ഇന്ത്യയാണെന്ന് തോന്നുന്നില്ല, എല്ലാം പെർഫക്റ്റ്, ചണ്ഡീഗഢിനെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്; വീഡിയോ വൈറൽ

ചണ്ഡീഗഢ്: ചണ്ഡീഗഢ് സന്ദര്‍ശിച്ചതിന് ശേഷം ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ നഗരം കണ്ടിട്ട് ഇന്ത്യയാണെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. റസ്സല്‍ ഹെന്‍ഡേഴ്‌സണ്‍ എന്ന ആര്‍ക്കിടെക്ടാണ് ഇന്ത്യയെ കുറിച്ച് വാ തോരാതെ പറയുന്നത്. നഗരത്തിന്‍റെ ക്രമീകരണവും തിരക്കില്ലാത്ത അന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുന്നു. മാലിന്യങ്ങളോ ചവറുകളോ ഒട്ടുമില്ലാത്ത, വൃത്തിയുള്ള വിശാലമായ നടപ്പാതകളിലൂടെ അദ്ദേഹം നടക്കുന്നതും വീഡിയോയില്‍ കാണാം. യുകെ, തായ്ലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം നിലവില്‍ ടാന്‍സാനിയയില്‍ താമസിക്കുകയാണ് ഹെന്‍ഡേഴ്‌സണ്‍.

‘ആദ്യത്തെ അനുഭവമാണിത്. ഇത് നോക്കൂ. ഇത് ഇന്ത്യയിലെ ഒരു നഗരമാണെന്ന് നിങ്ങള്‍ക്ക് ശരിക്കും തോന്നുന്നുണ്ടോ? ഇത് അതിശയിപ്പിക്കുന്നതാണ്. നിങ്ങള്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന ഒന്നുമല്ല ഇത്, ശരിക്കും. ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഇവിടെ ഇരുവശത്തും റോഡ് ഗതാഗതമുണ്ട്. ദാ അവിടെ നോക്കൂ, സൈക്കിള്‍ അടയാളങ്ങള്‍. ഇന്ത്യയില്‍ ഞാന്‍ ഇതിനുമുമ്പ് ഇത് കണ്ടിട്ടേയില്ല, ശരിക്കും. ഇത്തരത്തില്‍ നഗരത്തിന്‍റെ മികച്ച ആസൂത്രണം ഭാവിയിലും ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്ന് ഈ ആര്‍ക്കിടെക്റ്റ് ചൂണ്ടിക്കാണിക്കുന്നു. സൈക്കിളുകള്‍, കാല്‍നടയാത്രക്കാര്‍, എല്ലാം പെര്‍ഫെക്റ്റ് ആണ്. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഇത് വളരെ നന്നായി ആസൂത്രണം ചെയ്ത ഒരു നഗരമാണ്. ധാരാളം സ്ഥലം, ഒട്ടും ഗതാഗതക്കുരുക്കില്ല. ധാരാളം പാര്‍ക്കിങ് സൗകര്യങ്ങള്‍, ഒരുപാട് റോഡുകള്‍…അദ്ദേഹം പറഞ്ഞു.

വരുന്ന കുറേ വര്‍ഷങ്ങളിലേക്ക് കൂടി ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇവിടം തികച്ചും വൃത്തിയുള്ളതും സുരക്ഷിതവുമാണ്. ഞാന്‍ പകലും രാത്രിയും ക്യാമറയുമായി ഇവിടെ നടക്കുന്നുണ്ട്. എത്രത്തോളം വൃത്തിയുള്ളതാണെന്ന് നോക്കൂ. എവിടെയും എനിക്ക് ഒരു ചപ്പുചവറുകളും കാണാന്‍ കഴിയുന്നില്ല. താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, അദ്ദേഹം പറയുന്നു. ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ, ഇന്ത്യയുടെ നല്ലൊരു വശം കാണിച്ചതിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഹെന്‍ഡേഴ്‌സണെ അഭിനന്ദിച്ചു. ഇന്ത്യയില്‍ താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ചണ്ഡീഗഡാണെന്ന് ചിലര്‍ അവകാശപ്പെടുകയും ചെയ്തു.

‘ഒരു ചണ്ഡീഗഡ് പൗരന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്നു,’ ഒരു ഉപയോക്താവ് കുറിച്ചു. ചണ്ഡീഗഡ് സന്ദര്‍ശിച്ചതിന് നന്ദി, ഇവിടെ നിങ്ങള്‍ക്ക് നല്ലൊരു സമയം ലഭിച്ചുവെന്ന് പ്രതീക്ഷിക്കുന്നു, മറ്റൊരാള്‍ കുറിച്ചു. രാജ്യത്ത് താമസിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലം ഒരുപക്ഷേ ചണ്ഡീഗഡ് ആയിരിക്കുമെന്നും നഗരത്തിലെ ഭവന വിപണി അത് വ്യക്തമാക്കുന്നുണ്ടെന്നും മറ്റൊരാള്‍ കുറിച്ചു.

Related posts

Leave a Comment