പിതാവിനെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകനെ തിരിച്ചടിച്ച പെണ്‍മക്കള്‍ക്കെതിരേ കേസ്

klm-policeതലശേരി: കോണ്‍ഗ്രസ് നേതാവായ പിതാവിനെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസില്‍ കയറി തിരിച്ചടിച്ച പെണ്‍മക്കള്‍ക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം കോണ്‍ഗ്രസ് നേതാവിന്റെ വീട് അക്രമിച്ച സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകന്‍ കുട്ടിമാക്കൂലിലെ മനയത്ത് വീട്ടില്‍ ഷിജിലിന്റെ പരാതി പ്രകാരം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്‍.രാജന്‍, മക്കളായ അഖില, അഞ്ജന, അഖിലയുടെ ഭര്‍ത്താവ് വികാസ് എന്നിവര്‍ക്കെതിരെയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും വീട് അക്രമിക്കുകയും ചെയ്തുവെന്ന അഞ്ജനയുടെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ റിനില്‍, ഷിജിന്‍, സായൂജ്, ലിനേഷ് തുടങ്ങി ഏഴ് പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.  ക

ഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ചെള്ളക്കര വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.രാജനായിരുന്നു. സിപിഎമ്മിലെ കാരായി ചന്ദ്രശേഖരനായിരുന്നു ഇവിടെ നിന്നും ജയിച്ചത്.  ഏതാനും ദിവസം മുമ്പ് രാജന് നേരെ അക്രമം നടന്നിരുന്നു. ഈ കേസിലെ പ്രതിയാണ് ഷിജില്‍. പാര്‍ട്ടി ഓഫിസിനു മുന്നിലൂടെ പോകുകയായിരുന്ന തങ്ങളെ ജോതി പേരു വിളിച്ചതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സിപിഎം പ്രവര്‍ത്തകരാണ് തങ്ങളെ കൈയേറ്റം ചെയ്തതെന്നുമാണ് അഞ്ജനയും അഖിലയും പറയുന്നത്

എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ കയറിയ അഞ്ജനയും അഖിലയും തന്നെ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഷിജില്‍ പരാതിപ്പെട്ടിട്ടുള്ളത്. പോലീസ് ഇരു കേസുകളിലും അന്വേഷണമാരംഭിച്ചു. ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, പി.രാമകൃഷ്ണന്‍, പ്രൊഫ.എ.ഡി മുസ്തഫ എന്നിവര്‍ രാജനേയും കുടുംബത്തേയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Related posts