കോഹ്്‌ലി നയിക്കട്ടെ, ധോണി ആസ്വദിക്കട്ടെ: രവി ശാസ്ത്രി

sp-kohiliന്യൂഡല്‍ഹി: വിരാട് കോഹ്്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളുടെയും നായകനായി നിയമിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ സമയമായെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഐപിഎല്ലിലെ കോഹ്്‌ലിയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ പ്രസ്താവന.

താന്‍ ഇന്ത്യന്‍ ടീം സെലക്ടിംഗ് പാനലിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ കോഹ്്‌ലിയെ നായകനായി നിയമിച്ച്് ധോണിയെ കോഹ്്‌ലിയുടെ കളി ആസ്വദിക്കാന്‍ അനുവദിക്കുമായിരുന്നു. 2019 വരെ ഇന്ത്യക്ക് പ്രധാന ടൂര്‍ണമെന്റുകളൊന്നുമില്ല. അതുകൊണ്്ടുതന്നെ നായക മാറ്റത്തെക്കുറിച്ചു ചിന്തിക്കാന്‍ ആവശ്യത്തിനു സമയമുണ്്ട്-രവി ശാസ്ത്രി പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ എം.എസ്. ധോണിക്ക് ധാരാളം സംഭാവന ചെയ്യാന്‍ കഴിയുമെന്നും നിലവില്‍ കഴിയുന്നുണെ്്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ്്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ ഫൈനലില്‍ ഇടംപിടിച്ചത്. കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും 16 മത്സരങ്ങളില്‍നിന്നു 973 റണ്‍സുമായി കോഹ്്‌ലിയായിരുന്നു ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍. ധോണിയുടെ പൂന സൂപ്പര്‍ ജയന്റ്‌സാകട്ടെ പ്ലേഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

Related posts