തിരുവനന്തപുരം: സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നതെന്ന് മുരളീധരൻ പ്രതികരിച്ചു സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം .അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന കാര്യത്തിൽ ചർച്ച ചെയ്യാതെ തീരുമാനമെടുക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം…
Read MoreDay: June 26, 2026
സ്വീഡനുമായുള്ള മത്സരം സമനിലയിൽ: ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ജപ്പാൻ-സ്വീഡൻ മത്സരം സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഡയ്സെൻ മയേഡയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. ആന്തണി ഇലാംഗയാണ് സ്വീഡന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ ജപ്പാന് അഞ്ച് പോയിന്റായി. ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ നോക്കൗട്ടിലെത്തി. ഏഴ് പോയിന്റുമായി നെതർലൻഡ്സ് ഗ്രൂപ്പ് ജേതാക്കളായി. നാല് പോയിന്റുമായി മൂന്നാമതുള്ള സ്വീഡൻ സെമി സാധ്യത സജീവമായി നിലനിർത്തി.
Read Moreവരവെല്ലാം അമ്മയുടെ അക്കൗണ്ടിലേക്ക്; പഞ്ചായത്തിൽ 30 ലക്ഷത്തിന്റെ തിരിമറി നടത്തിയ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ; കൂട്ടാളികൾക്കായി വലവിരിച്ച് പോലീസ്
കൊല്ലം: പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്. ഇയാളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ള തെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം കണ്ടെത്തിയത്. എബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പോലീസിൽ നൽകിയ പരാതിയിലാണ് എബിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിൽ കൂടുതൽ ആളുകൾ പങ്കാളികളായിട്ടുണ്ടോ എന്ന് അടക്കം പരിശോധിക്കുകയാണ്. മുൻ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.
Read Moreപഹല്‍ഗാം ആക്രമണത്തിനു ശേഷം പാക്കിസ്ഥാനികളെ ഇഷ്ടപ്പെട്ടുതുടങ്ങി; ചാറ്റിംഗിലൂടെ ഇഷ്ടപ്പെട്ടത് നിരോധിത സംഘടനയുടെ തലവനെ; ഖദീജയുടെ വല്ലാത്തൊരു പ്രണയ കഥ
ജയ്പുര്‍: നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹായിയായ ഭീകരനെ വിവാഹം കഴിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ തയാറെടുക്കുകയായിരുന്ന യുവതി അറസ്റ്റില്‍. ജയ്പുര്‍ സ്വദേശിനിയായ ബബിത ധാക്കഡ് എന്ന ഖദീജയെയാണ് രാജസ്ഥാന് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2025ലെ പഹല്‍ഗാം ആക്രമണത്തിനു ശേഷം യുവതി സോഷ്യല്‍ മീഡിയയില്‍ പാക്കിസ്ഥാന് ഭീകരരെ തെരയാന്‍ തുടങ്ങി. ക്രമേണ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള പലരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും ബബിത പറഞ്ഞു. ഇതിനിടെയാണ് അബു ഉബൈദ എന്നയാളുമായി ഇവര്‍ സൗഹൃദത്തിലാകുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്സ്ആപ്പ് എന്നിവ വഴി ഇവര്‍ നിരവധി പാക്കിസ്ഥാന് സ്വദേശികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
Read More