പൊതുസ്ഥലത്ത് അംഗപരിമിതയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്; തമിഴ്നാട് സ്വദേശിക്ക് 11 വർഷം തടവും പിഴയും

തൃശൂർ: പൊതുസ്ഥലത്ത് അംഗപരിമിതയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ വിവിധ വകുപ്പുകളിലായി 11 വർഷം തടവിനും 15,000 രൂപ പിഴയടയ്ക്കാനും തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചു.

തമിഴ്നാട് തെങ്കാശി രാജപാളയം മുരുഗൻകോവിൽ തെരുവിൽ മൂർത്തി എന്ന മൂർത്തിസത്യ(42)യെയാണു ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2024 നവംബറിൽ പടിഞ്ഞാറെകോട്ട ജംഗ്ഷനിലണു കേസിനാസ്പദമായ സംഭവം. യുവതി ജോലി കഴിഞ്ഞു നടന്നുവരുന്പോൾ പ്രതി കടന്നുപിടിക്കുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവണ്‍മെന്‍റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.

Related posts

Leave a Comment