സ്വര്‍ണവില വീണ്ടും റിക്കാര്‍ഡ് കുതിപ്പില്‍; പവന് 98,800 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,350 രൂപയും പവന് 98,800 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4326 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.58 ലും ആണ്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1.07,000 രൂപ നല്‍കേണ്ടിവരും.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് യഥാക്രമം ഗ്രാമിന് 10,155 രൂപയും പവന് 81,240 രൂപയുമായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,910 രൂപയും പവന് 63,280 രൂപയുമാണ് വിപണി വില. ഒന്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,100 രൂപയും പവന് 40,800 രൂപയുമായി.

സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് സ്വര്‍ണവില കുതിക്കാന്‍ ഒരു കാരണം. ലോക കറന്‍സി എന്ന നിലയിലും, സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തിന്റെ ആഭിമുഖ്യവും വര്‍ധിക്കുകയാണ്.

പവന് 1,200 രൂപ കൂടി വര്‍ധിച്ചാല്‍ ഒരു ലക്ഷം രൂപയിലേക്ക് വൈകാതെ തന്നെ സ്വര്‍ണവില എത്തുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. വെള്ളിയുടെ വിലയും വലിയ തോതില്‍ ഉയരുകയാണ്. ഒരു ഗ്രാമിന് 198 രൂപയും പത്ത് ഗ്രാമിന് 1980 രൂപയുമാണ് ഇന്നത്തെ വെള്ളി വില.

സീമ മോഹന്‍ലാല്‍

Related posts

Leave a Comment