തെറ്റിദ്ധരിക്കപ്പെടുന്ന പല്ലുവേദനകൾ!

ട്രെജെമിനൽ ന്യൂറാൾജിയ

ട്രെജെമിനൽ ന്യൂറാൾജിയ എന്ന പ്രശ്നത്തിനും മുഖത്തിന്‍റെ ഏതുഭാഗത്തും വേദന ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരന്പുകളുടെ പ്രശ്നമാണ്. സൂയിസൈഡ് ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്.

വേദന സഹിക്കാൻ കഴിയാതെ പരിഹാരമില്ല എന്നു തോന്നുന്ന സമയത്ത് ആത്മഹത്യാചിന്തയിലേക്കു വരെ പോകാം. ചികിത്സകൾ നടത്തി ഇതിന്‍റെ വേദന പരിഹരിക്കാവുന്നതാണ്.

സിറോസ്റ്റോമിയ

ഉമിനീരിന്‍റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്ത, മോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം അത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകൂ.

ഉമിനീരു കുറയുന്നതിനു പിന്നിൽ

ഇതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ചിലത്:

1. ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്.
2. ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം
3. ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ, കാൻസർ.
4 റേഡിയേഷൻ മൂലം.
5. വെള്ളം കുടിക്കുന്നതിന്‍റെ കുറവുമൂലം.
6. പ്രമേഹം ഉള്ളപ്പോൾ.
7. ചില മരുന്നുകളുടെ ഉപയോഗത്തിൽ ഉമിനീരിന്‍റെ കുറവ് പോടുകൾ കൂടുതലായി ഉണ്ടാകാനും മോണരോഗങ്ങൾക്കും സാധ്യത കൂട്ടുന്നു.

ദഹനത്തിനും ഉമിനീരിന്‍റെ സാന്നിധ്യം വളരെ പ്രാധാന്യം ഉള്ളതാണ്. ഈ കാരണങ്ങളാൽ ഉണ്ടാകുന്ന പല്ലുവേദനയെ സ്വന്തമായി മരുന്നുകളും മറ്റു പ്രയോഗങ്ങളും വഴി ഇല്ലാതാക്കിയാൽ മറ്റ് അസുഖങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സൂചനയാണ് ഇല്ലാതാകുന്നത്.

ചികിത്സ തേടണം

പല്ലുവേദന ഉണ്ടായാൽ വേദന സംഹാരികൾ കഴിച്ച് തത്കാല വേദന ഒഴിവാക്കി ഏറ്റവും അടുത്ത സമയം ദന്ത ഡോക്ടറെ കാണാൻ തെരഞ്ഞെടുക്കണം.100% ദന്തജന്യമായ വേദനയാണ് ഇതെങ്കിൽ പല്ലുകൾക്കുള്ള ചികിത്സ ചെയ്താൽ
പൂർണമായും മാറുന്നതാണ്.

ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റേതെങ്കിലും കാരണത്താലുള്ള റഫേർഡ് പേയ്നിന് ചികിത്സ ലഭ്യമാക്കാൻ ശ്രദ്ധിക്കണം.

വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്‍റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903

 

Related posts

Leave a Comment