ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് ഹർജി; വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ 1650 വില്ലേജ് ഓഫിസുകളില്‍ ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സമര്‍പിച്ച ഹര്‍ജിയില്‍ വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ സ്വദേശി ഷാജി കോടങ്കണ്ടത്തിലാണ് ഹര്‍ജിക്കാരന്‍. സംസ്ഥാനത്തെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉപകരണങ്ങള്‍ വാങ്ങാന്‍ 168 കോടി രൂപയ്ക്ക് ടെന്‍ഡര്‍ വിളച്ച ശേഷം 289.5 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതിനുള്ള ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 807.98 കോടി രൂപയാണ്. ഇതിന്‍റെ ആദ്യഘട്ടത്തിനായി അനുവദിച്ചിരിക്കുന്നത് 339.438 കോടി രൂപയാണ്.

ടെന്‍ഡര്‍ നടപടിയിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പല ഉപകരണങ്ങളും വാങ്ങിയതിന് പിന്നാലെ തകരാറിലായി. സര്‍വേയ്ക്കായി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലും ക്രമക്കേടുണ്ടായി. ഹര്‍ജിക്കാരന്‍റെ പരാതിയില്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിശദ പരിശോധന ആവശ്യമാണെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനാല്‍ വിജിലന്‍സിന്‍റെ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Related posts

Leave a Comment