നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സ്പീക്കറെ കുറ്റപ്പെടുത്തി ചെന്നിത്തല

ekm-remesh-chennithalaതിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയ്ക്കു ശേഷമാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. എന്തു കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് സഭവിട്ടു പുറത്തെത്തിയ പ്രതിപക്ഷ നേതാക്കള്‍ വിശദീകരിച്ചു.

സഭയിലെ സംഭവങ്ങള്‍ക്കെതിരെ രൂക്ഷമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. മുഖ്യമന്ത്രി പരിധികള്‍ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിനും സഭയില്‍ അവകാശങ്ങളുണ്‌ടെന്നും അത് സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നയാളായി സ്പീക്കര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദന്‍ ആറു തവണ ചോദ്യോത്തരവേളക്കിടെ സംസാരിച്ചിട്ടുണ്‌ടെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു. മാനേജ്‌മെന്റിനു മുന്നില്‍ മുട്ടുമടക്കിയ ഒരു സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts