പട്ടിയെ അഴിച്ചുവിട്ട് പോലീസിനെ കടിപ്പിക്കാൻ ശ്രമം; നായയെ കൂട്ടിലും കയറ്റി ശരത്തിനെ  ലോക്കപ്പിലുമാക്കി ചെങ്ങന്നൂർ പോലീസ്

ചെങ്ങന്നൂര്‍: എസ്‌ഐ അടക്കമുള്ള പോലീസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂര്‍ മുളക്കുഴ മണ്ണത്തുംചേരില്‍ സദന്‍റെ മകന്‍ ശരത്താ (32)ണ് അറസ്റ്റിലായത്. ശരത്തിനെതിരേ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്‌ഐ എം.സി. അഭിലാഷ്, പോലീസുകാരായ ശ്യാം, അനീഷ് എന്നിവര്‍ ഇയാളുടെ വീട്ടിൽ എത്തിയത്. വീടിനു മുന്‍വശത്തെത്തിയ ഇവര്‍ക്കെതിരേ ഭീഷണി മുഴക്കുകയും കൂട്ടില്‍ കിടന്ന പട്ടിയെ തുറന്നുവിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. നായയെ തുറന്നു വിട്ടതിനെത്തുടര്‍ന്ന് പോലീസ് ബഹളം കൂട്ടി നായയെ കൂട്ടില്‍ കയറ്റുകയും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

ആറ് വയസുകാരനെ വെട്ടിക്കൊന്നു; സ്വത്തും പണവും എന്തെന്നറിയാത്ത പ്രായത്തിൽ കുട്ടിയെ അമ്മാവൻ കൊന്നത് സ്വത്ത് തർക്കത്തിന്‍റെ പേരിൽ

തൃശൂർ: വരന്തരപ്പിള്ളി മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ് ആറ് വയസുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ നജിമ കാട്ടൂനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ അമ്മാവൻ ജമാലുവിനെ മറ്റു തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

ഞങ്ങൾക്ക് ഇവിടെ ജീവിക്കണം; അരിക്കൊമ്പനെ പിടിച്ചു കെട്ടണം; ഇടുക്കിയിലെ എട്ടു പഞ്ചായത്തുകളിൽ ഇന്നു ഹർത്താൽ; ദേശീയപാത ഉപരോധിക്കും

രാജകുമാരി: അരിക്കൊന്പനെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനുള്ള വനംവകുപ്പ് നടപടിയുടെ സ്റ്റേ ഹൈക്കോടതി നീക്കാത്തതിൽ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ എട്ട് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ തുടങ്ങി. വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. വിദ്യാര്‍ഥികളുടെ പരീക്ഷ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.  മൂന്ന് ദിവസത്തിനകം കോടതി നിർദേശിച്ച വിദഗ്ധസമിതി റിപ്പോർട്ട് തയാറാക്കും. ഏപ്രിൽ അഞ്ചിന് കോടതി കേസ് പരിഗണിക്കുന്നതുവരെ ദൗത്യസംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും. അരിക്കൊന്പൻ ദൗത്യം പൂർത്തീകരിക്കാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Read More

പാർക്കിലെ ബാത്ത്റൂമിൽ വച്ച് മാത്രമല്ല..! ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡനം; യുവാവ് റിമാൻഡിൽ

മഞ്ചേരി : പ്രണയം നടിച്ച് പതിനേഴുകാരിയെ ചെരണി ഉദ്യാൻ പാർക്കിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി റിമാൻഡ് ചെയ്തു. അരീക്കോട് വിളയിൽ ചെറിയപറന്പ് കരിന്പനക്കൽ മൂത്തേടത്ത് മുഹമ്മദ് റബീഹി(23)നെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വശത്താക്കിയാണ് പീഡിപ്പിച്ചത്. 2023 മാർച്ച് 18ന് പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നു സ്കൂട്ടറിൽ മഞ്ചേരി ചെരണി ഉദ്യാൻ പാർക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാർക്കിലെ ബാത്ത്റൂമിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. 2023 ഫെബ്രുവരി 19ന് പെണ്‍കുട്ടിയെ മഞ്ചേരി തുറക്കൽ കച്ചേരിപ്പടി ബൈപ്പാസിലെ ഹോട്ടലിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായും പരാതിയുണ്ട്. പെണ്‍കുട്ടി പരാതി നൽകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 24നാണ് പ്രതി അറസ്റ്റിലാകുന്നത്. അരീക്കോട് പോലീസ് ഇൻസ്പെക്ടർ എ. അബ്ബാസലിയാണ് കേസന്വേഷിക്കുന്നത്.

Read More

കാശെടുക്കാന്‍ വന്നതല്ല ചേച്ചി, പുറത്തു ഭയങ്കര ചൂടായതുകൊണ്ട് കയറിയതാ..! എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്; വീട്ടമ്മ പേടിച്ചുവിറച്ച് ഓടി

നെടുങ്കണ്ടം: എടിഎം കൗണ്ടറിൽ മുർഖൻ പാമ്പ് കയറിയതിനെത്തുടർന്ന് എടിഎം കൗണ്ടർ പൂട്ടിയിട്ടു. ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൂട്ടാറിലെ എടിഎം കൗണ്ടറിൽ മുർഖൻ പാമ്പിനെ കണ്ടത്. പണം പിൻവലിക്കാനെത്തിയ വീട്ടമ്മ പാമ്പിനെ കണ്ടതോടെ ഭയന്ന് എടിഎമ്മിൽനിന്നു ഇറങ്ങി വിവരം ബാങ്ക് അധികൃതരെ അറിയിച്ചു. തുടർന്ന് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ എടിഎം അടച്ചിട്ടു. ഇതിനിടെ ബാങ്ക് അധികൃതരും നാട്ടുകാരും ചേർന്ന് വീണ്ടും എടിഎം കൗണ്ടറിൽ പരിശോധന നടത്തി. പരിശോധനക്കിടെ പാമ്പിനെ കണ്ടെത്തി. വിവരം കല്ലാർ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിൽ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എസ്. നിഷാദ്, അനിഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മുർഖൻ പാമ്പിനെ പിടികൂടി തേക്കടി വനത്തിൽ എത്തിച്ച് തുറന്നുവിട്ടു.

Read More

യുവതിയും രണ്ടുമക്കളും സുഹൃത്തും എന്തിന് ഇവിടെയെത്തി ? വനത്തിൽ കുടുങ്ങിയവരുടെ യാത്രാലക്ഷ്യത്തിൽ ദുരൂഹത; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വിതുര: വാഴുവാന്തോൾ വെള്ളച്ചാട്ടത്തിനു സമീപം വനത്തിൽ കുടുങ്ങിയവരുടെ യാത്രാലക്ഷ്യത്തെക്കുറിച്ച് ദുരൂഹത തുടരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. ചൊവ്വാഴ്ച രാത്രിയിലാണ് വെള്ളച്ചാട്ടത്തിനു മുകളിൽ അകപ്പെട്ടവരെ പോലീസും ഫയർഫോഴ്സും രക്ഷപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡുകൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും ഇവരെക്കുറിച്ചു വ്യക്തമായ ധാരണയില്ല. തിരുവനന്തപുരം കുന്നുകുഴി സ്വദേശികളായ സിന്ധു, മക്കൾ ദിൽഷാദ്, സൗമ്യ, സുഹൃത്ത് ഫെവിയോള എന്നിവരാണ് കൊടുംകാട്ടിൽ കുടുങ്ങിയത്. വിതുരയിൽനിന്നും ഓട്ടോറിക്ഷയിലെത്തിയ സംഘം അഗസ്ത്യകൂടത്തിൽ പോകുകയാണെന്ന് കാണിത്തടം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ ഇതിന് ഓൺലൈൻ പാസ് വേണമെന്ന് ചെക്ക്പോസ്റ്റ് ജീവനക്കാർ പറഞ്ഞതോടെ ഇവർ തിരികെ മടങ്ങി. ഓട്ടോവിട്ടശേഷം ബോണക്കാട് ബസിൽ കയറി ചെക്ക്പോസ്റ്റ് ജീവനക്കാരെ കബളിപ്പിച്ച് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഇറങ്ങിയെന്നാണ് പോലീസിന്‍റെ നിഗമനം. പരിചയമില്ലാത്ത സാഹചര്യത്തിൽ വനത്തിൽ ഒരുരാത്രിയാണ് ഇവർ ക്ക് കഴിയേണ്ടിവത്. വിവരം ലഭി ച്ച വിതുര എസ്ഐ വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കെ.എസ്. ഹരിയുടെ…

