അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഇല്ല; ഇപ്പോഴുള്ളത് സ്വാഭാവിക നിയന്ത്രണം; വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഓവര്‍ലോഡിന്‍റെ ഭാഗമായുള്ള സ്വഭാവിക നിയന്ത്രണം മാത്രമാണ് ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിന്‍റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടു.

വൈദ്യുതി വില കൊടുത്ത് ഇനി പുറത്ത് നിന്നു വാങ്ങേണ്ടി വരും. ജനങ്ങള്‍ വൈദ്യുതി ഉപഭോഗത്തിന്‍റെ കാര്യത്തില്‍ സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment