കഠിനംകുളം കായലിനു കുറുകെ പാലം വരുമോ…

TVM-PALAMപോത്തന്‍കോട്: കഠിനംകുളം കായലിനു കുറുകെ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി നാട്ടുകാര്‍ ഏറെ നിവേദനങ്ങള്‍ നല്‍കിയിരുന്നു . മുരുക്കുംപുഴ ഫെറിയില്‍ തുടങ്ങി കഠിനംകുളം കടവുവരെ നീളുന്ന പാലം യാഥാര്‍ഥ്യമായാല്‍ തീരദേശത്തുകാര്‍ക്കാകും ഏറെ പ്രയോജനം. നിലവില്‍ സര്‍ക്കാര്‍ വക ഒരു കടത്തുവള്ളമാണ്  ഏക ആശ്രയം. എന്നാല്‍ ഈ സൗകര്യം  വല്ലപ്പോഴും മാത്രമാണ് ഉള്ളത്. രാവിലെ തുടങ്ങുന്ന സര്‍വീസ് വൈകുന്നേരം ആറോടെ നിര്‍ത്തുകയാണ് പതിവ്. പ്രദേശവാസികളുടെ അസൗകര്യങ്ങള്‍ മനസിലാക്കി. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക്  വേണ്ടി ഡെപ്യുട്ടി സ്പീക്കര്‍ ആയി സ്ഥാനമേറ്റടുത്ത  വി.ശശി എംഎല്‍എ ഒന്നു മനസ്  വെച്ചാല്‍ നാട്ടുകാരുടെ പ്രതീക്ഷ യാഥാര്‍ഥ്യമാകുക തന്നെ  ചെയ്യും.

മുതലപ്പൊഴി, പുതുക്കുറിച്ചി, പെരുമാതുറ, കഠിനംകുളം, മര്യനാട് മത്സ്യകോളനി, സെന്റാഡ്രൂസ്,ചാന്നാങ്കര, പുത്തന്‍തോപ്പ് ഉള്‍പ്പെടെ തീരദേശ മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് പാലം വന്നാല്‍ സൗകര്യമായേനെ  45 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് മുരുക്കുംപുഴ ഫെറി പാലം നിര്‍മാണത്തിന്റെ ആലോചന.   ഇതോടപ്പം  പൊന്‍മുടി വരെ നീളുന്ന റോഡിനും  അനുമതി ലഭിച്ചിരുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇക്കാര്യം മറന്നതുപോലെ അഭിനയിക്കുകയാണ്   തിരഞ്ഞെടുപ്പു വാഗ്ദാന ങ്ങളില്‍ കടന്നു കൂടുന്ന  പാലം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജല രേഖയായി മാറും.

ഒരിക്കല്‍ പ്രാരംഭ നടപടിക ള്‍ക്കായി അഞ്ചു ലക്ഷം രൂപ ഫണ്ട്  അനുവദിച്ചിരുന്നു. ഫയലുകള്‍ തുറന്നുവെ ങ്കിലും അത് വീണ്ടും കുംഭകര്‍ണ സേവയി ലായി. പിന്നീട് ഇതുവരെ ഉറക്കമുണര്‍ന്നിട്ടില്ല. ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളായ പോത്തന്‍കോട്, നെടുമങ്ങാട് വെഞ്ഞാറമ്മൂട് എന്നീ സ്ഥലങ്ങളില്‍ എത്താന്‍ ഇപ്പോള്‍ തീരവാസികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടണം.

കടത്തു വള്ളം ഇല്ലെങ്കില്‍ ആറു കിലോമീറ്റര്‍ ചുറ്റി കണിയാപുരം വഴി ദേശീയ പാതയിലെത്തി വേണം പോകാന്‍. പാലം വന്നാല്‍ ഇത് ഒരുകിലോമീറ്ററായി ചുരുങ്ങും. മല്‍സ്യ ക്കച്ചവട ക്കാര്‍ക്കാകും ഏറെ പ്രയോ ജനം. ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാല ത്തിനായി തീരദേശ വാസി കളും മുരുക്കും പുഴ താമസി ക്കുന്നവരും പ്രതീ ക്ഷയോടെ കാത്തിരിക്കുകയാണ്.

Related posts