ആളൂരില്‍ ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍; ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ

ആളൂര്‍: നാല് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി; അജ്ഞാതജീവിയെന്നു സംശയം. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആനത്തടം ഭാഗത്ത് ചാതേലി വീട്ടില്‍ മാത്യു പൗലോസി ന്‍റെ നാല് ആടുകളെയാണ് കടിച്ചു കൊന്ന നിലയില്‍ കൂട്ടില്‍ കണ്ടെത്തിയത്.

ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. രാവിലെ പശുവിനെ കറക്കാന്‍ വീട്ടില്‍നിന്നും പുറത്തുവന്ന മാത്യുവാണ് ആടുകളെ ചത്തനിലയില്‍ കണ്ടത്. ഉടന്‍തന്നെ വനംവകുപ്പിനെയും പഞ്ചായത്ത അധികൃതരെയും വിവരം അറിയിച്ചു.

മുപ്ലിയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് രാജ്, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോബി ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. സജിത്ത് എന്നില്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

കുറുനരിയുടെ ആക്രണമാണു നടന്നതെന്നു വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിനായി ഇന്നലെത്തന്നെ സംഭവംനടന്ന സ്ഥലത്ത് കാമറയും സ്ഥാപിച്ചിട്ടുണ്ട്.

രണ്ടുമാസത്തിനുള്ളില്‍ ഈ പരിസരത്തുനിന്ന് എട്ട് ആടുകളെ ഇതുപോലെ കടിച്ചുകൊന്നിട്ടുണ്ട്. വളര്‍ത്തുമൃഗ ങ്ങള്‍ക്കുനേരെയുള്ള നിരന്തര ആക്രമണത്തിനെതിരെ എത്രയുംവേഗം ശാശ്വതപരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment