പാന്ത്ര-പുറ്റള ഉന്നതി റോഡ് നവീകരണം : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

പാന്ത്ര-പുറ്റള ഉന്നതി റോഡ് പ്രവൃത്തിയുടെ ഡിപിആർ തയാറാക്കുന്നതിനായി നിർമിതി കേന്ദ്രം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുന്നു.

കരുവാരകുണ്ട്: പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പാന്ത്ര-പുറ്റള ഉന്നതി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടികളാകുന്നു. ഒരു കോടി രൂപയുടെ വികസന പദ്ധതിയുടെ ഭാഗമായി നഗറിലേക്ക് റോഡ് നിർമിക്കും.

പ്രവൃത്തിയുടെ ഡിപിആർ തയാറാക്കുന്നതിനായി നിർമിതി കേന്ദ്രം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. മലപ്പുറം നിർമിതി കേന്ദ്രത്തിനാണ് കരാർ ചുമതല.
പാന്ത്ര-പുറ്റള നിവാസികളുടെ ദീർഘകാലമായുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി നിർവഹണം.

വരുംദിവസങ്ങളിൽ തന്നെ സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഡിപിആർ തയാറാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനമായി. അടുത്ത ആഴ്ച മുതൽ തുടർനടപടികൾ ഉണ്ടാകും.

Related posts

Leave a Comment