മികച്ച അവസരങ്ങൾ ലഭിച്ചു കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്നു കടന്നു പോകുന്നത്. അവസരങ്ങൾ പല ഭാഷകളിൽ നിന്നായി തുടരെത്തുടരെ ലഭിക്കുന്നു. ഇത്രയും ഓഫറുകൾ പ്രിയാമണി സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് നടിക്ക് സിനിമകൾ നന്നേ കുറവായിരുന്നു. തമിഴിൽ പരുത്തിവീരനു ശേഷം നല്ല സിനിമകൾ പ്രിയാമണിക്കു ലഭിച്ചില്ല. തെലുങ്കിലും കന്നഡയിലും മുൻനിര നായികയാകാൻ ബുദ്ധിമുട്ടി. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ നടിക്കു ലഭിച്ചു. സിനിമാരംഗത്തുനിന്നു തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷേ , ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു. കരിയറിൽ മുന്നേറണമെങ്കിൽ നായകനടനോ സംവിധായകർക്കോ മെസേജ് അയയ്ക്കണം. അവരെ നിന്റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു. നേരിട്ടുള്ള മെസേജ് ആയിരിക്കണം…
Read MoreDay: June 20, 2026
വാക്കു തർക്കത്തിനിടെ മത്സ്യത്തൊഴിലാളിയെ വെട്ടി പരിക്കേപ്പിച്ചു; വിഴിഞ്ഞത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോ തകർക്കുകയും മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി ഇൻഷാദ് ആണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശി സിലുവയ്യനാണ് വെള്ളിയാഴ്ച വൈകിട്ട് വെട്ടേറ്റത്. വിഴിഞ്ഞത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളിലെ എഞ്ചിനുകൾ ബൈക്കിലെത്തിയ പ്രതി ഇൻഷാദ് തെറിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ തടഞ്ഞു. ഇതോടെ പ്രതി മത്സ്യത്തൊഴിലാളികളെ മർദിക്കുകയും വാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ആളുകൾ കൂടിയതോടെ ഓടി രക്ഷപ്പെട്ട പ്രതി ബസ് സ്റ്റാൻഡ് ജംഗ്ഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ അടിച്ചു തകർത്തു. ശിലുവയ്യന്റെ ഫോൺ പിടിച്ചുവാങ്ങുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആണ് പ്രതി കൈയിൽ വെട്ടിയത്. വധശ്രമമുൾപ്പെടെ 14 കേസുകളിൽ പ്രതിയായ ഇൻഷാദ് വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്…
Read Moreകല്ലറയിലെ ‘ദുരൂഹ മൃതദേഹം’: 2015ൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ ഇന്നെത്തും
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായിൽ പൊതിഞ്ഞനിലയിൽ “മൃതദേഹം’ കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസും പള്ളി അധികൃതരും അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കാനായി 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊന്നും കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായിൽ പൊതിഞ്ഞു മൃതദേഹങ്ങൾ സംസ്കരിക്കാറില്ലാത്തതിനാൽ പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 11 വർഷത്തിനുശേഷമാണ് ഈ കല്ലറ ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി തുറക്കുന്നത്. നേരത്തെ 2006 ലും 2015ലും കല്ലറയിൽ സംസ്കാരം നടത്തിയിട്ടുണ്ട്. ഈ രണ്ട് കുടുംബങ്ങളെയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം ഇപ്പോഴും ഇടവകയിൽ തന്നെയുണ്ട്. 2015ൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ ഇപ്പോൾ നാട്ടിലില്ല. ഇവർ ഇന്നു സ്ഥലത്തെത്തും. ഇവരിൽനിന്നു കൂടി തെളിവെടുത്തശേഷമായിരിക്കും തുടർനടപടികൾ. സെമിത്തേരിയിൽ…
