വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം നടന്ന വേട്ട‍യാടൽ‌; പീഡനപരാതിയിൽ കെഎസ്‌യു നേതാവിന്‍റെ വിശദീകരണം

കണ്ണൂർ: കെഎസ്‌യു ജില്ലാ പ്രസിന്‍റ് എം.സി. അതുലിനെതിരേ ഉയര്‍ന്ന വിവാഹവാഗ്ദാനവും സാമ്പത്തിക തട്ടിപ്പ് പരാതിയും രാഷ്‌ട്രീയ പ്രേരിതമെന്ന് അതുലിന്‍റെ വിശദീകരണം.ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണെന്നും ഇത് അല്‍പ്പം കടന്ന കൈയായിപോയെന്നും അതുല്‍ പറയുന്നു.

സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റുരീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് കാലം തെളിയിക്കുമെന്നും അതുല്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. “ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല.

കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്‍റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തത്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെയെന്നും എം.സി. അതുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related posts

Leave a Comment