Read More

1000 വാട്ട്സ് ശേഷിയും 40 കിലോമീറ്റര്‍ വേഗതയും! ഇലക്‌ട്രിക് സ്‌കൂട്ടറില്‍ ‘മോട്ടര്‍’തട്ടിപ്പ്; വാഹനങ്ങൾ തിരിച്ചു വിളിച്ചേക്കും

കൊച്ചി: മോട്ടര്‍ ശേഷിയിലടക്കം കൃത്രിമം കാട്ടി ഇലക്‌ട്രിക് സ്‌കൂട്ടര്‍ വില്പനയില്‍ വൻ തട്ടിപ്പ്. രജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്‌ട്രിക് വാഹനങ്ങള്‍ 40 കിലോമീറ്ററിലധികം വേഗതയില്‍ നഗരത്തില്‍ ചീറിപ്പായുന്നത് കണ്ട് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. തുടർന്ന് ആരംഭിച്ച പരിശോധനയില്‍ കൃത്രിമം കാട്ടി വാഹന വില്പന നടത്തിയ വൈറ്റിലയിലെ ഒരു ഷോറൂം മോട്ടോര്‍ വാഹന വകുപ്പ് പൂട്ടിച്ചു. നിലവില്‍ കൊച്ചിയിലെ നാലോളം വില്പന കേന്ദ്രങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതിനോടകം പരിശോധന നടത്തിയത്. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നീക്കം. നിയമലംഘനങ്ങള്‍ ചൂട്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 1000 വാട്ട്സ് ശേഷിയും 40 കിലോമീറ്റര്‍ വേഗതയും രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് 250 വാട്ട്സ് മോട്ടര്‍ ശേഷിയും 25 കിലോമീറ്റര്‍…

Read More

ടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് ദന്പതികൾക്കു ദാരുണാന്ത്യം! ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

കളമശേരി: ടാങ്കര്‍ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ ആലുവ തോട്ടയ്ക്കാട്ടുകര പമ്പിനു സമീപത്തെ കാഞ്ഞിരത്തില്‍ പുത്തന്‍വീട്ടില്‍ (ഉഷസ്) ഉമേഷ് ബാബു എസ് (55), ഭാര്യ നിഷ (46) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ കളമശേരി അപ്പോളോയ്ക്ക് എതിര്‍വശം മെട്രോ പില്ലര്‍ നമ്പര്‍ 254 ന് മുമ്പിലാണ് അപകടമുണ്ടായത്. എറണാകുളം-ആലുവ റോഡിലൂടെ പോകവെയാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ടിഎന്‍30 ബിക്യു 5440 ടാങ്കര്‍ ലോറി ഇതേ ദിശയിലേക്കുതന്നെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ വന്നിടിക്കുകയും ഇവര്‍ ലോറിക്കടിയിൽപ്പെടുകയുമായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. നിഷയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ടാങ്കര്‍, ഇടത് പിന്‍ചക്രത്തില്‍ കുരുങ്ങിയ ഉമേഷ് ബാബുവുമായി അമ്പത് മീറ്ററോളം നിരങ്ങി നീങ്ങി. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉമേഷിനെ ടാങ്കിന്‍റെ ടയറിന്‍റെ ഇടയില്‍നിന്നു നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോലീസെത്തി…

Read More