Read Moreഅഹങ്കാരി, രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും നൽകിയില്ല; സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ പഴയ വാക്കുകളിൽ കുത്തി സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലായിരുന്നു പരാമർശം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി തന്നെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് സതീശൻ. അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയും അഹങ്കാരിയായി മാറുകയും ചെയ്തെന്നും സുകുമാരൻ നായർ വിമർശിച്ചു. രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ ദൂതൻ മുഖാന്തിരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നിരാകരിച്ചു. തന്റെ സ്വന്തം കാര്യത്തിനു വേണ്ടിയല്ല മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിവേദനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് സതീശനെ കാണാൻ തീരുമാനിച്ചത്. ഇനിയും മുഖ്യമന്ത്രിയെ കാണാൻ പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പല സമുദായ…
Read Moreകളക്ടര്‍ ഉത്തരവിട്ടിട്ടും ജനവാസ മേഖലയില്‍ നാശം വിതച്ച കാട്ടാനയെ തുരത്താന്‍ നടപടിയായില്ല
കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താൻ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടും നടപടിയായില്ല. പഞ്ചായത്തിലെ മലിപ്പാറ കുളങ്ങാട്ടുകുഴി മേഖലയില്‍ തമ്പടിച്ച കാട്ടാനയെ പലതവണ കാടുകയറ്റി വിട്ടെങ്കിലും തിരികെയെത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജുവും ഭരണസമിതി അംഗങ്ങളും ജില്ലാ കളക്ടറെ നേരില്‍കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. ആവശ്യമെങ്കില്‍ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ കാടുകയറ്റാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മലയാറ്റൂര്‍ ഡിഎഫ്ഒക്ക് നിര്‍ദേശം നല്‍കിയെങ്കിലും അഞ്ചു ദിവസം പിന്നിട്ടിട്ടും നടപടിയായില്ല എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഭുതത്താന്‍കെട്ട് ഡാമിന് സമീപം ജനവാസമേഖലയില്‍ എത്തിയ പിടിയാന കൃഷിയിടങ്ങൾ നശിപ്പിക്കുകയും, കോഴിഫാമിലേക്കുള്ള വൈദ്യുതി കേബിളും പൊട്ടിച്ചുകളയുകയും ചെയ്തിരുന്നു. കോട്ടപ്പാറ പ്ലാന്റേഷനിലേക്കോ പെരിയാര്‍ കടന്ന് മറുകരയിലേക്കോ ആന പോയെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ദിവസേനെ വനപാലകര്‍ ചെയ്യുന്നത്. എന്നാൽ ആന…
Read Moreരാത്രി ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
ചെറായി: പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreആദ്യം ശമ്പളമില്ലാതെ ജോലി ചെയ്യൂ, പിന്നീട് നോക്കാം’; പൂനയിലെ ഉദ്യോഗാർഥിയുടെ അനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദവും ചൂഷണങ്ങളും തുറന്നുകാട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു പ്രമുഖ കമ്പനിയുടെ വാക്ക്-ഇൻ ഇന്റർവ്യൂവിന് പോയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പൂന സ്വദേശിയായ പ്രണവ് എന്ന യുവാവ്. തൊഴിൽ പരിചയമോ യോഗ്യതയോ ചോദിക്കുന്നതിന് മുൻപ്, ആദ്യത്തെ 6 മുതൽ 8 മാസം വരെ ശമ്പളമില്ലാതെ സൗജന്യമായി ജോലി ചെയ്യാൻ തയ്യാറാണോ എന്നാണ് കമ്പനിയുടെ എച്ച്ആർ പ്രതിനിധി തന്നോട് ചോദിച്ചതെന്ന് പ്രണവ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.ഒരു ഫുൾ ടൈം തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത പ്രണവിനോട് ആദ്യത്തെ ജനറൽ ഇന്റർവ്യൂവിൽ തന്നെ കമ്പനി ഈ നിബന്ധന മുന്നോട്ട് വെക്കുകയായിരുന്നു. “വർഷങ്ങളോളം പഠിച്ച്, പ്രോജക്റ്റുകൾ ചെയ്ത്, പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുത്ത് ഇന്റർവ്യൂവിന് വരുമ്പോൾ, ഭാവിയിൽ ശമ്പളം കിട്ടിയേക്കാം എന്ന പ്രതീക്ഷയിൽ ഫുൾ-ടൈം ജോലി…
Read Moreഇറാനിൽ വീണ്ടും ക്രൂരത: ഹിജാബ് ഇല്ലാതെ പാട്ട് പാടി; ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി
ടെഹ്റൻ: ഹിജാബ് ധരിക്കാതെ സോഷ്യൽ മീഡിയയിലൂടെ സംഗീത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്ത പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്കും സഹപ്രവർത്തകർക്കും ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി.ഇറാനിലെ കോം പ്രവിശ്യയിലെ കോടതിയാണ് ഇവർക്ക് 74 ചാട്ടവാറടി ശിക്ഷവിധിച്ചത്. ചാട്ടവാറടിക്ക് പുറമേ, രണ്ട് വർഷത്തേക്ക് വിദേശയാത്ര നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബറിൽ പരസ്തൂ അഹ്മദിയും അവരുടെ മ്യൂസിക് ബാൻഡിലെ അംഗങ്ങളും ചേർന്ന് ഹിജാബ് ധരിക്കാതെ ഒരു സംഗീത പരിപാടി നടത്തുകയും അത് യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഇറാനിൽ സ്ത്രീകൾക്ക് തനിച്ച് പാട്ടുപാടുന്നതിനും ഹിജാബ് ഇല്ലാതെ പരസ്യമായി പ്രത്യക്ഷപ്പെടുന്നതിനും കർശന വിലക്കുണ്ട്. ഇതിനെതിരെയുള്ള പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയിലാണ് “ആൻ ഇമാജിനറി കൺസേർട്ട്’ എന്ന പേരിൽ അവർ ഈ പരിപാടി നടത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More‘നീലക്കുയില്‍ ‘ മുതല്‍ കുമ്പളങ്ങി വരെ… സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പിയില്‍ മുഴങ്ങിയ പാട്ടുകള്‍ ഓര്മകളിലുള്ള തലമുറ ഇപ്പോഴും കൊച്ചിയിലുണ്ട്
കൊച്ചി: കൊച്ചിയുടെ ഹൃദയഭാഗത്തുള്ള പെന്റാ മേനക, ഒരു കാലത്ത് തിരക്കേറിയ സിനിമാ തിയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പിയില്‍ മുഴങ്ങിയ പാട്ടുകള്‍ ഓര്മകളിലുള്ള തലമുറ ഇപ്പോഴും കൊച്ചിയിലുണ്ട്. നീലക്കുയില്‍, ഒരാള്‍ കൂടി കള്ളനായി തുടങ്ങിയ സിനിമകള്‍ മേനക തിയേറ്ററിലാണ് റിലീസ് ചെയ്തത്. ഭാര്യ, റെബേക്ക, പാലാട്ട് കോമന് തുടങ്ങിയ സിനിമകള്‍ പത്മ തിയേറ്ററിലാണു റിലീസ് ചെയ്തെന്ന് പഴയ സിനിമാപ്രേമികള്‍ ഓര്‍ക്കുന്നു. നിരവധി സിനിമകള്‍ക്കു പശ്ചാത്തലമായ പശ്ചിമകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, കുമ്പളങ്ങി, നെടുങ്ങാട് ദ്വീപ്, വീരന്‍പുഴ, മറൈന്‍ ഡ്രൈവ്, പൊക്കാളി പാടങ്ങള്‍… എന്നിവിടങ്ങളിലേക്ക് ഇനിയും മലയാള സിനിമ ചിത്രീകരണങ്ങള്‍ എത്തും. രാജ്യത്തെ പ്രഥമ ടൂറിസം ഗ്രാമം എന്നറിയപ്പെടുന്ന കുമ്പളങ്ങി ദ്വീപ് കാമറാ ക്ലിക്കുകളുടെ പറുദീസയാണ്. കണ്ടല്‍ക്കാടുകളും, കായല്പ്പരപ്പുകള്ക്കിടയിലെ മനോഹരമായ ചീനവലകളുമെല്ലാം ചേര്‍ന്ന് ഭംഗിയുള്ള സിനിമാ ലൊക്കേഷനുകള്‍ ഒരുക്കുന്ന കുമ്പളങ്ങിയോടു കിടപിടിക്കാന്‍ കൊച്ചിയിലെ മറ്റു തീരപ്രദേശങ്ങളും കിഴക്കന്‍ മേഖലയില്‍ മലയോര…
Read Moreജെ.സി. ഡാനിയേല്‍ അന്താരാഷ്ട്ര ഫിലിം സിറ്റി – ചിത്രനഗരം പദ്ധതി കൊച്ചിക്കു നേട്ടമാകും
കൊച്ചി: കേരളത്തിന്റെ വാണിജ്യതലസ്ഥാനം എന്ന വിശേഷണത്തിലൊതുങ്ങില്ല ഇനി കൊച്ചി. അതെ, കൊച്ചി പഴയ കൊച്ചിയല്ല, ഇനി സിനിമാലോകത്തിന്റേയും സ്വന്തം കൊച്ചിയാകും. എറണാകുളം ജില്ലക്കാരന് കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസുകളിലൊന്ന് കൊച്ചിയില്‍ ജെ.സി.ഡാനിയേല്‍ അന്താരാഷ്ട്ര ഫിലിം സിറ്റി – ചിത്രനഗരം പദ്ധതിയാണ്. ഇതിനൊപ്പം സിനിമയ്ക്കു വ്യവസായ പദവി നല്കല്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി എന്നിവയും സിനിമാമേഖലയ്ക്കൊപ്പം കൊച്ചിയുടെയും ഭാവിസാധ്യതകള്ക്കു പുതിയ മാനം നല്‍കുന്നതാണ്. അന്തരിച്ച നടന് സലിംകുമാറിനായി സ്മാരകം നിര്‍മിക്കാനുള്ള ബജറ്റ് നിര്‍ദേശവും കൊച്ചിയുടെ കലാപൈതൃകത്തിനുള്ള ആദരം കൂടിയാകും. സാംസ്കാരിക കൊച്ചിയും കേരളത്തിലെ സിനിമാമേഖലയും കാലങ്ങളായി മുന്നോട്ടുവച്ച ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ ക്രിയാത്മക പ്രതികരണമായാണ് ബജറ്റിലെ നിര്‍ദേശത്തെ ഈ രംഗത്തുള്ള പ്രമുഖര്‍ വിലയിരുത്തന്നത്. നഗരത്തിനു പുറത്ത് വിശാലമായ സൗകര്യങ്ങളൊരുക്കിയാകും ഫിലിം സിറ്റി സജ്ജമാക്കുക. ചിത്രീകരണത്തിനുതകുന്ന ലൊക്കേഷനുകള്‍, എഡിറ്റിംഗ് സൗകര്യങ്ങള്‍, ആര്‍ട്ടിസ്റ്റുകള്‍ക്കു…
Read More