിപ്പിക്കുന്നതാണ് പുതിയ ഫീച്ചർ. ഈയാഴ്ച ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതിയ സംവിധാനം അവതരിപ്പിക്കും. കൂടുതൽ രാജ്യങ്ങളിൽ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ ബിസിനസുകാരനായ ഇലോൺ മസ്ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു.
Read MoreTop 10 Greatest Discuss With Strangers Apps In 2023 Android&ios
Use it at present to discover and meet people with likewise feelings and pursuits. Make your choice and press the Next button to start out chatting. During a single time multiple chats can run, you might join one as per your choice or build considered one of your own. Also, take time to test the location before committing anything to get pleasure from a protected and secure connection with folks from all over the world. Which website is finest for video call? Zoom. Google Hangouts. Dialpad Meetings. TrueConf Online. Skype.…
Read Moreകോഴിയിറച്ചി നൂറ്റിപ്പത്തിലേക്ക്… ലാഭം കൊയ്ത് ഇടനിലക്കാർ; ഇറച്ചിക്കോഴി വിലയിടിയുമ്പോഴും തീറ്റവില ഉയരുന്നു; കര്‍ഷകര്‍ക്കു തിരിച്ചടി
കോട്ടയം: ഇറച്ചിക്കോഴി വിലയിടിയുമ്പോഴും തീറ്റവില ഉയരുന്നത് കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു. ഇറച്ചിക്കോഴിയുടെ ഉത്പാദനം കൂടിയതും കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വിലയിടിവിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. 40 രൂപയുടെ വരെ വ്യത്യാസത്തിലാണ് ഫാമുകളില്‍ നിന്ന് കോഴികള്‍ കടകളിലെത്തുന്നത്.കഴിഞ്ഞ ആഴ്ചയില്‍ 60-65 രൂപയ്ക്കാണ് ഫാമുകളില്‍ കച്ചവടം നടന്നത്. കടകളില്‍ 110-113 രൂപയാണ് വില. ജനുവരി മാസം മുതലാണ് വിലയിടിവ് തുടങ്ങിയത്. 27 രൂപ മുതലാണ് കോഴിക്കുഞ്ഞുങ്ങളുടെ വില. കൃത്യമായി പരിപാലനം നല്കി 45 ദിവസംവരെ ഫാമില്‍ വളര്‍ത്തണം. ഒരു കോഴി പൂര്‍ണ വളര്‍ച്ചയെത്താന്‍ മൂന്നര കിലോ തീറ്റ വേണ്ടിവരുമെന്നാണു ഫാമുകാര്‍ പറയുന്നത്. ഇറച്ചിക്ക് വില കുറയുമ്പോള്‍ തീറ്റയുടെ വില ഉയരുന്ന സഹാചര്യമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. 50 കിലോഗ്രാമിന്റെ ഒരു ചാക്കിന് രണ്ട് വര്‍ഷത്തിനുള്ളില്‍ 700 രൂപവരെ വില വ്യത്യാസമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ 50 കിലോഗ്രാമിനു 2060 രൂപ മുതല്‍ 2200…
Read Moreതെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ചത് മലയാളിതന്നെ; പ്രതി അറസ്റ്റിൽ
കൊല്ലം: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷ് (28) ആണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. അതിക്രൂരമായ മർദ്ദനമാണ് ഉണ്ടായത്. കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ കുടുംബം പറഞ്ഞു. കേസിൽ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. റെയിൽവേ തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Read More