യേശുദാസിന്‍റെ മരണം: ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി; വിദഗ്ധപരിശോധന തിരുവനന്തപുരത്ത്

ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേ പറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്‍റെ (74) മരണത്തിലെ ദുരൂഹത നീക്കുന്നതിനായി കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി. മരുമകൾ ലീന ബിൻസിന്‍റെ പരാതിയെത്തുടർന്ന് ആർഡിഒ എം.എസ്. ഷാജുവിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി. മൃതദേഹത്തിന്‍റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു.

പുലിയൂർ സെന്‍റ് മേരീസ് ആൻഡ് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ഇന്നലെ രാവിലെ 10.30ഓടെയാണ് നടപടികൾ ആരംഭിച്ചത്. സി-20 സെല്ലിലായിരുന്നു മൃതദേഹം അടക്കം ചെയ്തിരുന്നത്. പള്ളി അധികൃതർ അറിയിച്ചതനുസരിച്ചെത്തിയ മേസ്തിരി കെ.ആർ. വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ മൂവർ സംഘമാണ് സെല്ല് പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. 11 ന് ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്ക്ക് രണ്ടോടെയാണ് അവസാനിച്ചത്.

കഴിഞ്ഞ മാർച്ച് 20നായിരുന്നു യേശുദാസിന്‍റെ മരണം. വീട്ടിൽ വച്ച് കേക്ക് കഴിച്ചതിനു പിന്നാലെ ഛർദിച്ച് അവശനായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിക്കുകയായിരുന്നു. അന്ന് പോസ്റ്റ്മോർട്ടം നടത്താതെ സംസ്കാരം നടത്തി. എന്നാൽ, യേശുദാസിന്‍റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയേലിന്‍റെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയത്.

യേശുദാസിന് അൽഷിമേഴ്‌സ് രോഗമുണ്ടായിരുന്നുവെന്നും ഇത് മുതലെടുത്ത് സഹോദരൻ ഗബ്രിയേലും സഹായി മണിയും ചേർന്ന് സ്വത്ത് തട്ടിയെടുത്തെന്നും കൊലപാതകമാണെന്നും കാണിച്ച് മരുമകൾ ലീന ബിൻസ് പരാതി നൽകുകയായിരുന്നു.തന്‍റെ സമ്പാദ്യമെല്ലാം കൊച്ചുമക്കൾക്ക് നൽകണമെന്ന് യേശുദാസ് രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകൾ ലീന കണ്ടെടുത്തിരുന്നു.

ഇതിന് വിരുദ്ധമായി രേഖകളിൽ ഒപ്പിട്ടുവാങ്ങി സ്വത്ത് കൈക്കലാക്കിയതും മരണത്തിനു മുൻപ് ഭക്ഷണം നൽകിയതിലെ അസ്വാഭാവികതയും അന്വേഷണത്തിന് ആധാരമായി. ഭക്ഷണത്തിൽ വിഷാംശം കലർന്നിട്ടുണ്ടോ എന്നാണ് ഫോറൻസിക് പരിശോധനയിലൂടെ വ്യക്തമാകേണ്ടത്.ചെങ്ങന്നൂർ തഹസിൽദാർ സാജൻ സി. വർഗീസിന്‍റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോലീസ് സർജൻ ഡോ. നിമി, ഡോക്ടർമാരായ നിതിൻ, ഡേവേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

മന്ത്രി സജി ചെറിയാൻ, പുലിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് രതി സുഭാഷ്, വൈസ് പ്രസിഡന്‍റ് മിഥുൻ മയൂരം, വാർഡ് മെംബർ മോഹനൻപിള്ള, പള്ളി വികാരി ഫാ. രഞ്ചൻ ടി. ജോൺ എന്നിവരും സ്ഥലത്തെത്തിയരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് സെമിത്തേരിയിൽ നടപടികൾ നടന്നത്.

Related posts

Leave a Comment