വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത: കമ്പനിയുടെ ശനിദശ നീങ്ങിത്തുടങ്ങി

pkd-roadവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ കരാര്‍ കമ്പനി കെഎം.സിയുടെ ശനിദശ നീങ്ങിതുടങ്ങി. ക്രഷര്‍ യൂണിറ്റ് ഉടമകള്‍ക്കും വാഹനങ്ങള്‍ വാടകയ്ക്ക് നല്കിയവര്‍ക്കും നല്കാനുണ്ടായിരുന്ന ഭീമമായ കുടിശിക ഏതാണ്ട് പൂര്‍ണമായും ഇന്നലെ കൊടുത്തുതീര്‍ത്തു. ഇനി കാര്യമായ കുടിശികയില്ലെന്ന് ക്രഷര്‍ ഉടമകള്‍ പറഞ്ഞു.

കുടിശിക തുക അഞ്ചുകോടിയോളമെത്തിയപ്പോഴാണ് ക്രഷര്‍ ഉടമകളും വാഹന ഉടമകളും കരാര്‍ കമ്പനിയുടെ പന്നിയങ്കരയിലുള്ള പ്രധാന പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി സമരരംഗത്ത് ഇറങ്ങിയത്. സമരങ്ങളെ തുടര്‍ന്ന് രണ്ടുതവണ തീയതി നീട്ടിയാണ് ഒടുവില്‍ ഇന്നലെ കുടിശിക 90 ശതമാനവും തീര്‍ത്ത് കൂടുതല്‍ സമരപരിപാടികള്‍ ഒഴിവാക്കിയത്. മഴമാറിയാല്‍ സെപ്റ്റംബര്‍ മാസത്തോടെ പാതനിര്‍മാണം വേഗത്തിലാക്കുമെന്നാണ് കരാര്‍കമ്പനി പറയുന്നത്. കുതിരാനിലെ തുരങ്കനിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

ഇടതുഭാഗത്തെ ആദ്യതുരങ്കം ഇപ്പോള്‍ 150 മീറ്റര്‍ പിന്നിട്ടു. വലതുഭാഗത്തെ തുരങ്കനിര്‍മാണം 12 മീറ്ററായി. ഇവിടെനിന്നുള്ള മണ്ണുനീക്കാന്‍ ഇടമില്ലാത്തത് പ്രശ്‌നമാകുന്നുണ്ടെന്ന് ടണല്‍നിര്‍മാണ കമ്പനിയായ പ്രഗതി അധികൃതര്‍ പറഞ്ഞു. തുരങ്കങ്ങളുടെ മറുഭാഗം തുര

Related posts