ഈ കുഴികള്‍ ഇനിയെന്ന് അടയ്ക്കും?

TVM-ROADവിതുര: റാഡില്‍ കുളങ്ങള്‍ക്ക് സമാനമായ കുഴികള്‍ നിറഞ്ഞ തോടെ ചെറ്റച്ചല്‍ – വിതുര റോഡിലൂടെയുള്ള യാത്ര യാത്രക്കാര്‍ക്ക് ദുഷ്കരമായി. വിതുര, ചായം, മരുതുംമൂട്,മേലേമുക്ക്,ചെറ്റച്ചല്‍ എന്നിവിടങ്ങളിലാണ് അപകടക്കുഴികള്‍.   റോഡില്‍ നിരന്തരം അപകടങ്ങള്‍ കൂടിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം കുറഞ്ഞു. പതിറ്റാണ്ടുകലായി റോഡിന്റെ സ്ഥിതി ഇതാണ്. പ്രതിദിനം നൂറ്കണക്കിന് വാഹനങ്ങള്‍ ഓടിക്കണ്ടിരുന്ന പാലോട്‌വിതുര റോഡിലാണ് ഈ അപകട ക്കുഴികള്‍.

തെരഞ്ഞെ ടുപ്പിന് തൊട്ടുമുമ്പ് ഒട്ടിപ്പോ സൂത്രവുമായി പൊതുമരാമത്ത് റോഡിലെ കുഴികള്‍ അടച്ചെങ്കിലും ജോലിക്കാര്‍ പോയതിന്റെ പിന്നാലെ ടാറും പോയി. ചെറ്റച്ചല്‍, മരുതുംമൂട്,ചായം തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ കുഴികള്‍. ചായത്തെ തടിമില്ലിനു മുന്നില്‍ വളിയകുഴികളായി. കണ്ണൊന്നു തെറ്റിയാല്‍ ഇവിടെ വാഹനം കുഴിയില്‍ വീണതുതന്നെ. വാവുപുര ജംഗ്ഷനിലെ കുഴികളിലും നിത്യവും നിരവധി അപകടങ്ങള്‍ സംഭവിക്കുന്നു.

മരുതും മൂടിനും ചെറ്റച്ചലിനും ഇടയില്‍ കുഴികളുടെ ഒരു പരമ്പരതന്നെയുണ്ട്. കഴിഞ്ഞ ജിവസം ഇവിടെ അമ്മയും കുഞ്ഞും ഊരുചക്രവാഹനത്തില്‍നിന്നും വീണ് അപകടം സംഭവിച്ചിരുന്നു. വെള്ളനാട് ചെറ്റച്ചല്‍ റോഡിനായി കോടികള്‍ അനുവധിച്ചെങ്കിലും പണികള്‍ തുടങ്ങാ നായിട്ടില്ല. ഇടക്കാല പണികളില്‍ ലക്ഷങ്ങളുടെ സമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts