ഏഷ്യാ-പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഇരട്ട മെഡല്‍ നേ‌ട്ടവുമായി മൈക്കിള്‍ സെബാസ്റ്റ്യൻ

ചങ്ങനാശേരി: ദക്ഷിണകൊറിയയില്‍ നടന്ന ഏഷ്യാപസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്‍റിലെ അധ്യാപകന് ഇരട്ടനേട്ടം. ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ഡബിള്‍സിലും സിംഗിള്‍സിലുമായി പുളിങ്കുന്ന് വെള്ളാത്തോട്ടം മൈക്കിള്‍ സെബാസ്റ്റ്യന്‍ ഇന്ത്യക്കുവേണ്ടി ഇരട്ട വെള്ളിമെഡല്‍ നേട്ടം കൈവരിച്ചത്. ചമ്പക്കുളം സെന്‍റ് തോമസ് സ്‌കൂളിലെ അധ്യാപകനും കുട്ടനാട് എയ്ഡഡ് പ്രൈമറി ടീച്ചേഴ്‌സ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡംഗവുമാണ് മൈക്കിള്‍ സാര്‍. ചങ്ങനാശേരി സ്വദേശി ജെയ്‌സണ്‍ കാവാലമാണ് ഡബിള്‍സ് മത്സരത്തില്‍ മൈക്കിളിനൊപ്പം പങ്കെടുത്തത്. എഴുപതിലധികം രാജ്യങ്ങളിലെ 15,000 കായികതാരങ്ങളാണ് വിവിധ ഇനങ്ങളിലായി മാസ്റ്റേഴ്‌സ് മത്സരത്തില്‍ മാറ്റുരച്ചത്. സാമൂഹ്യശാസ്ത്ര അധ്യാപനത്തോടൊപ്പം കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിലും തത്പരനായ മൈക്കിള്‍ സാര്‍ ഇപ്പോള്‍ രാമങ്കരിയിലാണ് താമസം. സൗദിയില്‍ നഴ്‌സായ റീനയാണ് ഭാര്യ. ഐറിന്‍, ഇവാന എന്നിവരാണ് മക്കള്‍. 2024ല്‍ അമേരിക്കയില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ചാമ്പന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍.

Read More

അമ്മ കരൾ നല്കിയെങ്കിലും ശ്രവ്യമോൾ വിടപറഞ്ഞു; നാട് കൈകോർത്ത് എല്ലാ സഹായവും നൽകിയിരുന്നു

മുഹമ്മ: ശ്രവ്യമോൾക്ക് അമ്മ കരൾ പകുത്തു നൽകിയെങ്കിലും ചികിത്സാ ചെലവിനായി നാട് കൈകൾ കോർത്ത് പന്ത്രണ്ട് ലക്ഷം രൂപ സ്വരൂപിച്ചെങ്കിലും ശ്രവ്യമോളുടെ ജീവൻ രക്ഷിക്കാനായില്ല. മണ്ണഞ്ചേരി പൊന്നാട് പനച്ചിച്ചിറയിൽ പ്രദീപിന്‍റെയും ശ്രീജയുടെയും മകൾ അഞ്ചര വയസുകാരി ശ്രവ്യമോൾക്ക് കരൾ രോഗത്തെത്തുടർന്നു കരൾ മാറ്റിവയ്ക്കേണ്ടിവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 23ന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി. എന്നാൽ ഇന്നലെ പുലർച്ചയോടെ ആരോഗ്യ സ്ഥിതി മോശമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ശ്രവ്യമോൾ പഠിച്ച സ്കൂളായ പൊന്നാട് എൽ പി സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിൽ എത്തിച്ച് ഒന്നരയോടെ സംസ്കരിച്ചു. കാവുങ്കൽ ദേവസ്വം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശ്രേയ സഹോദരിയാണ്.

Read More

മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മറയ്ക്കാന്‍ ഗ്രാഫിക്‌സിന് ചെലവിടുന്നത് ആറു ലക്ഷം ! തലയില്‍ പാച്ച്; വിമര്‍ശനവുമായി ശാന്തിവിള ദിനേശ്…

വിവാദപരമായ തുറന്നുപറച്ചിലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ് ശാന്തിവിള വിമര്‍ശിക്കുന്നത്. താന്‍ പണ്ട് ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നെന്നാണ് ശാന്തിവിള ദിനേശ്പറയുന്നത്. ഇപ്പോള്‍ ആരാധകനല്ല, അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകള്‍. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണെന്നാണ് ശാന്തിവിള പറയുന്നത്. ഇവരുടെ ഒക്കെ കാലഘട്ടം കഴിഞ്ഞില്ലേ, ഇനി…

Read More

106 വർഷം പഴക്കമുള്ള നന്ദാവനം സ്കൂളിലേക്കെത്തുന്ന പൂത്തുമ്പികൾക്കായി ചുവരിൽ നിറക്കൂട്ടൊരുക്കി അധ്യാപകർ

അമ്പലപ്പുഴ: പുത്തൻ ഉടുപ്പുമിട്ട് പൂത്തുന്പികളായി എത്തുന്ന കുട്ടികളെ നിറക്കൂട്ടൊരുക്കി കാത്തിരിക്കുകയാണ് ഇവിടെ ഒരു സംഘം അധ്യാപകർ. ചുവരിലെന്പാടും അധ്യാപകർ വരച്ച ചിത്രങ്ങൾ മനംകവരുന്നു. ചിത്രം വരയ്ക്കൽ മാത്രമല്ല, സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ചു സ്കൂൾ പെയിന്‍റ് ചെയ്തും മാതൃക കാട്ടുകയാണ് ഒരു കൂട്ടം അധ്യാപകർ. 106 വർഷം പഴക്കമുള്ള നന്ദാവനം സ്കൂൾ എന്നറിയപ്പെടുന്ന അമ്പലപ്പുഴ കുഞ്ഞൻ കുറുപ്പ് മെമ്മോറിയൽ എൽപി സ്കൂളിലെ അധ്യാപകരാണ് കുട്ടികൾക്കായി ബ്രഷ് കൈയിലെടുത്തത്. രണ്ടു കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. മാനേജ്മെന്‍റ് സ്കൂൾ ആയതിനാൽ സർക്കാർ സഹായമൊന്നും ലഭിക്കാതെ വന്നതോടെയാണ് അധ്യാപകർ സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ചു സ്കൂൾ പെയിന്‍റ് ചെയ്തത്. കഴിഞ്ഞ വർഷവും അധ്യാപകർത്തന്നെയാണ് സ്കൂൾ കെട്ടിടം പെയിന്‍റ് ചെയ്തു ചിത്രങ്ങൾ വരച്ചത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ 30 വിദ്യാർഥികളാണുള്ളത്. പ്രഥമാധ്യാപിക ശ്രീലതയും അധ്യാപകനായ സുരേഷും മാത്രമാണ് സ്ഥിര…

Read More

റിലീസിന് മുമ്പേ പണം വാരി ‘ആദിപുരുഷ്’ ! പ്രീ റിലീസ് ബിസിനസില്‍ കോടികള്‍ കൊയ്ത് പ്രഭാസ് ചിത്രം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. പിന്നീട് വമ്പന്‍ ബജറ്റിലുള്ള ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി താരം മാറുകയായിരുന്നു. പ്രീ ബിസിനസില്‍ മിക്ക ചിത്രങ്ങളും നേട്ടമുണ്ടാക്കി. ഇപ്പോഴിതാ, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രവും പതിവ് ആവര്‍ത്തിക്കുകയാണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ പ്രീ ബിസിനസില്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. പ്രീ ബിസിനസിലൂടെ 170 കോടി രൂപ ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്റ്റ് ആയ സുമിത് പ്രീ ബിസിനസിന്റെ വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെലങ്കാന-ആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്. മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റര്‍ വിതരണാവകാശം, ഒ.ടി.ടി, സാറ്റ്‌ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോള്‍ പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. രാമായണ കഥ പ്രമേയമാകുന്ന ചിത്രത്തില്‍…

Read More

ഗുസ്തി താരങ്ങളുടെ പ്രതിഷേധം; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു

ന്യൂഡൽഹി: ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതിലുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കി കളയുന്നതിൽനിന്നും ഗുസ്തിതാരങ്ങളെ പിന്തിരിപ്പിച്ചത് കർഷക നേതാക്കളാണ്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിൽ ഗുസ്തിതാരങ്ങളുടെ അടുത്തെത്തി ആശ്വസിപ്പിച്ചാണ് അവരെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നത്.

Read More

മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; പെൺകുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു; പെൺകുട്ടി മതപഠനകേന്ദ്രത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം ഇങ്ങനെ…

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരം ഞെട്ടിക്കുന്നത്. മരിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പരിചയക്കാരനായ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി മതപഠനകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് നിഗമനം. യുവാവുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോ‌ടെയാണ് കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും കുട്ടി മാനസിക പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു. നടുവിളാകം പുരയിടം വീട്ടിൽ ഹാഷിം (20)നെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്‍റെ മൊഴി കഴിഞ്ഞ മാസം 13നാണ് പെൺകുട്ടിയെ അൽ അമാൻ എജൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മതപഠനശാലയിലെ…

Read More

ദൈവത്തെ വരെ പഠിപ്പിക്കും, ശാസ്ത്രജ്ഞരെയും സൈനികരെയും ഉപദേശിക്കും; മോദി അത്തരത്തില്‍ ഒരാള്‍; കടുത്ത പരിഹാസവുമായി രാഹുൽ ഗാന്ധി

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചിലര്‍ ദൈവത്തേക്കാള്‍ അറിവുള്ളവരായി നടിക്കുന്നുണ്ട്, പ്രധാനമന്ത്രി അതിലൊരാളാണെന്ന് രാഹുല്‍ പറഞ്ഞു. എല്ലാം അറിയാമെന്നാണ് അദ്ദേഹത്തിന്‍റെ ഭാവം, ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരെയും സൈനികരെയും വരെ ഉപദേശിക്കുമെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം.  മോദിയെ ദൈവത്തിന് സമീപം ഇരുത്തിയാല്‍ ലോകത്ത് എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ദൈവത്തിന് വരെ പറഞ്ഞുകൊടുക്കും. താന്‍ എന്താണ് സൃഷ്ടിച്ചതെന്നത് സംബന്ധിച്ച് ദൈവത്തിന് പോലും ആശയക്കുഴപ്പമുണ്ടാകുമെന്നും രാഹുല്‍ പരിഹസിച്ചു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഇതാണ് നടക്കുന്നത്. ബിജെപിയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങള്‍ മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്.  താന്‍ ഭാരത് ജോഡോ യാത്രയില്‍ കണ്ട ഭൂരിപക്ഷം ആളുകളും സ്‌നേഹമെന്ന ആശയം പങ്കുവച്ചവരാണ്. ഒരു വിഭാഗം ആളുകളാണ് രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവര്‍ക്ക്…

Read More