പെരിയാറില്‍ കൗതുകമായി ജെല്ലി ഫിഷ്; സുന്ദരനെ കാണുന്നതിൽ കുഴപ്പമില്ല, തൊട്ടാല്‍ പണികിട്ടും

കൊച്ചി: പെരിയാറില്‍ കൗതുകമായി ജെല്ലി ഫിഷ്. ഏലൂര്‍ സൊസൈറ്റി കടവ് ഭാഗത്താണ് ജെല്ലി ഫിഷിനെ കണ്ടത്. ഇതോടെ ജെല്ലി ഫിഷിനെ കാണാനും വീഡിയോ എടുക്കാനും ആളുകളും നിറഞ്ഞു. കാണാന്‍ ഭംഗി ഉണ്ടെങ്കിലും തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നവയാണ് ജെല്ലി ഫിഷ്.

കടലില്‍ വളരുന്ന കടല്‍ചൊറി എന്ന് വിളിക്കപ്പെടുന്ന ജെല്ലി ഫിഷിനെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ മുൻപും കണ്ടെത്തിയിട്ടുണ്ട്. കനോലി കനാലിലും ജെല്ലി ഫിഷ് വ്യാപകമായി കാണപ്പെട്ടിരുന്നു.

കുടയുടെത് പോലെയുള്ള രൂപമാണ് ഇതിന്. വെള്ള നിറത്തില്‍ കറുത്ത പുള്ളികളുള്ള ജെല്ലി ഫിഷിനെയാണ് കേരളത്തില്‍ കൂടുതലായും കാണപ്പെടുന്നത്. എന്നാൽ ചുവന്ന നിറത്തിലുള്ള ബോക്‌സ് ജെല്ലി ഫിഷുകള്‍ അപകടകാരികളാണ്. ഇവ ശരീരത്തില്‍ തട്ടിയാല്‍ കടുത്ത ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകും.

Related posts

Leave a Comment