ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ല, ജനം കടത്തിണ്ണയില്‍

ktm-waitingshedകടുത്തുരുത്തി: വര്‍ഷക്കാലം ശക്തമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് ജനത്തെ വലയ്ക്കുന്നു. കനത്ത മഴയില്‍ റോഡരികിലും കടത്തിണ്ണകളിലും ബസ് കാത്തുനില്‍ക്കുന്നത് യാത്രക്കാര വലയ്ക്കുന്നു. സ്കൂള്‍ബാഗുകളും മറ്റുമായി ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇതുമൂലം കൂടുതല്‍ ദുരിതം തേടൂന്നത്. ജനതിരക്കേറിയ കുറുപ്പന്തറയിലും മണ്ണാറപ്പാറയിലും നിരവധി ബസ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും ഒരിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ബസ് കാത്തുനില്‍ക്കാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് കടത്തിണ്ണകളെ.

യാത്രക്കാര്‍ കടകളുടെ മുന്നില്‍ കുട്ടമായി നില്‍ക്കുന്നതിനാല്‍ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം-എര്‍ണാകുളം, ഏറ്റുമാനൂര്‍-വൈക്കം, കുറവിലങ്ങാട്-കടുത്തുരുത്തി, കുറവിലങ്ങാട്-കല്ലറ, കല്ലറ-വെച്ചൂര്‍ ഹൈവേ തുടങ്ങീ  വാഹനതിരക്കേറിയ നിരവധി റോഡുകള്‍ കടന്നു പോകുന്ന ജംഗ്ഷനാണ് കുറുപ്പന്തറ. യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് കടകള്‍ക്ക് മുന്നില്‍ തന്നെയാണ്.

യാത്രക്കാര്‍ കൂട്ടത്തോടെ നില്‍ക്കുന്നതിനാല്‍ പലപ്പോഴും കടകളിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. ഇതാണ്  വ്യാപാരികളെ പ്രതിസദ്ധിയിലാക്കുന്നത്. പൊതുവേ വ്യാപാര മേഖലയ പ്രതിസദ്ധി നേരിടുന്നതിന് പുറമെയാണ് ഇത്തരമൊരു പ്രശ്‌നം കൂടി ഇവിടുത്തെ കച്ചവടക്കാര്‍ നേരിടുന്നത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടി വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Related posts