പുല്ലാട്: വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു ഇതേ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിന്നീട് പിടിയിലായി. മൂന്ന് കേസുകളിലായാണ് അറസ്റ്റ്.പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതിന്, തിരുവനന്തപുരം സ്വദേശിയും തൊട്ടപ്പുഴശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ താമസിക്കുന്നയാളുമായ ജിഫിന് ജോര്‍ജിനെ (27) യാണ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാക്കുനല്കിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുമായി ഇയാള്‍ മലപ്പുറം, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിലെത്തിയിരുന്നു. അമ്മയുടെ മൊഴിപ്രകാരമെടുത്ത കേസിന്റെ അന്വേഷണത്തില്‍ മംഗലാപുരത്തു നിന്നുമാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടുപേര്‍ കൂടി…
Read MoreDay: May 8, 2023
കേരളത്തില്‍ ഷോകള്‍ വെട്ടിക്കുറച്ചു ! തമിഴ്നാട്ടില്‍ നിരോധനം; എന്നിട്ടും വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ദി കേരള സ്റ്റോറി…
കേരളത്തിലും തമിഴ്നാട്ടിലും വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും റെക്കോഡ് കളക്ഷനുമായി കേരള സ്റ്റോറി. മെയ് 5, വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഈ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ ആയിരിക്കുകയാണ്. 16.50 കോടി രൂപയാണ് ചിത്രം ഞായറാഴ്ച മാത്രം ബോക്സോഫീസില്‍ നിന്നും നേടിയത്. മൂന്ന് ദിവസം കൊണ്ട് 35.75 കോടി രൂപയാണ് സുദീപ്തോ സെന്നിന്റെ ദ കേരള സ്റ്റോറി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത്. ഓപ്പണിംഗ് ദിവസം 8.03 കോടിയായിരുന്നു ചിത്രം നേടിയത്. മെയ് 7, ഞായറാഴ്ച 52.92 ശതമാനം ഒക്യുപെന്‍സി ആണ് സിനിമയ്ക്കായി തിയേറ്ററുകളില്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കുന്നുള്ളു. ഈ തിയേറ്ററുകള്‍ക്ക് മുന്നില്‍ കടുത്ത പ്രതിഷേധവും നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ക്രമസമാധാന നില തര്‍ക്കുമെന്ന റിപ്പോര്‍ട്ട് എത്തിയതോടെ ചിത്രം ബാന്‍ ചെയ്തു. എന്നിട്ടും ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയത്.…
Read Moreകേരളത്തെ ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തം കഴിഞ്ഞിട്ട് 13 വര്‍ഷം
തൊടുപുഴ: കേരളം കണ്ട വലിയ ബോട്ടു ദുരന്തങ്ങളിലൊന്നായ തേക്കടി ബോട്ട് ദുരന്തം നടന്ന് 13 വര്‍ഷം പിന്നിട്ടപ്പോഴാണ് താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര് മരിച്ച അപകടമുണ്ടായത്. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വിനോദസഞ്ചാരികളുമായി സര്‍വീസ് നടത്തുന്ന ബോട്ടുകളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളെല്ലാം പിന്നീടു പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് താനൂര്‍ അപകടം സൂചിപ്പിക്കുന്നത്. പല ജലാശയങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ വിനോദ സഞ്ചാരികളുമായി സര്‍വീസ് നടത്തുന്നുണ്ട്. ബോട്ടുകള്‍ക്കു പുറമെ വള്ളങ്ങളിലും വിനോദസഞ്ചാരികളെ കയറ്റുന്നുണ്ട്. അധികൃതരുടെ മൗനാനുവാദവും ഇതിനു ലഭിക്കുന്നതായും ആരോപണമുണ്ട്. 