നീറ്റ് പുനപരീക്ഷയ്ക്കിടെ ആൾമാറാട്ടം; ബീഹാറിൽ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ വിദ്യാർഥിയിൽനിന്ന് സിം കാർഡ് കണ്ടെത്തി

ന്യൂഡൽഹി: നീറ്റ് പുനപരീക്ഷയ്ക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർഥ വിദ്യാർഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പോലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽനിന്ന് സിം കാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു. ബല്ലിയ സ്വദേശി പ്രിൻസ് ദുബെയാണ് കസ്റ്റഡിയിലായത്. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.

Read More

പനിമാറാൻ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം; കുടുംബത്തിന്‍റെ തീരാവേദനയായി ഒൻപതാംക്ലാസുകാരൻ എയ്ഞ്ചലോ

മണ്ണുത്തി: പനിയെത്തുടർന്ന് വീട്ടിൽ വച്ച് പാത്രത്തിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു. വലക്കാവ് നെല്ലാനി സ്വദേശി കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. പൊള്ളലേറ്റ കുട്ടിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയാണു സംഭവം. പാൽ തിളപ്പിക്കുന്ന പാത്രത്തിൽവച്ചാണ് വെള്ളം തിളപ്പിച്ചിരുന്നത്. കിടപ്പുരോഗിയായ അപ്പാപ്പനും ഇളയ സഹോദരങ്ങളുമാണു സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അപ്പനും അമ്മാമ്മയും റബർ പാൽ ശേഖരിക്കാൻ പോയിരിക്കുകയായിരുന്നു. അമ്മ വിദേശത്താണ്. പുതപ്പുമൂടി മുഖം പൊള്ളി കിടക്കുന്നതുകണ്ട് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടനെല്ലൂർ സെന്‍റ് അഗസ്റ്റിൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്. അമ്മ: ഫേബ, സഹോദരങ്ങൾ: ക്രിസ്റ്റി, മിഖായേൽ.

Read More

മകളുടെ ആദ്യ സ്കൂൾ ദിനത്തിൽ വൈകിയെത്തിയ ജീവനക്കാരനോട് അവധിയെടുക്കാൻ ആവശ്യപ്പെട്ട് വിദേശിയായ മാനേജർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇൻസ്റ്റാഗ്രാം വീഡിയോ

മകളുടെ ആദ്യ പ്രീസ്‌കൂൾ ദിനത്തിൽ ലോഗ് ഇൻ ചെയ്യാൻ വൈകിയ ജീവനക്കാരനോട് അന്നേ ദിവസം പൂർണമായും അവധിയെടുക്കാൻ ആവശ്യപ്പെട്ട വിദേശിയായ മാനേജറുടെ നിലപാട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൗരവ് എന്ന പ്രൊഫഷണൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ഹൃദ്യവുമായ അനുഭവം പങ്കുവെച്ചത്. “എല്ലാവരും വിദേശ മാനേജർമാരെ ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്!” എന്ന അടിക്കുറിപ്പോടെയാണ് സൗരവ് വീഡിയോ പങ്കുവെച്ചത്. മകളെ ആദ്യമായി സ്കൂളിലാക്കാൻ പോയതുകൊണ്ടാണ് താൻ ഔദ്യോഗിക മീറ്റിംഗിൽ പങ്കെടുക്കാൻ അല്പം വൈകിയതെന്ന് സൗരവ് മാനേജറോട് വിശദീകരിച്ചു. എന്നാൽ ഇതുകേട്ട മാനേജർ, കുട്ടി സ്കൂളിൽ പോകുന്ന ഇത്രയും പ്രധാനപ്പെട്ടൊരു ദിവസം സൗരവ് ജോലിക്ക് ലോഗ് ഇൻ ചെയ്തതിലാണ് അത്ഭുതം പ്രകടിപ്പിച്ചത്. കുട്ടിയുടെ ആദ്യ പ്രീസ്‌കൂൾ ദിനം എന്നത് മാതാപിതാക്കൾക്കും കുട്ടിക്കും ഒരുപോലെ വലിയൊരു നാഴികക്കല്ലാണെന്നും, അത് മാനസികമായി വലിയൊരു സമ്മർദ്ദമുണ്ടാക്കുന്ന സമയമാണെന്നും മാനേജർ ഓർമിപ്പിച്ചു. അതിനാൽ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് പകരം…

Read More

ഇത് തൂഫാന്‍റെ കളിയാണ് മക്കളെ, എവിടെ ഒളിപ്പിച്ചാലും കണ്ടുപിടിക്കും; അടിവസ്ത്രത്തിൽ എംഡിഎം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ

വടക്കഞ്ചേരി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസക്ക് സമീപമാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഇരുവരും രണ്ട് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടയാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്‍റെ പാന്‍സിന്‍റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്‍റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ്…

Read More