ഗുഡ്ഗാവിലെ ആഡംബര ജീവിതത്തിനിടയിൽ 27,000 രൂപയ്ക്ക് ജീവിച്ചു കാണിച്ച 25കാരി; സോഷ്യൽ മീഡിയയിൽ വൈറലായി കങ്കണയുടെ ബഡ്ജറ്റ് പ്ലാൻ!

ഉയർന്ന വീട്ടുവാടക, ആഡംബര ജീവിതശൈലി, കുതിച്ചുയരുന്ന ദൈനംദിന ചിലവുകൾ എന്നിവയാണ് സാധാരണയായി ഹരിയാനയിലെ ഗുരുഗ്രാം നഗരത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരിക. എന്നാൽ വിചാരിച്ചാൽ കുറഞ്ഞ ബഡ്ജറ്റിലും ഇവിടെ ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് 25 വയസുള്ള ഒരു വിദ്യാർത്ഥിനിയും കൺഡന്‍റ് ക്രിയേറ്ററുമായ കങ്കണ റായ്. പ്രതിമാസം വെറും 27,000 രൂപയ്ക്ക് താൻ എങ്ങനെയാണ് ഗുരുഗ്രാമിൽ ജീവിക്കുന്നതെന്ന കൃത്യമായ കണക്കുകൾ കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിലൊന്നിൽ ഇത്രയും സൂക്ഷ്മതയോടെ ബഡ്ജറ്റ് കൈകാര്യം ചെയ്ത കങ്കണയെ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്. ഭക്ഷണത്തിനാണ് താൻ ഏറ്റവും കൃത്യമായ പ്ലാൻ ഉണ്ടാക്കിയിട്ടുള്ളതെന്ന് കങ്കണ പറയുന്നു. അടിക്കടി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് പകരം ഒരു ടിഫിൻ സർവീസിനെയാണ് ആശ്രയിക്കുന്നത്. ഉച്ചഭക്ഷണവും അത്താഴവും ഉൾപ്പെടെ ഇതിന് മാസം 3,300 രൂപ മാത്രമാണ് ചിലവ്.

രാവിലെ പ്രഭാതഭക്ഷണമായി മ്യൂസ്‌ലിയും പാലും കഴിക്കാൻ 700 രൂപയാകും. കാപ്പി കുടിക്കാൻ പ്രതിമാസം 1,500 രൂപയോളം വരും. ലാക്ടോസ് ഇൻടോളറൻസ് ഉള്ളതിനാൽ പ്രത്യേക പാലിനായി ദിവസവും 25-26 രൂപയോളം അധികം ചിലവാകുന്നുണ്ട്. പ്രധാന ഭക്ഷണങ്ങളെല്ലാം ടിഫിൻ സർവീസ് വഴി ലഭിക്കുന്നതിനാൽ ഗ്രോസറി ചിലവുകൾ വളരെ കുറവാണ്.

പുറത്തുനിന്നുള്ള ചെറിയ ഭക്ഷണങ്ങൾക്കായി 2,000 രൂപയും, സോപ്പ്, ഷാംപൂ തുടങ്ങിയ പേഴ്‌സണൽ കെയർ സാധനങ്ങൾക്കായി മാസം 1,000 രൂപയും മാറ്റിവെക്കുന്നു. ഈ ചിലവുകൾക്കെല്ലാം ശേഷം ബാക്കി വരുന്ന തുക സമ്പാദ്യത്തിലേക്കോ ലോൺ അടവുകളിലേക്കോ പോകും. “രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോകാനുള്ള വരുമാനം നിലവിൽ എനിക്കില്ല,” കങ്കണ വീഡിയോയിൽ തുറന്നുപറഞ്ഞു.

ചില മാസങ്ങളിൽ ഞാൻ വലിയ ഉത്തരവാദിത്തമുള്ളവളാകും. എന്നാൽ ചില മാസങ്ങളിൽ സ്വിഗ്ഗി ജയിക്കും. പണം സമ്പാദിക്കാനും ചിലവഴിക്കാനും ജീവിക്കാനും ഒപ്പം ജീവിതം ആസ്വദിക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്. ഇതാണ് എന്‍റെ യഥാർഥ പ്രതിമാസ ബഡ്ജറ്റ്, എന്നാണ് കങ്കണ വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകിയത്.

ഗുരുഗ്രാമിലെ മറ്റ് ചില പ്രൊഫഷണലുകൾ തങ്ങളുടെ മാസചിലവ് 90,000 രൂപ മുതൽ 1.6 ലക്ഷം രൂപ വരെയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സാഹചര്യത്തിലാണ് കങ്കണയുടെ ഈ ബഡ്ജറ്റ് പ്ലാൻ വരുന്നത്. മിതമായ വാടകയുള്ള വീട് കണ്ടെത്തുക, അനാവശ്യ ചിലവുകൾ ഒഴിവാക്കുക എന്നിവയിലൂടെ സാധാരണക്കാർക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് കങ്കണ ജീവിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സംശയങ്ങളുമായി എത്തിയിരിക്കുന്നത്. ഗുരുഗ്രാമിൽ എവിടെയാണ് 13,000 രൂപയ്ക്ക് വീട് ലഭിക്കുകയെന്നും, ഏതാണ് ഈ ടിഫിൻ സർവീസെന്നും പലരും ചോദിക്കുന്നു. കങ്കണയുടെ ഈ സാമ്പത്തിക അച്ചടക്കത്തെ പ്രശംസിച്ച് നിരവധി യുവ പ്രൊഫഷണലുകളും രംഗത്തെത്തിയിട്ടുണ്ട്.

 

 

Related posts

Leave a Comment