മുളക് പൊടിയെറിഞ്ഞ് ആക്രമണം: നാല് പേര്‍ പിടിയില്‍

Untitled-1കാട്ടാക്കട : കാട്ടാക്കടയ്ക്ക് അടുത്ത് മംഗലയ്ക്കലില്‍ വീട്ടിനകത്ത് കയറി മുളക് പൊടി ആക്രമണം നടത്തിയ കേസ്സില്‍ നാല് പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ കാട്ടാക്കട പോലീസ് പിടികൂടി.  മംഗലയ്ക്കല്‍മംഗലയ്ക്കല്‍ പറണ്ടോട് അരുണ്‍ ഭവനില്‍ അരുണ്‍ മോഹന്‍ (26), കിഴമച്ചല്‍ കാരീഞ്ചല്‍ ചരുവിളാകത്തു വീട്ടില്‍ അരവിന്ദ് (21),  കുരുതംകോട് പാലയ്ക്കല്‍ അജയ വിലാസത്തില്‍ രാഹുല്‍ (20), ചെമ്പനാകോട് കിഴമച്ചല്‍ നടുവിള പുത്തന്‍വീട്ടില്‍ വിഷ്ണു (22)  എന്നിവരെയാണ്  പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണു മംഗലയ്ക്കല്‍ കടയറവിള പുത്തന്‍വീട്ടില്‍ തുളസീധരന്റെ വീട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തിയത്.

ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുന്ന രാജേഷു (ഉണ്ണി, 27)മായി അടുത്തിടെയുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ്  പറയുന്നു. രാജേഷിന്റെ പിതാവ് തുളസീധരന്‍ (54), മാതാവ് കാഞ്ചന (41)  എന്നിവരെയും മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. സുഹൃത്തിന്റെ വിവാഹത്തിനു പോകാനെന്ന വ്യാജേന സംഘടിപ്പിച്ച കാറിലാണു പ്രതികള്‍ ആക്രമണത്തിനെത്തിയത്.   രാജേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കാന്‍  ആദ്യം രാഹുലെത്തി വീട്ടുകാരോടു പരിചയക്കാരന്റെ പേര് ചോദിച്ചു.

ഇതിനുശേഷം അക്രമികള്‍ വീട്ടിലെത്തി മുളകുപൊമുളകുപൊടിയെറിഞ്ഞ്, കമ്പിയും വടിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. രാജേഷിന്റെ നിലവിളി കേട്ടു വന്ന പിതാവിന്റെയും മാതാവിന്റെയും നേര്‍ക്കും ആക്രമണം നടത്തിയശേഷം റോഡില്‍ നിര്‍ത്തിയിരുന്ന വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.

Related posts