കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി; മുൻമന്ത്രി റോഷിക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം

തൊടുപുഴ: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചയും അഴിമതിയുമുണ്ടായെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു.

തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ബേബി ജോസഫ് വണ്ടനാനി നല്‍കിയ പരാതിയിലാണ് അന്വേഷണം. സര്‍ക്കാരിന് നഷ്ടവും സ്വകാര്യ ഏജന്‍സിക്ക് ലാഭവും ലഭിക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ നടപടിയെന്നാണ് ആക്ഷേപം.

30 വര്‍ഷത്തെ പാട്ടത്തിന് ടൂറിസം പ്രോജക്ട് ഏജന്‍സിക്ക് കൈമാറാനായിരുന്നുകരാര്‍. ഈഘട്ടത്തില്‍ ലാഭത്തിന്‍റെ 3.5 ശതമാനം മാത്രമാണ് സര്‍ക്കാരുകളുടെ വിഹിതമായി നിശ്ചയിച്ചിരുന്നത്. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

പാലക്കാട് കാഞ്ഞിരപ്പുഴ, ഭൂതത്താന്‍കെട്ട് എന്നീ ജലാശയങ്ങളിലെ വിനോദഗ്രാമം പദ്ധതി, ചെറുതോണി ഡാമില്‍ വാട്ടര്‍ തീം പാര്‍ക്ക് എന്നിവ നടപ്പാക്കുന്നതിനും ഈ കമ്പനിക്കായിരുന്നു കരാര്‍ നല്‍കിയിരുന്നത്.

അന്വേഷണം സ്വാഗതാര്‍ഹം: റോഷി
സര്‍ക്കാരിന് ഒരു നയാപൈസപോലും ചെലവില്ലാത്ത പദ്ധതിയാണിതെന്നും അന്വേഷണം തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഉപകാരപ്പെടുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പദ്ധതിയുടെ മുഴുവന്‍ നിര്‍മാണച്ചെലവും സ്വകാര്യകമ്പനിയാണ് വഹിക്കുന്നത്. പദ്ധതിപ്രദേശം 30 വര്‍ഷത്തെ പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്. ഇതിനുശേഷം ഇവിടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും എല്ലാ ആസ്തികളും സര്‍ക്കാരിനുതന്നെ തിരികെ ലഭിക്കുംവിധമാണ് കരാര്‍.

നിരവധി തവണ പദ്ധതിക്കായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതു സംബന്ധിച്ച് പത്രങ്ങളിലടക്കം പരസ്യവും നല്‍കിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. 116 കോടിയുടെ ആസ്തി കരാര്‍ കാലാവധിക്കുശേഷം തിരികെ ലഭിക്കുന്ന പദ്ധതി തികച്ചും സുതാര്യമാണ്. നാടിന്‍റെ വികസനത്തിനുതകുന്ന പദ്ധതിയാണ് വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment