കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; പോലീസ് ഇരുട്ടില്‍ തപ്പുന്നു

tvm-crimebloodശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്യാകുര്‍ശിയിലെ ദമ്പതികളുടെ കൊലപാതകം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിക്കാതെ പോലീസില്‍ ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞദിവസം മരണം നടന്ന വീട്ടിലും സമീപത്തെ കിണറുകള്‍, ജലാശയങ്ങള്‍, ആളൊഴിഞ്ഞ ഭാഗങ്ങള്‍, കുറ്റിക്കാടുകള്‍എന്നിവിടങ്ങളില്‍ പോലീസ് സൂക്ഷ്മപരിശോധന നടത്തി.പ്രദേശവാസികള്‍ ഉള്‍പ്പെടെ നിരവധിപേരെ ചോദ്യം ചെയ്തിട്ടും അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ പോലീസിനായിട്ടില്ല. കണ്യാകുര്‍ശി ഭാഗത്ത് അന്വേഷണം ശക്തമാക്കിയതായി അന്വേഷണചുമതലയുള്ള ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.കെ.എം.സെയ്താലി, നര്‍കോട്ടിക് വിഭാഗം ഡിവൈഎസ്പി സോജന്‍ എന്നിവര്‍ പറഞ്ഞു.

ദമ്പതികള്‍ കടമ്പഴിപ്പുറത്ത് സ്ഥലംവാങ്ങാന്‍ ബാങ്കില്‍നിന്നും പണം പിന്‍വലിച്ചതായും പറയപ്പെടുന്നു. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിച്ചതോടെ ഈ പണം അപഹരിക്കാന്‍ അടുത്തറിയാവുന്നവര്‍ തന്നെ കൊലനടത്തിയെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. മാത്രമല്ല ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതക ശൈലി ഇത്തരത്തിലല്ലെന്ന അഭിപ്രായവും പോലീസിനുണ്ട്.

മക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്താലേ അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലത്തെ പരിശോധനയില്‍ കിണറില്‍ നിന്നും ചില ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിനുപുറമെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Related posts