പുല്ല് ശേഖരിക്കാൻ പോയ മകളെ കാണാനില്ല; അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് പീഡനത്തിന് ഇരയായ യുവതിയെ; ക്രൂരലൈംഗികതയ്ക്ക് ഇരയാക്കിയത് അഞ്ചംഗസംഘം


ലക്നോ: കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ പോയ യുവതിയെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ പുല്ല് ശേഖരിക്കാൻ പോയ യുവതിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കുളം ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.

യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവും.

Related posts

Leave a Comment