ഒരുകാരണവശാലും അവധി കൊടുക്കില്ല; എഴുന്നേറ്റ് നിന്നല്ല പറഞ്ഞത്, മുഖ്യമന്ത്രി സീറ്റിലിരുന്നശേഷം പറഞ്ഞത് ഓഫ് ദ റെക്കോർഡെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തൃപ്പൂണിത്തുറ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി അനുവദിക്കണമെന്ന റെജി ചെറിയാൻ എംഎൽഎയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സീറ്റിലിരുന്നശേഷം അവധി അനുവദിക്കാനാകില്ലെന്ന് അടുത്തിരുന്നയാളോടു പറഞ്ഞത് നിയമസഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതൊക്കെ ഓഫ് ദ റെക്കോർഡാണ്.

അതൊന്നും റെക്കോർഡിനകത്തേ ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ എഴുന്നേറ്റു നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉൾപ്പെടുത്തൂ.

വിഷയത്തിൽ മുഖ്യമന്തി ഇപ്രകാരം സീറ്റിലിരുന്ന് പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്‍റെ സാധാരണ സ്വഭാവത്തിനനുസരിച്ച് ഒരുകാരണവശാലും ഒരു നെഗറ്റീവ് ആറ്റിറ്റ്യൂഡ് എടുക്കുമെന്ന് തോന്നുന്നില്ല-തിരുവഞ്ചൂർ പറഞ്ഞു.

ദീപക് ജോയിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു മറുപടിയായാണ് സ്പീക്കർ ഇപ്രകാരം പറഞ്ഞത്.

Related posts

Leave a Comment