എറണാകുളം വൈറ്റിലയിൽ റെയില്‍വേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു സംശയം; കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി

കൊച്ചി: എറണാകുളം വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം. യുവതിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ് മരിച്ചതെന്ന് പോലീസ്.

യുവതിക്ക് 30 -40 വയസ് തോന്നിക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇതുവഴി കടന്നുപോയ അമൃത എക്‌സ്പ്രസ് ട്രെയിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് റെയില്‍വേയിലും പോലീസിനെയും അറിയിക്കുകയായിരുന്നു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കാണുന്നത്.

സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പോലീസ് സംശയിക്കാന്‍ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടക്കുന്നത്. അതിനാല്‍ ആത്മഹത്യയാവാമെന്ന നിഗമനം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

  • സ്വന്തം ലേഖിക

Related posts

Leave a Comment