കായംകുളം നഗരസഭ കുറ്റിത്തെരുവിലെ ഹോട്ടലിനു പുതിയ ബിയര്‍പാര്‍ലറിന് അനുമതി നല്‍കി

ktm-barകായംകുളം: പ്രതിഷേധം നിലനില്‍ക്കെ, കായംകുളം കുറ്റിത്തെരുവിലെ ഹോട്ടലിന് നഗരസഭ പുതിയ  ബിയര്‍ പാര്‍ലറിന് അനുമതി നല്‍കി.  ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എന്‍ ഒ സി നല്‍കാന്‍ ഭരണപക്ഷം നിലപാട് സ്വീകരിച്ചതോടെ യാണ്  പ്രതിഷേധം കണക്കിലെടുക്കാതെ എന്‍ ഒ സി നല്‍കിയത്. എന്‍ ഒ സി നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍  കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചിരു ന്നു.

കഴിഞ്ഞ യു ഡി എഫ് ഭരണസമിതിയുടെ കാലത്ത് 2014 ജൂലായ് 16ന് നടന്ന കൗണ്‍സില്‍ യോഗം ഹോട്ടലിന് എന്‍ ഒ സി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് ഇട നല്‍കി. തീരുമാനത്തിന് കൂട്ടുനിന്ന ലീഗ് നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. നിരവധി അഴിമതി കഥകളും ഇപ്പോള്‍ ഭരണത്തിലുള്ള അന്ന ത്തെ പ്രതിപക്ഷം ഉയര്‍ത്തി രംഗത്ത് വരുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ മുസ്ലിം ലീഗ് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി തീരുമാനം മരവിപ്പിച്ചു. ഇതിനെതിരെ ഹോട്ടല്‍ ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നവര്‍ അധികാരത്തിലെത്തിയപ്പോള്‍ ബിയര്‍ പാര്‍ലറിന് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫിലും പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.

കുറ്റിത്തെരുവിനൊപ്പം റെയില്‍വേ മേല്‍പാലത്തിന് സമീപമുള്ള ഹോട്ടലിനും ബിയര്‍ പാര്‍ലര്‍ അനുമതി നല്‍കാന്‍ അണിയറയില്‍ ഇപ്പോള്‍  നീക്കം നടക്കുകയാ ണ്.  ഹോട്ടലിന് സമീപം ഗവ. ഐ.ടി.ഐ വരാനുള്ള സാഹചര്യം വിലയിരുത്തിയാണ് മേല്‍പാലത്തിന് സമീപമുള്ള ഹോട്ടലിന് നേരത്തേ അനുമതി നിഷേ ധിച്ചത്. ഹോട്ടലിനെ സഹായിക്കാന്‍ ഐടിഐ സ്ഥലം ഏറ്റെടുപ്പ് സാങ്കേതികതടസം ചൂണ്ടിക്കാട്ടി ഇല്ലാതാ ക്കാനുള്ള ശ്രമം അണിയറയില്‍ ഇപ്പോള്‍ പുരോഗമി ക്കുകയാണ്.

Related posts