അയ്യപ്പസംഗമത്തിന്‍റെ പേരില്‍ കോടികള്‍ അടിച്ച് മാറ്റി; ദേവസ്വം മന്ത്രി വി.എന്‍. വാസവനെ എസ്‌ഐടി ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനെ എസ്‌ഐടി ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളോടും പ്രതിപക്ഷത്തോടും ഒരു ബഹുമാനവുമില്ലാത്ത ഏകാധിപത്യ നടപടിയാണ് സര്‍ക്കാര്‍ നിയമസഭയില്‍ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ ചെലവിട്ട് പി.ആര്‍. വര്‍ക്കുകളിലുടെ പ്രവര്‍ത്തിക്കുന്ന കാവല്‍ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.

ഏതാനും വര്‍ഷങ്ങളായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജനം എല്‍ഡിഎഫിനെ പരാജയപ്പെടുത്തി. അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം സര്‍ക്കാരിന് നഷ്ടപ്പെട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യഥാര്‍ത്ഥ പ്രതിയാകേണ്ട കടകംപള്ളി സുരേന്ദ്രനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. അയ്യപ്പസംഗമത്തിന്റെ പേരില്‍ കോടികള്‍ അടിച്ച് മാറ്റി.

അയ്യപ്പസംഗമത്തിന് വേണ്ടി മുന്‍ കൈ എടുത്ത് എല്ലാ കാര്യങ്ങളും ചെയ്തത് ദേവസ്വം മന്ത്രി വാസവനാണ്. എന്നാല്‍ അഴിമതി കൈയോടെ തെളിഞ്ഞപ്പോള്‍ വാസവന്‍ കൈകഴുകാന്‍ നോക്കുകയാണ്. ഈ സര്‍ക്കാരിനെ ജനം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമസഭ നടപടികള്‍ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ അംഗങ്ങളോടൊപ്പം പുറത്ത് വന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts

Leave a Comment