പോലീസിനെ വട്ടംചുറ്റിച്ചു കൗമാരപ്രേമം! ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പ്രണയ ചേഷ്ടകളുടെ കേന്ദ്രങ്ങളാകുന്നു

ktm-loversകടുത്തുരുത്തി: കൗമാരക്കാരായ പ്രണയിതാക്കളെ കൊണ്ട് പോലീസ് പൊറുതി മുട്ടുന്നു. സ്കൂളുള്‍ വിട്ടു വരുന്ന വഴിയിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമെല്ലാം പ്രണയിതാക്കള്‍ സജീവമാണെങ്കിലും ടാക്‌സി വിളിച്ചു കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ പ്രണയിനിയുടെ വീട് തപ്പി പോയതും ലൈസന്‍സില്ലാതെ സഹോദരന്റെ ബൈക്കുമെടുത്ത് മറ്റൊരു ജില്ലയിലുള്ള കാമുകിയുടെ വീട്ടിലേക്കു പോയതും ഉള്‍പ്പെടെ കഴിഞ്ഞദിവസം കടുത്തുരുത്തി പോലീസിനെ കൗമാരക്കാരായ കൗമുകന്മാര്‍ ശരിക്കും വട്ടം ചുറ്റിച്ചു. ഇതിനിടയിലാണ് കാമുകിക്കൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പ്രണയ ചേഷ്ടകള്‍ നടത്തിയ  കൗമാരക്കാരെ നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ചു പോലീസ് എത്തി പിടികൂടിയ സംഭവം.

പഠിക്കാനും ടൗണ്‍ ചുറ്റാനും ട്യൂഷനു പോകാനുമെന്നു പറഞ്ഞാണ് കാമൂകി-കാമുകന്മാര്‍ വീടുകളില്‍ നിന്നിറങ്ങിയത് . ഇന്നലെ ഉച്ചകഴിഞ്ഞാണ് മുട്ടുചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നും പോലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടി ക്കൊണ്ടു പോയത്. ആദിത്യപുരം സ്വദേശിയായ ആണ്‍ക്കുട്ടി ഡിഗ്രി വിദ്യാര്‍ഥിയും തലയോലപ്പറമ്പ് കോരിക്കല്‍ സ്വദേശിയായ പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ്. രാവിലെ മുതല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി ക്കൂടിയ ഇരുവരും വര്‍ത്തമാനം പറച്ചിലും മൊബൈല്‍ ഫോണിലൂടെയുള്ള കാഴ്ച്ചകളുമായി മണിക്കൂറുകള്‍ ഇവിടെ തന്നെ ചെലവഴിച്ചു.

ഇതിനിടെ പ്രണയിതാക്കളുടെ പ്രവൃത്തികള്‍ അതിര് വിട്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയി ക്കുകയായിരുന്നു. പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചത്. ട്യൂഷനെന്നു പറഞ്ഞാണു പെണ്‍കുട്ടി രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് മറ്റൊരു ജില്ലയിലുള്ള കാമൂകിയുടെ വീട് തപ്പി പോയ കളമശ്ശേരിക്കാരനായ കാമൂകന്‍ പോലീസിന്റെ പിടിയില്‍ പെട്ടത്. കൗമാരക്കാരനായ കാമുകന്‍ സഹോദരന്റെ ബൈക്കുമെടുത്താണ് ചങ്ങനാശ്ശേരിയിലുള്ള കാമൂകിയുടെ വീട് തിരക്കിയിറങ്ങിയത്.

മടങ്ങിവരും വഴി ഐറ്റിസി കവലയില്‍ വച്ചു കുഞ്ഞുമായി ദമ്പതികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു അപകടമുണ്ടായി.തുടര്‍ന്ന് പോലീസെത്തി സ്റ്റേഷ നിലെത്തിച്ചു ചോദ്യം ചെയ്തപ്പോളാണ് വീട്ടില്‍ തനിച്ചാണെന്ന് കാമൂകി അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരിയിലുള്ള കാമൂകിയുടെ വീട്ടില്‍ പോയി മടങ്ങുമ്പോളാണ്  അപകടമുണ്ടായതെന്ന് വിവരം പോലീസ് മനസിലാക്കുന്നത്. തുടര്‍ന്ന് ബൈക്കിന്റെ ആര്‍സി ഓണറായ സഹോദരനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയ ശേഷമാണ് പോലീസ് കൗമാരക്കാരനെ വിട്ടയച്ചത്. രാത്രിയില്‍ പട്രോളിംഗിനിറങ്ങിയപ്പോഴാണ് കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ പിടിയില്‍ കൂട്ടുകാര്‍ക്കൊപ്പം കാമുകിയുടെ വീട് തേടിപ്പോയ കൗമാരക്കാരായ കുട്ടികള്‍ ചെന്നു പെട്ടത്.

കടുത്തുരുത്തി ഭാഗത്തുവച്ചു സംശയം തോന്നിയാണ് സിഐ കുട്ടികള്‍ എത്തിയ കാറിനു കൈകാണിച്ചത്. എന്നാല്‍ നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ സിഐ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോളാണ് മുട്ടുചിറയിലുള്ള കൂട്ടുകാരിയുടെ വീട് തേടി വന്നതാണെന്ന് അറിയുന്നത്. തനിച്ചു പോകാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ കൂട്ടുകാരെ കൂടി ഒപ്പം കൂട്ടുകയായിരുന്നു. ഏല്ലാവരും കൂടി കാര്‍ വാടകയ്ക്കു എടുത്താണ് അങ്കമാലിയില്‍ നിന്നും മുട്ടുചിറയിലേക്ക് പോന്നത്. മുമ്പ് ടൗണില്‍ അടിപിടിയുണ്ടാക്കിയതിന് പോലീസ് കേസുള്ളവരാണ് കൗമാരക്കാര്‍ എന്നും പോലീസ് പറഞ്ഞു.

വീട്ടുകാരെ വിളിച്ചു വരുത്തി പോലീസ് കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് മക്കള്‍ക്കെതിരെ പോലീസ് കേസുള്ള വിവരം പോലും മാതാപിതാക്കള്‍ അറിയുന്നത്. ലൈസന്‍സ് പോലും ഇല്ലാത്ത കൗമാരക്കാര്‍ക്ക് കാര്‍ കൊടുത്തുവിട്ട ഉടമയോട് സ്റ്റേഷനിലെത്താന്‍ പോലീസ്  ആവശ്യപ്പെ ട്ടിരിക്കുകയാണ്. ഇനി വരാന്‍ പോകൂന്നത് ഏത് ടൈപ്പായിരിക്കുമെന്ന ചിന്തയിലാണ്  പോലീസ്.

Related posts