2009 സെപ്റ്റംബര്‍ 30ന് ആയിരുന്നു വിദേശികള്‍ ഉള്‍പ്പെടെയുള്ള 46 പേരുടെ ജീവന് കവര്‍ന്ന തേക്കടി ജലാശയ ദുരന്തം ഉണ്ടാകുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ ജലകന്യക ബോട്ട് യാത്രയുടെ അവസാനഘട്ടത്തിലേക്കു കടക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പായിരുന്നു ദുരന്തം. തേക്കടി ബോട്ട് ലാന്‍ഡിംഗിനും…
Read Moreഅഴുക്കു ചാലിനുള്ളില്‍ നിന്ന് നോട്ടുകള്‍ വാരിയെടുത്ത് ആളുകള്‍ ! അമ്പരപ്പിക്കുന്ന വീഡിയോ…
ലോകത്ത് മനുഷ്യന് ഏറ്റവും ആവശ്യമുള്ള വസ്തു ഏതെന്നു ചോദിച്ചാല്‍ ആത്മാര്‍ഥയോടെയുള്ള ഉത്തരം പണമെന്നായിരിക്കും. ജനക്കൂട്ടത്തിനു നടുവിലേക്ക് ഏതാനും കറന്‍സികള്‍ എറിഞ്ഞു കൊടുത്താല്‍ അതിനോടുള്ള അവരുടെ പ്രതികരണം കണ്ടാല്‍ തന്നെ ഇതു മനസ്സിലാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. @paganhindu എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. വൃത്തിയില്ലാത്ത അഴുക്കുചാലില്‍ നിന്നും അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ 10ന്റേയും, 100ന്റേയും നോട്ടുകള്‍ ശേഖരിക്കുന്ന വീഡിയോ ആണ് പ്രചരിക്കപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ റോഡില്‍ നിന്നും ഇവരെ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിയ്ക്കും. അഴുക്കു ചാലില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ കൈകൊണ്ട് വെള്ളത്തില്‍ എന്തോ തപ്പിനോക്കുന്നതും കാണാം. വേസ്റ്റുകള്‍ നിറഞ്ഞ ചാലില്‍ നിന്നും ദുര്‍ഗന്ധം വമിയ്ക്കുന്നതു പോലം കൂട്ടാക്കാതെ ചിലര്‍ ആ അഴുക്ക് ചാലില്‍ നിന്നും എന്തോ എടുത്ത് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.…
Read Moreതുടർക്കഥയാകുന്ന ബോട്ട് ദുരന്തങ്ങൾ; പല്ലന മുതൽ താനൂർ വരെ; ഒഴിഞ്ഞുമാറാനാകുമോ സർക്കാരിന്..?
മലയാളത്തിന്റെ മഹാകവി കുമാരനാശാൻ ഉൾപ്പെടെ 23 പേർ മരിച്ച പല്ലന ബോട്ട് അപകടം തുടങ്ങി താനൂർ വരെ എത്തിനിൽക്കുന്നു കേരളത്തിലുണ്ടായ ജലദുരന്തങ്ങൾ. അപകടങ്ങൾ നടന്നതിനു ശേഷം അന്വേഷണവും നിർദേശങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാക്കാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന നേർസാക്ഷ്യത്തിലേക്കാണ് താനൂർ അപകടവും വിരൽചൂണ്ടുന്നത്. പല്ലന1924 ജനുവരി 24നാണ് പല്ലന ജലദുരന്തം. 95 പേർക്കു സഞ്ചരിക്കാവുന്ന ബോട്ടിൽ 151 യാത്രക്കാരാണുണ്ടായിരുന്നത്. സംസ്ഥാനത്തുണ്ടായ പ്രധാന ബോട്ട് അപകടങ്ങളിൽ ആദ്യത്തേതായി രേഖപ്പെടുത്തിയത് പല്ലന ദുരന്തമാണ്. ഒടുവിൽ സംഭവിച്ച വലിയ ദുരന്തം തേക്കടിയാണു സംഭവിച്ചത്. തേക്കടി 2009 സെപ്റ്റംബർ 30ന് കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് തേക്കടിയിൽ അപകടത്തിൽപ്പെട്ടത്. 45 പേരാണ് അന്നു മരിച്ചത്. മരിച്ചവരിൽ ഏഴു കുട്ടികളും 23 സ്ത്രീകളുമുൾപ്പെടുന്നു. പരിധിയിൽ കവിഞ്ഞ ആളുകളെ കയറ്റിയതാണ് അപകടമുണ്ടാക്കിയത്. കുമരകംസംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ട് ദുരന്തമാണ് കുമരകത്തു സംഭവിച്ചത്. 2002 ജൂലൈ 27ന്…
Read Moreഒന്നിച്ച് അഭിനയിച്ച പാട്ട് സീനിൽ നിന്നും എന്നെ വെട്ടിയത് പ്രമുഖ നടി പറഞ്ഞിട്ട്; ദുരനുഭവം തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്
കുസേലനിലെ ഒരു ഗാനരംഗത്ത് മുഴുവനായി എന്നെയും വേണമെന്നായിരുന്നു അണിയറക്കാർ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം ഷൂട്ട് ചെയ്തു. എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ എന്നെ കാണാനില്ല. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും അറിയിച്ചുമില്ല. എന്നാല്‍ പിന്നീട് ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയതെന്ന് അറിയാനായി. എന്നെയും ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയാല്‍ അവര്‍ ഷൂട്ടിംഗിന് വരില്ല എന്ന് അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. മറ്റൊരു നടി കൂടി ആ ഗാനരംഗത്ത് വന്നാല്‍ തന്റെ സ്ക്രീന്‍ സ്പേസ് പോകും എന്നാണത്രെ അവര്‍ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ്. -മംമ്ത മോഹൻദാസ്
Read Moreവിട്ടു കളഞ്ഞതാണ് ! അഖില്‍ മാരാരുമായി ഫൈറ്റ് ചെയ്യാന്‍ താല്പര്യമില്ലായിരുന്നു; പ്രതികരണവുമായി ഒമര്‍ ലുലു
ബിഗ്ബോസ് മലയാളം സീസണ് ഫൈവില്‍ നിന്ന് ഒമര്‍ ലുലു പുറത്തായിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഒമര്‍ ലുലു മൂന്നാഴ്ച ബിഗ്ബോസ് ഹൗസില്‍ കഴിഞ്ഞ ശേഷമാണ് പുറത്തായത്. തുടക്കത്തില്‍ വ്യക്തമായ പ്ലാനോട് കൂടി എത്തിയിരിക്കുന്ന മത്സരാര്‍ത്ഥി എന്ന ഫീലാണ് ഒമര്‍ ലുലു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. വന്ന രണ്ടാം ദിനം തന്നെ ജുനൈസ്, സാഗര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മാരാരിനെ പൊളിക്കണം എന്ന രീതിയില്‍ ഒരു പ്ലാന്‍ ഒമര്‍ ലുലു ഇടുന്നത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ എല്ലാവരുമായി നല്ല സൗഹൃദം പുലര്‍ത്തി പോകുന്ന ഒമറിനെയാണ് പിന്നീട് വീട്ടില്‍ കണ്ടത്. പിന്നീട് ഒമര്‍ മത്സരത്തിലേക്ക് വരുന്നു എന്ന സൂചന നല്‍കിയത് കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിലൂടെയാണ്. ഒമറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഒമര്‍ ലുലുവിന്റെ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്. അഖിലുമായി വഴക്കിടാതിരുന്നതിനെ…
Read Moreയേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് വിജയ് യേശുദാസ്
“”യേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല, നമുക്ക് എങ്ങും എത്താനാകില്ല. ഇത്രയും വലിയൊരു മനുഷ്യന്റെ മകനാണെന്ന് പറഞ്ഞുകൊണ്ട് നടന്നു കഴിഞ്ഞാൽ നമുക്ക് പിന്നെ ജീവിക്കാനാകില്ല. കരിയറിനായി നമ്മൾതന്നെ പരിശ്രമിക്കണം. വളരെ ചെറിയ പ്രായത്തിൽതന്നെ സംഗീതമാണ് എന്റെ ലോകമെന്ന് തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പം മുതൽ അപ്പയുടെ സംഗീതം കേട്ട് വളർന്നതുകൊണ്ടാകാം ആ ഇഷ്ടം കുഞ്ഞിലേ ഉണ്ടായിരുന്നൂ. സ്കൂൾ കാലഘട്ടത്തിൽ അമേരിക്കയിലേക്ക് പോയപ്പോഴും ഇഷ്ടം മനസിലുണ്ടായിരുന്നു. എങ്കിലും ഹൈസ്കൂൾ കാലഘട്ടം മുഴുവൻ പഠനത്തിൽ ആയിരുന്നു ശ്രദ്ധ. പിന്നെ അവിടെത്തന്നെ പിയാനോ ഒഡിഷനിലൂടെ ഒരു കോളജിൽ അഡ്മിഷനും ആയി. അവിടെവച്ച് വോക്കൽ ട്രെയിനിംഗ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് എന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിയുന്നത്.” -വിജയ് യേശുദാസ്
Read Moreസിനിമാ ചിത്രീകരണം പൂർത്തിയാക്കണം; അമ്മയാകാൻ തയാറെടുത്ത് കത്രീന
ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗർഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡയിയൽ പ്രചരിക്കുന്നത്. കത്രീന കൈഫ്- വിക്കി കൗശൽ വിവാഹത്തിന് പിന്നാലെ മുതൽ ഇത്തരം അഭ്യൂഹങ്ങൾ സജീവമാണെങ്കിലും ഇരുവരും ഇത്തരം വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനു വേണ്ടി തയാറെടുക്കുന്നു എന്ന് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീനയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിനുശേഷമാകും കുഞ്ഞിനായുള്ള തയാറെടുപ്പുകളെന്നാണ് റിപ്പോർട്ട്. വിജയ് സേതുപതി, ഫർഹാൻ അക്തർ എന്നിവർക്കൊപ്പം ചെയ്യുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കണം. ഇതിനുശേഷം മാത്രമേ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യൂ എന്നാണ് കത്രീന സുഹൃത്തുക്കളെ അറിയിച്ചത്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലെ സറാ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആലിയയും പ്രിയങ്കയും കത്രീനയും ഒന്നിക്കുക. സിനിമയുടെ വിശേഷങ്ങൾ ഫർഹാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രമിൽ പങ്കുവച്ചിരുന്നു. ശ്രീറാം സംവിധാനം ചെയ്ത്…
Read Moreരാത്രി ആരോഎന്റെ കാലില്‍ തോണ്ടി ! ക്ഷമിക്കണം എന്ന് ആ പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി; വെളിപ്പെടുത്തലുമായി ഷീല…
മലയാള സിനിമയിലെ നിത്യവസന്തമാണ് ഷീല. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇപ്പോഴിതാ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് ഷീല മലയാള സിനിമയുടെ സഞ്ചരിക്കുന്ന ചരിത്രം കൂടിയാണ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് മനോരമയിലെ തന്റെ ജീവിതകഥയില്‍ തുറന്നു പറയുകയാണ് ഷീല. ഒപ്പം ഇന്നത്തെ കാലത്തെ നായികമാര്‍ കൈവരിച്ച തന്റേടത്തെക്കുറിച്ചും ഷീല വാചാലയാകുന്നുണ്ട്. പണ്ടൊക്കെ എന്നെ ഏതെങ്കിലും പരിപാടിക്കു ക്ഷണിച്ചാല്‍ ഞാന്‍ എന്റെ കൂടെ വരേണ്ട സ്ത്രീകളെ വിളിച്ച് ആദ്യം ചോദിക്കും. അവര്‍ക്ക് തിരക്കാണെങ്കില്‍ ഞാന്‍ ആ പരിപാടികള്‍ക്ക് പോകുന്നില്ലെന്ന് വയ്ക്കും. ആദ്യം ഞാന്‍ അവരുടെ കോള്‍ ഷീറ്റ് വാങ്ങിക്കും എന്നിട്ടേ എന്റെ കോള്‍ ഷീറ്റ് കൊടുക്കുകയുള്ളൂവെന്നാണ് ഷീല പറയുന്നു. അന്നൊക്കെ തനിച്ചു പോകുന്നതില്‍ അപകടമുണ്ടായിരുന്നുവെന്നാണ് ഷീല പറയുന്ന കാരണം. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ഷീലയുടെ…
Read More