വോട്ടുമഴ! മഴയത്തും തളരാതെ പോളിംഗ്, പ്രമുഖര്‍ വോട്ടു ചെയ്തു

sureeഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം:  ഇടയ്ക്കു പെയ്യുന്ന കനത്ത മഴയെത്തോല്‍പ്പിച്ചും സംസ്ഥാനത്ത് കനത്ത പോളിംഗ്. സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും രാവിലെ തന്നെ മഴയുണ്ട്. ഏഴുമണിയ്ക്ക് പോളിംഗ് ആരംഭിച്ചതു മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. തൃശൂര്‍ കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലകളിലെ ബൂത്തുകളില്‍ കനത്ത പോളിംഗ് രാവിലെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുള്‍പ്പടെയുള്ള മിക്ക പ്രമുഖരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.

കേരളത്തില്‍ ഇടതു തരംഗമെന്ന് വി.എസും അഴിമതിക്കെതിരെയുള്ള വിധിയെഴുത്തെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ആന്റണിയും വോട്ടു രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.  യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. കേരളം മാറ്റത്തിന് തയ്യാറായിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനവും പറഞ്ഞു.  2.61 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ടുരേഖപ്പെടുത്തുന്നത്. 1203 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. വൈകുന്നേരം 6 മണിവരെയാണ് പോളിംഗ്.

പത്തുമണിയോടെ എത്തിയപ്പോള്‍ 20 ശതമാനമായി പോളിംഗ് ഉര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോഴിക്കോടും കുറവ് തിരുവനന്തപുരത്തുമാണ് പോളിംഗ് ഖേപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ആദ്യമണിക്കൂറുകളില്‍ സമാധാനപരമാണ്. അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില സ്ഥലങ്ങളില്‍ വോട്ടിംഗ് മെഷീനും ചെറിയ തകരാര്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം വളരെ വേഗത്തില്‍ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു.

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിലെ 141-ാം നമ്പര്‍ ബൂത്തില്‍ വെളിച്ചക്കുറവ് കാരണം വോട്ടെടുപ്പ് കുറച്ചു സമയം തടസപ്പെട്ടു. പിന്നീട് ഇതു പരിഹരിച്ചു. കൂത്തു പറമ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പാട്യം ശങ്കരവിലാസം സ്കൂളിലാണ് സംഭവം, ഗവര്‍ണര്‍ പി സദാശിവം ജവഹര്‍ നഗര്‍ എല്‍.പി.എസില്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഗവര്‍ണര്‍ സമ്മതിദാനം നിര്‍വഹിക്കുന്നത്. ഗവര്‍ണര്‍ ഭാര്യയോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. ഇടുക്കി പുറ്റടിയില്‍ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങിയാള്‍  കുഴഞ്ഞു വീണു മരിച്ചിട്ടുണ്ട്.

വോട്ടിംഗിലും താരത്തിളക്കം

CINEMA
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മോളിവുഡും. താരലോകത്തെ നിരവധി പ്രമുഖര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. നടന്മാരായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും രാവിലെ എത്തി വോട്ട് ചെയ്തു. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് വോട്ടവകാശം വിനിയോഗിച്ചത്. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷും പത്തനാപുരത്തെ സ്ഥാനാര്‍ഥികളായ ജഗദീഷ്, കെ.ബി.ഗണേഷ്കുമാര്‍, ഭീമന്‍ രഘു എന്നിവരും രാവിലെ തന്നെ വോട്ടവകാശം വിനിയോഗിച്ചു.

നടന്മാരായ ശ്രീനിവാസന്‍, ദിലീപ്, അജയകുമാര്‍ (ഉണ്ടപക്രു), ഗോവിന്ദ് പത്മസൂര്യ, നടിമാരായ കാവ്യാ മാധവന്‍, പ്രിയങ്ക, കെപിഎസി ലളിത, സനൂഷ എന്നിവരും വോട്ട് രേഖപ്പെടുത്തി. നടന്‍ ജയാറാം ഭാര്യ പാര്‍വതിക്കും മകന്‍ കാളിദാസനും ഒപ്പം എത്തിയാണ് വോട്ടവകാശം വിനിയോഗിച്ചത്. സംവിധായകന്‍ രഞ്ജിത്ത്, എം.ടി.വാസുദേവന്‍ നായര്‍, സംവിധായകന്‍ ഫാസില്‍, മകനും നടനുമായ ഫഹദ് ഫാസില്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. സുരേഷ് ഗോപി എംപി ഭാര്യ രാധികയ്ക്ക് ഒപ്പം എത്തി വോട്ട് ചെയ്തു.

Related posts