ഇരിക്കൂർ: മദ്യലഹരിയിൽ ബസ് കണ്ടക്ടറായ മകനെ റബർ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ച ടാപ്പിംഗ് തൊഴിലാളിയായ പിതാവിനെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു.
പടിയൂർ നിടിയോടിയിലെ അനുവിന്റെ (22) പരാതിയിലാണ് അച്ഛൻ ബിജുവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. 11ന് ബുധനാഴ്ച രാത്രി 10.15ന് നിടിയോടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.
പരാതിക്കാരൻ അമ്മയെ പിന്തുണക്കുന്നുവെന്ന കാരണത്താൽ നിന്നെ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് റബർ കത്തികൊണ്ട് കഴുത്തിനും ഇടത് കൈക്കും ഇടത് ഷോൾഡറിനുതാഴെയും കുത്തി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
അനു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഐ രാജേഷ് ആയോടൻ അന്വേഷണം തുടങ്ങി.