മദ്യാസക്തി കുറയ്ക്കാൻ പുതിയ മാർഗവുമായി ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ചിരിക്കുകയാണ് രാജ്യത്ത് ഇപ്പോൾ. വെറും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ 36 കാരനിലാണ് ആദ്യ ചിപ്പ് ഘടിപ്പിച്ചത്. ഏപ്രിൽ 12നാണ് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാൻ ഈ ചിപ്പ് സഹായിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ മുൻ യുഎൻ ഇന്റർനാഷണൽ നാർകോട്ടിക്സ് കൺട്രോൾ ബോർഡ് വൈസ് പ്രസിഡന്റ് ഹാവോ വെയ് പറഞ്ഞു. ഒരു തവണ ശരീരത്തിൽ ഘടിപ്പിച്ചാൽ മദ്യാസക്തി കുറയ്ക്കുന്ന നാൽട്രക്സോൺ ഈ ചിപ്പ് പുറത്തുവിടും. അമിത മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ നാൽട്രക്സോൺ സഹായിക്കും. 15 വർഷമായി മദ്യത്തിനടിമയായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായ 36കാരൻ. പ്രഭാത ഭക്ഷണത്തിന് മുൻപ് ദിനം പ്രതി ഒരു കുപ്പി മദ്യം അകത്താക്കുക പതിവായിരുന്നു. ബോധം നഷ്ടമാകുന്നതുവരെ മദ്യപിക്കുന്നതിന് പിന്നാലെ…
Read MoreDay: May 8, 2023
കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കിലാക്കണമെന്ന് കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ മാത്രം ഈടാക്കാന്‍ കെപിസിസിയുടെ നിർദേശം. ഇതിനായുള്ള പ്രമേയം പാസാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. അധിക നികുതികള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നും അനുമതി നിഷേധിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കെപിസിസി അറിയിച്ചു. കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ, പെര്‍മിറ്റ്, ലേ ഔട്ട്, സ്ക്രൂട്ടിനി എന്നിവയ്ക്കുള്ള ഫീസ് വര്‍ധിപ്പിച്ചത് സർക്കാർ കുറയ്ക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടണം. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകള്‍ക്കുള്ളില്‍ നിന്ന് ഉചിതമായ നിരക്കുകള്‍ ഈടാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതിക്ക് ഉണ്ടെന്നും കെപിസിസി വൃക്തമാക്കി. ഉയര്‍ന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിന്റെ പേരില്‍ സര്‍ക്കാരും മന്ത്രിയും നല്കുന്ന…
Read Moreബോട്ടപകടം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊല; ടൂറിസം വകുപ്പിനും മന്ത്രിക്കും അപകടത്തിന്റെ ഉത്തരവാദിത്വമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണ് താനൂരിലെ ബോട്ടപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ടൂറിസം വകുപ്പിനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കെ.സുധാകരൻ ആരോപിച്ചു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. അത്തരത്തിൽ അനധികൃതമായി നടത്തിയ ഒരു ബോട്ട് സർവീസ് ആണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചത്. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Read Moreഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണം; വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍ നടപടിക്കൊരുങ്ങുന്നു. ബാര്‍ കൗണ്‍സില്‍ സ്വമേധയാ എടുത്ത പരാതി പരിശോധിക്കാന്‍ അച്ചടക്ക സമിതിക്ക് നിര്‍ദേശം നല്കി. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍നിന്ന് വന്‍തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാന് യുട്യൂബ് ചാനലിലൂടെയാണ് പരാമര്‍ശം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. സൈബിക്കെതിരായ പരാതി തള്ളിഅതേസമയം, അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരായ ഒരു പരാതി കേരളാ ബാര്‍ കൗണ്‍സില്‍ തളളി. ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടുളള ആരോപണത്തിലാണ് സൈബിയ്ക്കെതിരെ നടപടി വേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 2013ല്‍ നടന്നതായി പറയുന്ന കേസില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്…
Read Moreസഹപാഠികള്‍ക്കു നേരെ വിദ്യാര്‍ഥിയുടെ ‘അധോവായു സ്പ്രേ’ പ്രയോഗം ! ആറുപേര്‍ ആശുപത്രിയില്‍; സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു
സ്കൂളില്‍ പ്രത്യേകതരം സ്പ്രേ പ്രയോഗിച്ച് പ്രശ്നം സൃഷ്ടിച്ച് വിദ്യാര്‍ഥി. അധോവായുവിന്റെ കടുത്ത ഗന്ധമുള്ള ഒരിനം സ്പ്രേയാണ് കുട്ടി സ്കൂളില്‍ പ്രയോഗിച്ചത്. അമേരിക്കയിലെ ടെക്സാസിലെ കാനീ ക്രീക്കിലാണ് സംഭവം. സ്ഥലത്തെ അഗ്നിരക്ഷാസേനയുടെ സമൂഹമാധ്യമ പോസ്റ്റിലാണ് സംഭവത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. ദുര്‍ഗന്ധം കാരണം തലവേദനയും ഛര്‍ദ്ദി ലക്ഷണങ്ങളുമായി ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനീ ക്രീക്ക് ഹൈസ്കൂളില്‍ നിന്നും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി അഗ്നിരക്ഷാ സേനയ്ക്ക് പരാതി ലഭിച്ചു. ബുധനാഴ്ചയായിരുന്നു ഇത്. ഗ്യാസ് ചോര്‍ച്ച കണ്ടെത്തുന്ന ഉപകരണവുമായി സേനാംഗങ്ങള്‍ ഉടന്‍ സ്കൂളിലെത്തി പരിശോധിച്ചു. എന്നാല്‍ വാതക ചോര്‍ച്ചയോ തീയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഇവര്‍ മടങ്ങി. സ്കൂളില്‍ ക്ളാസ് പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ ഗന്ധം രൂക്ഷമായതോടെ ആറോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്ക്കാകട്ടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഒരാഴ്ചത്തേയ്ക്ക് ക്ളാസുകള്‍ നിര്‍ത്തിവച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സ്കൂളും പരിസരവും ശുദ്ധിയാക്കി. വെള്ളിയാഴ്ചയോടെ…
Read Moreപരിചയക്കാരനെ സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം; പണം തട്ടിച്ചകേസിൽ ഒളിവില്‍ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടുപേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എബനേസര്‍, ശ്രീരാജ് എന്നിവരെ കണ്ടെത്തുന്നതിനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. എബനേസര്‍ പോക്സോ, മോഷണക്കേസുകളിലും ശ്രീരാജ് മോഷണക്കേസുകളിലും പ്രതിയാണ്. മുളവുകാട് പള്ളത്തില്‍ പൊന്നാരിമംഗലം സ്വദേശികളായ പള്ളത്തില്‍ വീട്ടില്‍ അക്ഷയ് (19), ചുള്ളിക്കല്‍ വീട്ടില്‍ കെ.എ. സാജു (27), വേവുകാട് വീട്ടില്‍ ഫ്രാന്‍സിസ് ജോസഫ് (37), കുറ്റിക്കപ്പറമ്പില്‍ ആന്റണി ലൂയിസ് കൊറായ (49) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി മുന്‍ പരിചയമുള്ള പാലക്കാട് സ്വദേശിയെ ഒന്നാംപ്രതി പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് അവശനാക്കി പണം കവര്‍ന്നതാണ് കേസ്. പ്രതികളില്‍ നിന്നും രക്ഷപെട്ട് തൊട്ടടുത്തുള്ള വീട്ടിലെത്തിയ യുവാവ് പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുളവുകാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍…
Read Moreഎൻഐഎ എല്ലാം ചോദിച്ചറിഞ്ഞോ? എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. ഇന്നു വൈകിട്ടോടെ ഇയാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടിനായിരുന്നു ഏഴു ദിവസത്തേക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ഷാരൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഷാരൂഖ് സെയ്ഫിയെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പെട്രോള്‍ പമ്പിലും റെയില്‍വെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. എന്‍ഐഎ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യുന്നത്. ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം, ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണം സംഘം ഇയാളില്‍നിന്ന് ശേഖരിച്ചതായാണ് വിവരം. കഴിഞ്ഞ…
