വിവാഹം കഴിഞ്ഞിട്ട് 9 വർഷം; സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയുടെ മുഖത്ത് ഭര്‍തൃമാതാവ് തീക്കൊള്ളികൊണ്ട് അടിച്ചു; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ

 

നെടുങ്കണ്ടം: സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃമാതാവ് യുവതിയുടെ തലയില്‍ തീക്കൊള്ളികൊണ്ട് അടിച്ചതായി പരാതി.

സ്ത്രീധനത്തുകയില്‍ ലഭിക്കാനുള്ള 50,000 രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതിയെ മര്‍ദിച്ചതെന്നാണു പരാതി.

ആക്രമണത്തില്‍ പരിക്കേറ്റ തൂക്കൂപാലം ശൂലപ്പാറ സ്വദേശി ഹസീന (29) നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹസീനയുടെ മുഖത്തും കവിളിനും തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഞായാറാഴ്ച രാത്രി 9.45നാണ് ആക്രമണം നടന്നത്.

ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഹസീനയുടെ വിവാഹം. വിവാഹത്തിനുശേഷം സ്ത്രീധനമായി 50,000 രൂപ നല്‍കാനുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് നിരവധിത്തവണ തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്.

കുടുംബ പ്രശ്നമായതിനാല്‍ പരാതി നല്‍കിയില്ല. ഇതിനിടെ സമീപകാലത്ത് ഭര്‍ത്താവ് സുധീര്‍ ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ ഉപദ്രവിച്ച കേസില്‍ എറണാകുളം പോലീസിന്‍റെ പിടിയിലായി.

ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഈ തുക സമാഹരിക്കാനാണ് ഹസീനയോട് സ്ത്രീധനത്തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് മര്‍ദനം ആരംഭിച്ചത്.

അടുപ്പില്‍നിന്നു വലിച്ചൂരിയെടുത്ത തീക്കൊള്ളി ഉപയോഗിച്ചാണ് മുഖത്തടിച്ചതെന്നാണ് ഹസീന പറയുന്നത്. തുടര്‍ന്ന് സ്റ്റീല്‍ പാത്രം ഉപയോഗിച്ച് ഹസീനയുടെ തോളിലും പുറത്തും അടിച്ചു. അടിയുടെ ആഘാതത്തില്‍ ഹസീന ബോധരഹിതയായി.

ആരോഗ്യനില മോശമായ ഹസീനയെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹസീനക്ക് മുഖത്തും ശരീരത്തും പരിക്കുണ്ടെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രി അധികൃതര്‍ പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് ഹസീനയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment