ഭീകരര്‍ക്ക് ആവശ്യമുള്ള എല്ലാ സേവനവും നല്‍കി ഇന്‍ഷാ ജാന്‍ എന്ന സുന്ദരി ! പുല്‍വാമ ആക്രമണം നടത്തിയ ഭീകരര്‍ തമ്പടിച്ചിരുന്നത് ഇവരുടെ വീട്ടില്‍…

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തില്‍ ഭീകരരെ സഹായിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് എന്‍.ഐ.എ. 2019 ഫെബ്രുവരി 14നായിരുന്നു പുല്‍വാമ ആക്രമണം. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 23കാരിയായ ഇന്‍ഷാ ജാന്‍ എന്ന സുന്ദരിയെ കുറിച്ചുള്ള വിവരങ്ങളും നല്‍കിയിരിക്കുന്നത്.

ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഏക വനിതയാണ് ഇന്‍ഷ. ഇവര്‍ പിന്നീട് അറസ്റ്റിലായിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ മൊഹദ് ഉമര്‍ ഫാറൂഖുമായി ഫോണിലും സമൂഹ മാധ്യമങ്ങളിലുടെയും ഇന്‍ഷ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.

ബോംബ് നിര്‍മാണ വിദഗ്ധനായ ഈ പാകിസ്ഥാനിയെ മാര്‍ച്ചില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇരുവരും തമ്മില്‍ കൈമാറിയിരുന്ന സന്ദേശങ്ങള്‍ എന്‍.ഐ.എയുടെ 13,500 പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമര്‍ ഫാറൂഖുമായി മകള്‍ക്കുള്ള അടുപ്പത്തെ കുറിച്ച് ഇന്‍ഷായുടെ പിതാവ് താരിഖ് പീറിന് അറിവുണ്ടായിരുന്നു.

പുല്‍വാമയിലേക്കുള്ള ഇവരുടെ നീക്കം സുഗമമാക്കുന്നതിന് ഇയാള്‍ സഹായം ചെയ്തുനല്‍കി. ആക്രമണത്തില്‍ മുഖ്യപങ്ക് വഹിച്ച ഉമര്‍ ഫാറൂഖ്, സമീര്‍ ദര്‍, അദില്‍ അഹമ്മദ് ദര്‍ എന്നിവര്‍ക്ക് ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങള്‍ പതിനഞ്ചിലേറെ തവണ ഈ പിതാവും മകളും ചേര്‍ന്നൊരുക്കി.

2018ലും 2019ലും പല ദിവസം ഈ ഭീകരര്‍ ഇവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. രണ്ടു മുതല്‍ നാലു ദിവസം വരെ താമസിച്ച അവസരവുമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാസേനകളുടെ നീക്കങ്ങളെക്കുറിച്ച് ഉമര്‍ ഫാറൂഖിന് വിവരം നല്‍കിയിരുന്നതും ഇന്‍ഷാ ജാന്‍ ആയിരുന്നു. കൊടും ഭീകരനും ജെയ്‌ഷെ സ്ഥാപകനുമായ മൗലാന മസൂദ് അസറിന്റെ അനന്തിരവനാണ് ഉമര്‍ ഫാറൂഖ്.

ആദില്‍ അഹമ്മദ് ദര്‍ ആണ് ചാവേര്‍ ആയി സി.ആര്‍.പി.എഫ് സംഘത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. നാല് ഭീകരര്‍ക്കൊപ്പം 2018 ഏപ്രില്‍ 14നാണ് ഉമര്‍ ഫാറൂഖ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയത്. ദക്ഷിണ കാഷ്മീരില്‍ എത്തിയ ഉമര്‍ ഫാറൂഖ് ആദ്യം ചെറുകിട ഭീകരാക്രമണങ്ങളിലാണ് പങ്കെടുത്തത്. കുടുതല്‍ ഭീകരരെ ഇതിനായി പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു.

2018 ഒക്ടോബറില്‍ ഇയാളുടെ സഹോദരന്‍ ഇബ്രാഹിം ഹൈദര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ ആക്രമണങ്ങളുടെ നേതൃത്വം ഏറ്റെടുത്തത്. ഇന്‍ഷയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായ ഉമര്‍ ഫാറൂഖ് അവിടെ വച്ച് വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുന്നുണ്ട്.

Related posts

Leave a Comment