Read Moreദി കേരള സ്റ്റോറിയ്ക്ക് പോസിറ്റീവ് റിവ്യൂ പങ്കുവച്ച യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു ! പ്രായപൂര്‍ത്തിയാകാത്തയാള്‍ പിടിയില്‍
‘ദി കേരള സ്റ്റോറി’ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നല്ല അഭിപ്രായം പങ്കുവച്ച യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ റിവ്യൂ പങ്കുവയ്ക്കുകയും യുവതികളോട് സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജസ്ഥാന് സ്വദേശിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിശ്വഹിന്ദു പരിഷത്തിലെ അംഗമാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ മൂന്നുപേര്ക്കെതിലെ മര്‍ദ്ദനമേറ്റയാള്‍ രാജസ്ഥാനിലെ മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ശനിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങവേ മൂന്ന് പേര് തടഞ്ഞുനിര്‍ത്തുകയും തങ്ങളുടെ സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവാവ് പോലീസില്‍ പറഞ്ഞത്. മര്‍ദ്ദനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ഹിന്ദി സിനിമയായ ‘ദി കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ മതം മാറി ഇസ്ളാം മതം സ്വീകരിച്ചുവെന്നും…
Read Moreസ്ത്രീകളെ കറക്കുന്ന അഖിലേട്ടൻ..! കാമുകയെ കൊന്നു വനത്തിൽ തള്ളിയ സംഭവം; പ്രതി മറ്റു സ്ത്രീകളിൽനിന്നും പണം തട്ടിയെന്നു സംശയം
കാലടി: യുവതിയെ വനത്തിലെത്തിച്ച് കൊലപെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ അന്വേഷണം നടത്തും. ഇയാൾക്ക് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായും ഇവരിൽ പലരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ തുമ്പൂർമുഴി വനത്തിലെത്തിച്ച് കൊല നടത്തിയ രീതി പുനരാവിഷ്ക്കരിച്ച് കൂടുതൽ തെളിവു ശേഖരിക്കാനും പോലീസ് ലക്ഷ്യമിടുന്നു. മൃതദേഹത്തിൽനിന്നും മാല മോഷ്ടിച്ച് പണയം വച്ചത് സംബന്ധിച്ചും അന്വേഷണം നടത്തും. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ വരുന്ന മാലയാണ് പ്രതി അഖൽ മോഷ്ടിച്ചതായി പോലീസ്അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. മോഷ്ടിച്ച മാല അങ്കമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് അഖിൽ. അഖിയേട്ടൻ എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ചും വിശദമായി അന്വേഷിക്കും.…
Read More11 പേരുടെയും അന്ത്യയാത്രയും ഒന്നിച്ച്… ഭാര്യയും മക്കളും തനിച്ചാക്കി പോയി; കുന്നമ്മ വീട്ടിൽ ഇനി സഹോദരങ്ങളും മാതാവും മാത്രമെന്ന് സൈതലവി
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരുകുടുംബത്തിലെ 11പേര്‍ക്കും ഒന്നിച്ച് അന്ത്യയാത്ര. താനൂര്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചാണ് ഖബര്‍ ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു കുന്നുമ്മലിലെ ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. നാടിന്റെ ഹൃദയം പിളര്‍ത്തിയ അപകടത്തില്‍ ആകുടുംബത്തിന് നഷ്ടമായത് കുഞ്ഞുങ്ങളടക്കം 11 ജീവന്. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല. ബോട്ട് അപകടത്തില്‍ അപകടത്തിൽ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈതലവിയുടെ ഭാര്യ സീനത്തും മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്.പത്ത് മാസം മാത്രം പ്രായമുള്ള…
Read More