നുണ പറയുന്നത് എനിക്കു തീരെ ഇഷ്ടമല്ല: തമന്ന ഭാട്ടിയ

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്‍റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് തമന്ന ഭാട്ടിയ. സ്ത്രീ 2 വിലെ ഐറ്റം ഡാൻസിലൂടെ അടുത്തിടെ ബോളിവുഡിലും തമന്ന സെൻസേഷനായി മാറിയിരുന്നു.

ഇപ്പോഴിതാ ബന്ധങ്ങളിൽ നിന്ന് താൻ‌ എന്താണു പ്രതീക്ഷിക്കുന്നത് എന്നു പറയുകയാണ് തമന്ന. തനിക്കു നുണ പറയുന്നതു തീരെ ഇഷ്ടമല്ലെന്നും തെറ്റുകൾ എന്തെങ്കിലും സംഭവിച്ചാൽ അതു തന്നോടു തുറന്നുപറയുന്നവരെയാണ് ഇഷ്ടമെന്നും നടി പറയുന്നു.

പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ അതിന് പരിഹാരം കണ്ടെത്താനാകും, എന്നാല്‍ നുണ പറയുന്നവരെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന.

എനിക്കു നുണ പറയുന്നതു തീരെ സഹിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് തുറന്നുപറയുന്നതിന് എനിക്കു പ്രശ്‌നമില്ല. അതിനു പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍ പോലും അതു മറച്ചുവയ്ക്കാന്‍ ചിലപ്പോള്‍ കൂടെ നിന്നെന്നു വരും.

എന്നാല്‍ നുണ പറയുന്നവരെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ആളുകള്‍ മുഖത്തു നോക്കി കള്ളം പറയുമ്പോള്‍ എനിക്കു ദേഷ്യം വരും. നിങ്ങള്‍ പറയുന്നതു വിശ്വസിക്കാന്‍ മാത്രം ഞാന്‍ വിഡ്ഢിയാണെന്നു കരുതുന്നതാണ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന കാര്യം- തമന്ന പറഞ്ഞു.

തന്‍റെ ജീവിത പങ്കാളി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും തമന്ന സംസാരിച്ചു. ഞാൻ ഒരു നല്ല പങ്കാളിയാകാൻ ശ്രമിക്കുകയാണ്. എന്‍റെ ഭാവി ഭർത്താവ് ഭാഗ്യവാനാണെന്നു ഞാൻ കരുതുന്നു. ആ ഭാഗ്യവാൻ ആരാണെന്ന് നമുക്ക് ഉടൻ കാണാം- തമന്ന പറഞ്ഞു.

കുറച്ചുനാളുകള്‍ക്കു മുന്പാണ് നടന്‍ വിജയ് വര്‍മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു.

ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്‌യും തമന്നയും പ്രണയത്തിലായത്. അതേസമയം തമന്നയുടെ വാക്കുകൾ വിജയ് വർമയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. നുണ പറയുന്നവരെ ഇഷ്ടമല്ലെന്നു തമന്ന പറഞ്ഞത് വിജയ് വർമയെ ഉദ്ദേശിച്ചാണെന്നും ആരാധകർ പറയുന്നു.

Related posts

Leave a Comment