ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ട് റോഡിന് ശാപമോക്ഷം; പുനർനിർമണത്തിന് 1 കോടി

ചേർത്തല: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ തണ്ണീർമുക്കം ബണ്ട് റോഡ് പുനർനിർമിക്കാൻ നടപടി. നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തരമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് വേമ്പനാട് കായലിനു കുറുകെയുള്ള ബണ്ട് റോഡ് പൊളിച്ചുനിർമിക്കുന്നത്. 1.40 കോടി രൂപയാണ് നിർമാണച്ചെലവ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സന്നദ്ധസംഘടനകളും ഉന്നതാധികാരികൾക്ക് അടക്കം പലതവണ നിവേദനം നൽകിയിരുന്നു. റോഡ് പുനർനിർമാണത്തിന് മാത്രമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്. ഒന്നര കിലോമീറ്റർ നീളമുള്ള ബണ്ടിൽ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി നിർമിച്ച പാലങ്ങളിലെ ഒരു കിലോമീറ്റർ ഭാഗമാണ് ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കുന്നത്. അടുത്തിടെ നിർമിച്ച മധ്യഭാഗത്തെ മൂന്നാംഘട്ടം മാത്രമാണ് നിലവിൽ ഗതാഗതയോഗ്യമായിട്ടുള്ളത്. ആലപ്പുഴ- മധുര സംസ്‌ഥാനപാതയുടെ ഭാഗമായ ബണ്ട് റോഡിന്‍റെ സംരക്ഷണപ്രവർത്തനങ്ങളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. റോഡില്‍ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയായിരുന്നു. ബണ്ടിന്‍റെ മധ്യഭാഗ്യത്തെ റോഡിന്‍റെ തകർച്ച അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. റോഡ് തകരുന്നത് പതിവായതോടെ…

Read More

പൈപ്പുകൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ; കു‌ടിവെള്ളം മുട്ടി കുട്ടനാട്ടുകാർ

രാമങ്കരി: കുട്ടനാട്ടിലെ രാമങ്കരി, പുളിങ്കുന്ന്, കാവാലം, ചന്പക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയതോടെ കു‌ടിവെള്ളം മുട്ടി കുട്ടനാട്ടുകാർ. ദിവസവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ മണലാടി ജെട്ടി മുതൽ രാമങ്കരി ജെട്ടി വരെ നീളുന്ന റോഡ്, വെളിയനാട് കടത്തുകടവ് മുതൽ മൂലേശേരി വരെ നീളുന്ന റോഡ് എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ പൈപ്പുകളാണ് പൊട്ടി മാസങ്ങളായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. പന്പിംഗില്ലാത്ത ദിവസങ്ങളിൽ പ്രദേശത്തെ ചെളി നിറഞ്ഞ വെള്ളം ഈ പൈപ്പുകളിലേക്ക് തിരിച്ചു കയറുകയും വീണ്ടും പന്പിംഗ് ആരംഭിക്കുന്പോൾ ഹൗസ് കണക്‌ഷനുകളിലുൾപ്പെടെ മലിനജലം വ്യാപിക്കുന്നതിനാൽ ഒരുതരത്തിലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്നും ഇവർ പറയുന്നു. പുഞ്ചകൃഷിക്കുശേഷം പാടശേഖരങ്ങൾ തരിശുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വിളവെടുപ്പിനുശേഷമുള്ള വൈക്കോലും മറ്റും ചീഞ്ഞ് മലിനജലം വലിയ തൂന്പുകളിലൂടെയും മോട്ടോറിന്‍റെ പെട്ടിമടകളിലൂടെയും പുറത്തേക്കൊഴുകി പൊതുജലാശയങ്ങൾ മലിനപ്പെടുന്ന സ്ഥിതിയാണ്. അതിനാൽ…

Read More

ജനകീയ സ്വകാര്യബസ് കണ്ടക്ടര്‍ പുരസ്‌കാരം ടി.വി. ബൈജുവിന്

കൊച്ചി: എറണാകുളം ജില്ലയിലെ ജനകീയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കായി എറണാകുളം സുഹൃദ് വേദി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠ പുരസ്‌കാരം ടി.വി. ബൈജുവിന്. കലൂര്‍- വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചെറുപുഷ്പം ട്രാവല്‍സിലെ കണ്ടക്ടറാണ് വൈക്കം തലയാഴം കൊപ്രാചിറ വീട്ടില്‍ ബൈജു. യാത്രക്കാരോടുള്ള മികച്ച പെരുമാറ്റം, ബസില്‍ വച്ച് അസുഖബാധിതരായ രണ്ട് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാണിച്ച സന്മനസ്, ജോലിയിലെ കൃത്യ നിഷ്ഠത എന്നിവ കണക്കിലെടുത്താണ് ബൈജുവിനെ കര്‍മശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചത്. കഴിഞ്ഞ 24 വര്‍ഷമായി ഇദ്ദേഹം ഈ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. ഭാര്യ: സുലത (ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരി, ചേര്‍ത്തല) മകള്‍: ശ്രീജിത്യ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി, ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍)

Read More

വേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷം;മത്സ്യസമ്പത്തിന്‍റെ ശോഷണത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ

വൈക്കം: വേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷമാകുന്നു. കായലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യമാണ് കുന്നുകൂടുന്നത്. മലിനീകരണം മത്സ്യസമ്പത്തിന്‍റെ ശോഷണത്തിനും കായലോരവാസികളുടെ ആരോഗ്യകരമായ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. വൈക്കത്ത് കുടുംബങ്ങൾ കൂടുതലായി എത്തുന്ന കായലോര ബീച്ചിലാണ് മാലിന്യങ്ങള്‍ ഏറ്റവും അധികം അടിഞ്ഞുകൂടിക്കിടക്കുന്നത്. ബീച്ചില്‍ എത്തുന്നവര്‍ പോലും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ അലക്ഷ്യമായി കായലിലേക്കുതന്നെ വലിച്ചെറിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലില്‍ ഉണ്ടായിരുന്നതെന്ന് ഈ മോഖലയില്‍ പഠനം നത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മത്സ്യ ഇനങ്ങൾ ഇപ്പോൾ അന്പതായി ചുരുങ്ങി. കായലിൽ സുലഭമായിരുന്ന കരിമീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയിൽ വൻ ഇടിവുണ്ടായി. ഉൾനാടൻ ജലാശയത്തിൽ എത്തിയിരുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. മലിനീകരണം തടഞ്ഞ് കായലിന്‍റെ സജീവത വീണ്ടെടുത്തില്ലെങ്കിൽ വേമ്പനാട്ടുകായല്‍ വരും തലമുറയ‌്ക്ക് ഒരു ഓര്‍മമാത്രമായി മാറിയേക്കാം.

Read More

സംസ്ഥാന ബജറ്റിൽ റബർ, നെൽ കര്‍ഷകര്‍ക്ക് ആശ്വാസം

കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ജില്ലയ്ക്ക് നേരിട്ടുള്ള വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമില്ലെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. എങ്കിലും കോട്ടയം നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആകാശപാത യാഥാര്‍ഥ്യമാക്കുമെന്നും പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നുള്ള പ്രഖ്യാപനം കോട്ടയത്തിനു ബജറ്റിലെ വിസ്മയമായി മാറി. റബറിന്‍റെ നാടായ കോട്ടയത്തെ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസം പകരുന്നതാണ്. റബര്‍ പ്രൊഡക്‌ഷന്‍ ഇന്‍സെന്‍റീവ് സ്‌കീം പ്രകാരം താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയാക്കിയത് റബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപിക്കുന്നു. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസംജില്ലയുടെ സാമ്പത്തിക അടിത്തറയായ റബര്‍ കൃഷിക്ക് ബജറ്റില്‍ വലിയ മുന്‍ഗണനയാണ് ലഭിച്ചിരിക്കുന്നത്. റബറിന്‍റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയത് ജിലയിലെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ, ചെറുകിട റബര്‍…

Read More

വിവാദങ്ങളുടെ കൊടുമുടികേറിയ ആകാശപ്പാതയുടെ പടികൾ കോട്ടയം കാർ കയറും; ബജറ്റിൽ 15 കോടിയുടെ വിഹിതം

കോട്ടയം; ഒരു പതിറ്റാണ്ടുകാലത്തെ രാഷ്‌ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി കന്നി ബജറ്റിലൂടെ പുനരുജ്ജീവിപ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. 15 കോടി രൂപയാണ് ഇതിനായുള്ള ബജറ്റ് വിഹിതം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തിന്‍റെ സ്വപ്നപദ്ധതിയായി ആവിഷ്‌കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത. 2016 ഫെബ്രുവരിയിലാണ് ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആകാശപാതയുടെ തൂണുകള്‍ അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത അന്യായത്തെ തുടര്‍ന്ന് കോടതി ഇടപെടുകയും തൂണുകളുടെ ബല പരിശോധന നടത്തുകയും ചെയ്തു. 2024 ജൂണില്‍, കോട്ടയത്തെ ആകാശപാത പദ്ധതി അപ്രായോഗികമാണെന്ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

Read More

സാമ്പത്തിക ബാധ്യത; എരുമേലിയിൽനിന്ന് കാണാതായ വ്യാപാരി തമിഴ്നാട്ടിൽ മരിച്ച നിലയിൽ

എരുമേലി: എരുമേലിയിൽനിന്ന് കാണാതായ വ്യാപാരിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15ന് കോട്ടയത്തിന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ എരുമേലി മറ്റന്നൂർക്കര കുന്നത്തുവീട്ടിൽ സുമേഷ് ലാലി (57) നെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത്. അന്ന് വൈകുന്നേരം തന്നെ ലോഡ്ജിൽ മുറിയെടുത്തതായാണ് വിവരം. എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ പുത്തൂർ ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് എരുമേലി പോലീസിൽനിന്ന് ഒരു എസ്ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും പുത്തൂരിലെ ലോഡ്ജിൽ മൃതദേഹം സുമേഷ് ലാലിന്‍റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബർ വ്യാപാരവും ഒപ്പം…

Read More

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് വരുമാനത്തിൽ വൻ കുതിപ്പ്: ആദ്യ അഞ്ചിൽ ഇടംപിടിച്ച് വിവേകും മംഗളയും

പരവൂർ: ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ദീർഘദൂര ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന അഞ്ച് പ്രധാന ട്രെയിനുകൾ മുൻനിരയിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം 100 കോടി രൂപയ്ക്കടുത്ത് വരുമാനം നേടുന്ന ട്രെയിനുകളാണ് ഈ പട്ടികയിലുള്ളത്. കന്യാകുമാരി മുതൽ അസമിലെ ദിബ്രുഗഡ് വരെ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ പാതയിലൂടെ സർവീസ് നടത്തുന്ന ഡിബിആർജി വിവേക് എക്സ്പ്രസാണ് (22503) വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ഏകദേശം 100.57 കോടി രൂപയാണ് ഈ ട്രെയിൻ റെയിൽവേക്കു നേടിക്കൊടുത്തത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് നാഗർകോവിൽ വഴി കേരളത്തിലേക്ക് പ്രവേശിക്കുന്ന ഈ ട്രെയിൻ സംസ്ഥാനത്തെ ഭൂരിഭാഗം പ്രധാന സ്റ്റേഷനുകളിലൂടെയുമാണ് കടന്നുപോകുന്നത്. കേരളത്തിലെ തീരദേശ റെയിൽ പാതയിലൂടെ കൊച്ചിയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 98.13 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിൽ…

Read More

പട്ടിക്കും സെക്യൂരിറ്റിക്കും ശൗര്യം… ആശുപത്രിയുടെ മൂന്നാം നിലയിൽ നായയുടെ ആക്രമണം; കൂട്ടിരിപ്പുകാരന്‍റെ കൈ കടിച്ചുപറിച്ചു; പരാതിപ്പെട്ടപ്പോൾ ഉണ്ടായത് മോശം അനുഭവം

കാഞ്ഞങ്ങാട്: കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിനെ തെരുവുനായ കടിച്ചു. അലാമിപള്ളി കല്ലംചിറ സ്വദേശി അബിൻ കെ. സതീഷിനാണ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്‍റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന് നേരെ ചാടിവീണത്. നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു. മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്‍റെ അമ്മ സോണിയ ആരോപിച്ചു. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.

Read More

വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത! തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം. കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. പ്രധാന ലക്ഷണങ്ങൾ: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: രോഗം വന്നാൽ എന്തുചെയ്യണം? വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &നാഷണൽ ഹെൽത്ത് മിഷൻ

Read More