സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ചിമ്മിനി ഡാം തുറക്കുന്നത് കാണാനെത്തുന്നവരുടെ സുരക്ഷയ്ക്ക് സ്ഥാപിച്ച കൈവരികൾ തകർന്ന നിലയിൽ

പുതുക്കാട്: ചിമ്മിനി ഡാമിൽ സന്ദര്‍ശകര്‍നില്‍ക്കുന്ന ഭാഗത്തെ കൈവരി തകര്‍ന്നത് അപകടഭീഷണിയാകുന്നു.കോണ്‍ക്രീറ്റ് കാലില്‍ ഘടിപ്പിച്ച ഇരുമ്പ് പൈപ്പുകളാണ് നശിച്ചത്.

ഡാം തുറക്കുന്നത് കാണാന്‍പുഴയുടെ ഇരുവശത്തുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൈവരി സ്ഥാപിച്ചത്. ഇതില്‍ പുഴയുടെ വലതുവശത്തെ കൈവരികളാണ് തകര്‍ന്നത്. മാസങ്ങളായി തകര്‍ന്ന കൈവരികള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

വേനലില്‍ ഡാം തുറക്കുന്നത് കാണാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. തകര്‍ന്ന കൈവരിയോടുചേര്‍ന്ന് നില്‍ക്കുന്നവര്‍ പുഴയിലേക്കുവീണ് അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്.

അപകടാവസ്ഥയിലായ കൈവരികള്‍ മാറ്റി സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ ജില്ലാ കളക്ടര്‍ക്ക് പരാതിനല്‍കി.

Related posts

Leave a Comment