മോദിയുടെ രണ്ട് വര്‍ഷത്തെ ഭരണം രാജ്യത്തെ കാര്‍ഷിക മേഖലയെ തളര്‍ത്തി: കര്‍ഷക കോണ്‍ഗ്രസ്

MODIIIIകൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണം രാജ്യത്തെ കാര്‍ഷിക മേഖലയെ പാടേതളര്‍ത്തിയതായി കര്‍ഷകകോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ആരോപിച്ചു. യുപി.എ സര്‍ക്കാര്‍ രാജ്യത്തിന്റെ പുരോഗതിക്ക് കാര്‍ഷികമേഖലയെ ശക്തമാക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌നടത്തിയതിന്റെ ഫലമായി രാജ്യത്തെ  കാര്‍ഷികമേഖലയെ റിക്കോഡ് ഉല്പാദനത്തിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞു. കര്‍ഷകരുടെ കടം എഴുതിതള്ളിയതും രാസവള സബ്‌സിഡി നല്‍കിയതും അതിന് ഉദാഹരണമാണ്.

എന്നാല്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷികമേഖലയെ അവഗണിക്കുകയും നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കു കയുമാണ് ചെയ്തത്. തത്ഫലമായി രാജ്യത്തിന്റെ കാര്‍ഷികോല്പാദനം കുറയുകയും വിലക്കയറ്റം സംജാതമാകുകയും ചെയ്തു. ഇന്ത്യയുടെ കാര്‍ഷികമേഖലയെ വിദേശകമ്പനികള്‍ക്ക് തീറെഴുതിക്കൊണ്ടുള്ള സമീപനത്തില്‍നിന്നും മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് കര്‍ഷകകോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ മുനമ്പത്ത് ഷിഹാബും മാരാരിത്തോട്ടം ജനാര്‍ദനന്‍പിളളയും ആവശ്യപ്പെട്ടു. കര്‍ഷകമേഖലയെ അവഗണിച്ചുകൊണ്ട് കുത്തകമുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം രാജ്യത്ത് അരക്ഷിതാവസ്ഥയും ദാരിദ്ര്യവും സൃഷ്ടിക്കുമെന്ന് കര്‍ഷകകോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Related posts